തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി സിപിഎം നേതാവ് പി ജയരാജൻ. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് ക്ഷേത്രത്തിൽ എത്തിയത്. വീഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദർശനം പൂർത്തിയാക്കി വളരെ വേഗം ജയരാജൻ മടങ്ങി.
സുരക്ഷാ ഉദ്യോഗസ്ഥനൊപ്പമാണ് പി. ജയരാജൻ എത്തിയത്. ക്ഷേത്ര ദർശനത്തിന്റെ വിവരങ്ങൾ പുറത്ത് പറയരുതെന്ന് ക്ഷേത്രം ജീവനക്കാരോട് ദേവസ്വം ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിനേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് ജയരാജന്റെ ക്ഷേത്ര ദർശനം. രാവിലെ ക്ഷേത്രത്തിൽ എത്താനാണ് ജയരാജൻ ആദ്യം തീരുമാനിച്ചത്. ആ സമയം ഭക്തരുടെ എണ്ണം കൂടിയതിനാൽ ജയരാജൻ ദർശനം വൈകുന്നേരത്തേയ്‌ക്ക് മാറ്റുകയായിരുന്നു.
ശത്രുദോഷത്തിനും മാനസികപ്രശ്നങ്ങൾക്കും പരിഹാരമായി നടത്തപ്പെടുന്ന ഗുരുതി പുഷ്പാഞ്ജലിയാണ് ഇവിടത്തെ പ്രധാന വഴിപാട്. പിണറായി വിജയന്റെ മകൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിന് സമാനമായാണ് ജയരാജന്റെ കൊടുങ്ങല്ലുരിലെ ദർശനവും.
















