തിരുവനന്തപുരം: 63 എം. എൽ. എമാരും മൂന്നു സ്വതന്ത്രരുമടക്കം 66 പേർ സ്വന്തമായി ഉണ്ടായിട്ടും കോൺഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി ജമാ അത്തെ ഇസ്ലാമിയെയും മുസ്ലിംലീഗനെയും ഭയപ്പെടുന്നതുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതെന്ന് വിമര്‍ശനം. ഹൈക്കമാന്‍റിന്റെ മനസ്സില്‍ ലീഗിനും ജമാ അത്തെ ഇസ്ലാമിക്കും അനഭിതരായ ഒരാളെ മുഖ്യമന്ത്രിയാക്കണം എന്നാണുള്ളതെങ്കിലും അങ്ങിനെ പ്രഖ്യാപിച്ചാല്‍ ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിം ലീഗിന്റെയും ശത്രുത ഏറ്റുവാങ്ങേണ്ടിവരുമെന്നും രാഹുല്‍ ഗാന്ധി ഭയപ്പെടുന്നു.
കേരളത്തില്‍ വി.ഡി. സതീശന് അനുകൂലമായി ബഹളങ്ങള്‍ മുഴുവന്‍ സൃഷ്ടിക്കുന്നത് ജമാ അത്തെ ഇസ്ലാമിയും മുസ്ലിം ലീഗുമാണ്. ഇത് സാമാന്യ വിവേകമുള്ള ആർക്കും ബോധ്യമാവും.
ഇനി മുഖ്യമന്ത്രിയായി ആരെ പ്രഖ്യാപിച്ചാലും ആ മാന്യദേഹം കരിപ്പൂരിൽ വിമാനമിറങ്ങി ആദ്യം പാണക്കാട് തറവാട്ടിലായിരിക്കും ദര്‍ശനം കൊടുക്കുക എന്നതും വ്യക്തമാണെന്ന് വിമര്‍ശകര്‍ പറയുന്നു.
വോട്ടുചെയ്ത മതേതര ഭൂരിപക്ഷവും രണ്ടാനമ്മ ന്യൂനപക്ഷവും അടുത്ത അഞ്ചുകൊല്ലം അനുഭവിക്കാൻ പോവുന്നതേയുള്ളൂവെന്നാണ് ഈ സംഭവവികാസങ്ങള്‍ തെളിയിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
















