കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പ്രധാനമന്ത്രി മോദി സൃഷ്ടിച്ച രണ്ട് സുന്ദരനിമിഷങ്ങള്‍ ചര്‍ച്ചയാകുന്നു. ബംഗാളില്‍ പുതിയൊരു ചരിത്രത്തിന്റെ ഉദയമാണ് മോദി ഈ രണ്ട് സന്ദര്‍ഭങ്ങളിലൂടെ ബംഗാളികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
സത്യപ്രതിജ്ഞാച്ചടങ്ങ് ആരംഭിക്കുന്നതിന് മുന്‍പ് സദസ്സിനെ അഭിവാദ്യം ചെയ്യാന്‍ മുന്നോട്ട് വന്ന മോദി ഒരു നിമിഷം തറയില്‍ സാഷ്ടാംഗം നമസ്കരിച്ചതായിരുന്നു രണ്ടാമത്തെ ആ അനര്‍ഘനിമിഷം. തികച്ചും അപ്രതീക്ഷിതമായിരുന്നു മോദിയുടെ ഈ പെരുമാറ്റം. നീണ്ടുനില്‍ക്കുന്ന കരഘോഷത്തോടെയാണ് സദസ്സ് ഇത് ഏറ്റുവാങ്ങിയത്. ഭൂമിയെ വണങ്ങുന്ന, മുഴുവന്‍ ബംഗാളികളെയും വിനയാന്വിതമായി വണങ്ങുന്ന മോദിയുടെ വന്ദനം ബംഗാളികള്‍ക്കാകെ ആനന്ദം പകരുന്ന അനുഭവമായി.
മോദി, വേദിയിലുണ്ടായിരുന്ന 98-കാരനായ മുതിർന്ന നേതാവ് മഖൻലാൽ സർക്കാരിന്റെ അരികിലെത്തി കാല് തൊട്ടു വന്ദിക്കുന്ന ദൃശ്യം ബംഗാളികളുടെ ഹൃദയം കവര്‍ന്നിരുന്നു.
മമത ഭരിയ്‌ക്കുന്ന 15 വര്‍ഷങ്ങളില്‍ അവര്‍ കാണാത്ത ഒരു സംസ്കാരം…പ്രായമുള്ളവരെ ബഹുമാനിക്കുന്ന സംസ്കാരം…ആ പഴയ സംസ്കാരം ബംഗാളിലേക്ക് തിരിച്ചുവരികയാണെന്ന സൂചനയാണോ മോദി ഇതുവഴി നല്‍കിയത്. ചിന്തുക്കുന്നതിനപ്പുറം പ്രതീകങ്ങളിലൂടെ, ശാരീരകചേഷ്ടകളിലൂടെ, പ്രതീകാത്മപെരുമാറ്റരീതികളിലൂടെ ചില രാഷ്‌ട്രീയസന്ദേശം നല്‍കുന്ന പതിവാണോ മോദി ഇവിടെയും ആവര്‍ത്തിച്ചത്?
ശ്യാമപ്രസാദ് മുഖർജിയോടൊപ്പം പ്രവർത്തിക്കുകയും, സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ജനങ്ങൾക്കിടയിൽ ദീർഘകാലം സജീവമായി നിൽക്കുകയും ചെയ്ത വ്യക്തിയാണ് മഖന്‍ലാല്‍. അധികാരത്തിന്റെ ഉന്നതങ്ങളിൽ പ്രധാനമന്ത്രി പദവിയില്‍ നിൽക്കുമ്പോഴും, മുൻതലമുറയുടെ ത്യാഗങ്ങളെയും അവരുടെ പ്രായത്തേയും ആദരിക്കാൻ കാണിക്കുന്ന ഈ വിനയം ഏവർക്കും മികച്ചൊരു മാതൃകയാണ്. ഒരു യഥാർത്ഥ നേതാവിന്റെ വലുപ്പം പ്രതിഫലിക്കുന്നത് അവരുടെ ഇത്തരം പ്രവർത്തികളിലൂടെയാണ്. അവിടെയാണ് മോദി വ്യത്യസ്തനാവുന്നത്.
















