തിരുവനന്തപുരം : ഇന്ദിരാ ഗ്യാരന്റി സൗജന്യ ബസ് യാത്രയ്‌ക്കായി കെഎസ്ആർടിസി വനിത യാത്രക്കാരുടെ കണക്കെടുക്കുന്നു. കെഎസ്ആർടിസി എംഡിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. നാളെ മുതൽ കെഎസ്ആർടിസി ബസുകളിൽ ‘ജെൻഡർ ടിക്കറ്റിംഗ്’ സംവിധാനം പ്രാബല്യത്തിൽ വരും .
പ്രതിദിനം യാത്ര ചെയ്യുന്ന വനിതകളുടെ കണക്കെടുക്കാണെടുക്കുക. പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്നത് 29 ലക്ഷം പേരാണ്. ഇതിൽ 19 ലക്ഷം വനിതകൾ ആണെന്നാണ് കണക്ക്. കണ്ടക്ടർമാർ ടിക്കറ്റ് മെഷീൻ വഴി യാത്രക്കാരൻ പുരുഷനാണോ അതോ സ്ത്രീയാണോ എന്ന് രേഖപ്പെടുത്തണം.സാങ്കേതിക മാറ്റങ്ങൾ പരിചയപ്പെടുത്താൻ കണ്ടക്ടർമാർക്ക് ഐടി വിഭാഗം അടിയന്തര പരിശീലനം നൽകും
ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസർമാർ ഇതിന് മേൽനോട്ടം വഹിക്കും. യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുന്നതിലൂടെ കോർപ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കണക്കാക്കാനാണ് ഈ വിവരശേഖരണം വഴി ലക്ഷ്യമിടുന്നത്.
















