Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമതര്‍ സംഘടിത നീക്കത്തിന് ആശങ്കയോടെ സിപിഎം

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
May 7, 2026, 11:36 am IST
in Kerala

തൃശൂര്‍: മൂന്നിടത്ത് വിമതന്മാര്‍ വിജയം കണ്ടതിന് പിന്നാലെ സംസ്ഥാന വ്യാപകമായി വിമതനീക്കം ശക്തിപ്പെടുമെന്ന ആശങ്കയില്‍ സിപിഎം. പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും മുതിര്‍ന്ന നേതാക്കള്‍ വിമതന്മാരായി വിജയിച്ച സാഹചര്യത്തിലാണ് പാര്‍ട്ടിക്ക് മുന്നില്‍ പുതിയ വെല്ലുവിളി ഉയരുന്നത്. നേതൃത്വത്തിന്റെ നിലപാടില്‍ അമര്‍ഷമുള്ളവര്‍ സംസ്ഥാനതലത്തില്‍ സംഘടിതമായി പാര്‍ട്ടിക്കെതിരെ വിമത ശബ്ദം ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന വിവരമാണ് നേതൃത്വത്തിന് ലഭിച്ചിട്ടുള്ളത്. ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും ജി. സുധാകരനും പുറമേ പി.കെ. ശശിയും ഈ നീക്കത്തിന്റെ ഭാഗമാണ്. സംഘടിച്ച് നിന്നില്ലെങ്കില്‍ സിപിഎം വേട്ടയാടുമെന്ന ഭയവും പുതിയ നീക്കത്തിന് പിന്നിലുണ്ട്.

നിയമസഭയില്‍ മൂന്ന് എംഎല്‍എമാരും ഒരുമിച്ചിരിക്കാനും ഒരു ബ്ലോക്കായി പ്രവര്‍ത്തിക്കാനും തീരുമാനമെടുക്കുമെന്നാണ് സൂചന. സംസ്ഥാന വ്യാപകമായി ബദല്‍ പാര്‍ട്ടി എന്ന നിര്‍ദേശവും പി.കെ. ശശി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇക്കാര്യത്തിലും രഹസ്യമായി ആശയവിനിമയം നടക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ സിഎംപിക്കും ജെഎസ്എസിനും ആര്‍എംപിക്കും ശേഷം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പിളര്‍പ്പുണ്ടായി പുതിയൊരു കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടി രൂപം കൊള്ളാനും സാധ്യതയുണ്ട്. നേരത്തെ രൂപംകൊണ്ട പാര്‍ട്ടികളെല്ലാം വ്യക്തി കേന്ദ്രീകൃതമോ പ്രാദേശികമോ ആയിരുന്നതിനാല്‍ വലിയ വെല്ലുവിളിയായില്ല. എന്നാല്‍ പുതിയ നീക്കം സംസ്ഥാനവ്യാപകമായി പാര്‍ട്ടിക്ക് പ്രത്യാഘാതം സൃഷ്ടിക്കും.

ആദ്യഘട്ടത്തില്‍ വിവിധ ജില്ലകളില്‍ അസംതൃപ്തരായി നില്‍ക്കുന്നവരെ ഒപ്പം ചേര്‍ത്ത് മുന്നോട്ട് പോകാനാണ് വിമതരുടെ ശ്രമം. പാര്‍ട്ടി നടപടി നേരിട്ട് പുറത്തുനില്‍ക്കുന്നവര്‍, നേതൃത്വവുമായി അകന്ന് നില്‍ക്കുന്നവര്‍, ഇടക്കാലത്ത് പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തി നിശബ്ദരായവര്‍ എന്നിവരെയൊക്കെ സംഘടിപ്പിക്കാനാണ് ശ്രമം. പുതിയ പാര്‍ട്ടി പ്രഖ്യാപനം ആലോചിച്ച് പിന്നീട് മതിയെന്ന വികാരവുമുണ്ട്.

വിമതനീക്കം വ്യാപകമാകുന്ന സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ അസംതൃപ്തരെ കൂടെ ചേര്‍ത്ത് നിര്‍ത്താന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് സിപിഎം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രത്യക്ഷത്തിലുള്ള വിമത നീക്കത്തിന് പുറമേ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതെയും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകാതെയും ഉള്ള വിമത പ്രവര്‍ത്തനവും അടുത്തകാലത്തായി സിപിഎമ്മിനെ ഏറെ വലയ്‌ക്കുന്നുണ്ട്.

സിപിഎം വിട്ട് വരുന്നവര്‍ക്ക് കോണ്‍ഗ്രസ് വലിയ പരിഗണന നല്‍കുന്നതും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇത്തരക്കാര്‍ക്ക് സ്ഥാനമാനങ്ങള്‍ വച്ച് നീട്ടുമെന്നതും വെല്ലുവിളിയാണ്.

സംസ്ഥാനതലത്തില്‍ നടക്കുന്ന നീക്കത്തില്‍ ആര്‍എംപിയുടെയും കെ.കെ. രമയുടെയും പിന്തുണയും വിമതര്‍ തേടിയിട്ടുണ്ട്. അത്തരം ഒരു നീക്കം ഉണ്ടായാല്‍ സിപിഎമ്മില്‍ നിന്ന് വലിയ കൊഴിഞ്ഞുപോക്കിനും സാധ്യതയുണ്ട്. അസംതൃപ്തരുടെ നിരയില്‍ പാര്‍ട്ടിയുടെ മുന്‍കാല പ്രവര്‍ത്തകരും മുതിര്‍ന്ന നേതാക്കളും അവരുടെ കുടുംബാംഗങ്ങളും വരെ ഉള്‍പ്പെടുന്നു എന്നതും പാര്‍ട്ടിയെ ആശങ്കയിലാക്കുന്നു. ടി.കെ. ഗോവിന്ദന്‍ കോടിയേരിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതും പാര്‍ട്ടി നേതൃത്വത്തോടുള്ള അസംതൃപ്തി കോടിയേരിയുടെ കുടുംബം പരസ്യമാക്കിയതും സിപിഎം നേതാക്കളെ അമ്പരപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം പിണറായി ദുര്‍ബലനായതും വിമതനീക്കങ്ങള്‍ക്ക് ശക്തി പകരുന്നഘടകമാണ്.

Tags: cpm rebelsCPM Kannur lobbyKerala assembly election 2026CPM Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

Main Article

മതവികാരം ജനവികാരമാവില്ല

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

Article

കമ്മ്യൂണിസ്റ്റുകളുടെ കാവുതീണ്ടലുകള്‍

Kerala

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

പുതിയ വാര്‍ത്തകള്‍

ഭോജ്ശാല വാഗ്ദേവതാ വിഗ്രഹം കർശന നിയന്ത്രണങ്ങളുള്ള ബ്രിട്ടീഷ് മ്യൂസിയത്തിൽ ; മടക്കി എത്തിക്കുമെന്നുറപ്പിച്ച് കേന്ദ്രസർക്കാർ

കോണ്‍ഗ്രസ് മന്ത്രിമാരും വകുപ്പുകളും

വൈദ്യുതി വകുപ്പ് നല്‍കിയതില്‍ കെ മുരളീധരന് അതൃപ്തി, ചുമതലയേല്‍ക്കില്ല ?

ഹോര്‍മുസ് കടന്ന് ഇന്ത്യയുടെ 11ാമത്തെ കപ്പല്‍; 20000 മെട്രിക് ടണ്‍ എല്‍പിജി ഗ്യാസുമായി സിമി ഗുജറാത്ത് തീരത്തെത്തി

കൊല്ലത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍

രാഹുലിന്റെ നാടകം ഇവിടെ വേണ്ട , ഇത് എൻ‌ഡി‌എ 3.0 ; 1,250 ചതുരശ്ര കിലോമീറ്ററിലധികം കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാൻ ബുൾഡോസറുകൾ തയ്യാറാക്കി ഹിമന്ത ശർമ്മ

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിമാര്‍ ഇവര്‍

മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.