കൊല്‍ക്കൊത്ത: തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട തൃണമൂല്‍ മന്ത്രി അരൂപ് ബിശ്വാസിനെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുമെന്ന് അറിയിച്ച് സ്പോര്‍ട്സ് സംഘാടകന്‍ സത്രാദു ദത്ത. കൊല്‍ക്കൊത്തയിലെ സാള്‍ട് ലേക്ക് സ്റ്റേഡിയത്തില്‍ മെസ്സിയെ കൊണ്ടുവരുന്ന പരിപാടി സംഘടിപ്പിച്ച സത്രാദു ദത്തയെ സ്റ്റേഡിയത്തില്‍ അമിതതിരക്ക് ഉണ്ടാക്കിയെന്ന ചെയ്യാത്ത കുറ്റം ആരോപിച്ച് തൃണമൂല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും 39 ദിവസം ജയിലില്‍ ഇടുകയും ചെയ്തു.
വാസ്തവത്തില്‍ അന്ന് സ്റ്റേഡിയത്തില്‍ ഉണ്ടായ തിക്കിനും തിരക്കിനും കാരണക്കരാന്‍ മന്ത്രി അരൂപ് ബിശ്വാസാണെന്ന് സത്രാദു ദത്ത പറയുന്നു.”മെസ്സി കൊല്‍ക്കൊത്തയിലെ സാള്‍ട് ലേക്ക് സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ ഏറെ ഷൈന്‍ ചെയ്യാന്‍ പലതും ചെയ്തുകൂട്ടിയത് അരൂപ് ബിശ്വാസാണ്. സ്റ്റേഡിയത്തില്‍ വെച്ച് സമ്മതമില്ലാതെ തന്നെ അടുത്ത സ്നേഹിതരാണെന്ന ഭാവത്തില്‍ മെസ്സിയുടെ ദേഹത്തൂടെ കൈചൂറ്റിപ്പിടിച്ചതുള്‍പ്പെടെ ഇയാള്‍ പലതും ചെയ്തു.”- സത്രാദു ദത്ത പറയുന്നു.
“അന്ന് മെസ്സിയുമായി ചേര്‍ന്നുള്ള ഫോട്ടോ എടുക്കരുതെന്ന് ഞാന്‍ പറഞ്ഞതാണ് എന്നാല്‍ അരൂപ് ബിശ്വാസ് തലങ്ങും വിലങ്ങും ഫോട്ടോ എടുത്തുകൊണ്ടിരുന്നു. ഈ ഫോട്ടോകള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ താരമാകാനായിരുന്നു മന്ത്രിയുടെ ശ്രമം. പ്രവര്‍ത്തകരെ പരമാവധി സ്റ്റേഡിയത്തില്‍ കയറ്റി. ആളുകള്‍ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറുമ്പോള്‍ അനില്‍ ബിശ്വാസ് സന്തോഷിക്കുകയായിരുന്നു. പക്ഷെ ഇത് സ്റ്റേഡിയത്തിനുള്ളിലെ തിരക്ക് നിയന്ത്രണാതീതമാക്കി. എല്ലാം കൈവിട്ടുപോയി. ലക്ഷക്കണക്കിന് രൂപയുടെ ടിക്കറ്റെടുത്ത് വന്ന ബിസിനസുകാരുള്‍പ്പെടെയുള്ള കാണികള്‍ അസ്വസ്ഥരായി.”- സത്രാദു ദത്ത പറയുന്നു.
ഇത് മൂലം മെസ്സിയെ കാണാന്‍ വലിയ ടിക്കറ്റെടുത്ത് വന്നവര്‍ക്ക് കാണാന്‍ പോലും കഴിഞ്ഞില്ല. പരിപാടി കുളമായതിന്റെ പേരില്‍ മമതയുടെ പൊലീസ് അറസ്റ്റ് ചെയ്തത് സ്പോട്സ് സംഘാടകനായ സത്രാദു ദത്തയെ ആയിരുന്നു. അന്ന് സ്റ്റേഡിയത്തില്‍ ഉണ്ടായ അനിയന്ത്രിത സാഹചര്യത്തിന്റെ കുറ്റം സത്രാദു ദത്തയുടെ മേല്‍ കെട്ടിവെച്ച് അയാളെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നു മന്ത്രി അരൂപ് ബിശ്വാസ്. സത്രാദു ദത്തയെ അന്ന് 39 ദിവസത്തോളമാണ് സത്രാദു ദത്ത ജയിലില്‍ കിടന്നത്.
ജയന്‍റ് കില്ലറായി ബിജെപിയുടെ പാപിയ അധികാരി
പക്ഷെ പിന്നീട് ഈ പരിപാടിയുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നതോടെ യഥാര്‍ത്ഥ വില്ലന്‍ മന്ത്രി അരൂപ് ബിശ്വാസാണെന്ന് തെളിഞ്ഞു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ മന്ത്രിയ്‌ക്കെതിരെ വലിയ ആക്രമണം നടന്നു. നിവൃത്തിയില്ലാതെ അരൂപ് ബിശ്വാസ് രാജിവെച്ചു. എന്നാല്‍ വീണ്ടും ഇയാള്‍ക്ക് മത്സരിക്കാന്‍ മമത സീറ്റുകൊടുക്കുകയായിരുന്നു.മമതയുടെ ഇലക്ഷന്‍ മാനേജ്മെന്‍റ് ആകെ പാളി എന്നതിന്റെ തെളിവാണ് ഈ സംഭവം. ടോളി ഗഞ്ച് എന്ന മണ്ഡലം 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലാണ്. മമതയുടെ മുസ്ലിം ഗുണ്ടകള്‍ വിലസുന്ന സ്ഥലം. അവര്‍ ഇവിടെ അരൂപ് ബിശ്വാസിനെതിരെ മത്സരിച്ച പാപിയ അധികാരി എന്ന ബിജെപി സ്ഥാനാര്‍ത്ഥിയെ കയ്യേറ്റം വരെ ചെയ്തു. നടി കൂടിയായ ബിജെപി സ്ഥാനാര്‍ത്ഥി പാപിയ അധികാരി ഇതിനെതിരെ പിടിച്ചു നിന്നു. ഒടുവില്‍ പാപിയ ജയന്‍റ് കില്ലര്‍ ആകുകയായിരുന്നു. ആറായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് ഇവര്‍ അരൂപ് ബിശ്വാസിനെ മലര്‍ത്തിയടിച്ചത്.
എല്ലാ തരത്തിലും താളം തെറ്റിയ മമതയുടെ ഇലക്ഷന്‍ മാനേജ് മെന്‍റ്
അരൂപ് ബിശ്വാസ് എത്രയോ വര്‍ഷങ്ങളായി രാഷ്‌ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയാണ്. ടോളി ഗഞ്ചില്‍ 2021ല്‍ നടന്ന മത്സരത്തില്‍ അരൂപ് ബിശ്വാസ് തോല്‍പിച്ചത് പ്രശസ്ത ഗായകനും ബിജെപിയുടെ സ്ഥാനാര്‍ത്ഥിയുമായി ബാബുല്‍ സുപ്രിയോയെ ആണ്. അത്രയ്‌ക്ക് ജനപ്രിയനായ അരൂപ് ബിശ്വാസ് പക്ഷെ മെസ്സി പരിപാടിയോടെ ജനങ്ങള്‍ വെറുത്ത കഥാപാത്രമായി. ജനങ്ങളുടെ മനസ്സില്‍ വെറുപ്പോടെ നിറഞ്ഞുനില്‍ക്കുന്ന ഈ നേതാവിന് എന്തിനാണ് മമത വീണ്ടും മത്സരിക്കാന്‍ സീറ്റ് നല്‍കിയത്. മമതയുടെ തെറ്റുകള്‍ ഓരോന്നായി തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പൊന്തിവരികയാണ്. ഒരു നേതാവിനോട് സ്ഥാനാര്‍ത്ഥിയാകാന്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായി പരാതി ഇപ്പോള്‍ ഉയരുന്നുണ്ട്. ഇക്കുറി മമതയുടെ തൃണമൂലില്‍ ഒന്നും ശരിയായിരുന്നില്ല എന്നതാണ് സത്യം.
ഇപ്പോള്‍ അരൂപ് ബിശ്വാസിനെതിരെ അപകീര്‍ത്തികേസ് ഫയല്‍ ചെയ്യുമെന്നും വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ പോകുമെന്നും ഉള്ള പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് സത്രാദു ദത്ത.
















