India

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ മടിയില്ലാത്ത ഗവര്‍ണറാണ് ആര്‍.എന്‍. രവി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കൊത്ത: മുഖ്യമന്ത്രി സ്ഥാനമൊഴിയില്ലെന്ന മമതയുടെ വാശിയില്‍ അന്തിമ തീരുമാനമെടുക്കുക ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവി. ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുന്‍പ് ഗവര്‍ണറെ മാറ്റുമ്പോള്‍ ഇങ്ങിനെ ഒരു കടുത്ത പ്രതിസന്ധി കേന്ദ്രം മുന്നില്‍ കണ്ടിരുന്നോ?

ബംഗാള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് തമിഴ്നാട് ഗവര്‍ണറായിരുന്ന ആര്‍.എന്‍. രവിയുടെ ബംഗാളിലെ ഗവര്‍ണറായി നിയമിക്കുന്നത്. മെയ് 7 ആണ് മമത മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ട അവസാന ദിവസം. അതിന് മുന്‍പേ ഇവര്‍ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ താന്‍ സ്ഥാനമൊഴിയില്ലെന്നും ഗവര്‍ണര്ക്ക് രാജി നല‍്കില്ലെന്നുമുള്ള പിടിവാശിയിലാണ് മമത. പക്ഷെ രാജി നല്‍കിയില്ലെങ്കില്‍ മമതയെ പിടിച്ചുപുറത്താക്കാനാണ് നിയമവിദഗ്ധര്‍ നല്‍കുന്ന ഉപദേശം.

മുഖ്യമന്ത്രിക്കസേരയില്‍ കെട്ടിപ്പിടിച്ച് കിടക്കുന്നുണ്ടെങ്കില്‍ പൊലീസിനെ അയച്ച് മമതയെ ഒഴിവാക്കണമെന്ന് നിയമവിദഗ്ധനും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ജെത് മലാനി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം അഭിപ്രായങ്ങള്‍ ഗവര്‍ണര്‍ പഠിച്ചുവരികയാണ്. ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ മമതയ്‌ക്ക് പിന്തുണപ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്. ഇത് മമതയുടെ സ്വാഭാവിക പ്രതികരണമാണോ അതോ വലിയൊരു ഗൂഢാലോചന ഇതിന് പിറകിലുണ്ടോ എന്നേ ഇനി അറിയാനുള്ളൂ. അങ്ങിനെയെങ്കില്‍ കാര്യങ്ങള്‍ ഗവര്‍ണറുടെ കയ്യില്‍ ഒതുങ്ങില്ല. എന്തായാലും മമതയുടെ കാലാവധി തീരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്.

കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ മടിയില്ലാത്ത ഗവര്‍ണറാണ് രവി. 1976ലെ ഐപിഎസ് ബാച്ചിലുണ്ടായിരുന്ന രവി പിന്നീട് കേന്ദ്ര രഹസ്യാന്വേഷണവകുപ്പിലും പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥാനും എല്ലാം ജോലി ചെയ്ത ശേഷമാണ് ഗവര്‍ണറാകുന്നത്. തമിഴ്നാട്ടില്‍ ഇദ്ദേഹം ഗവര്‍ണറായിരുന്നപ്പോള്‍ ഡിഎംകെ സര്‍ക്കാരിന്റെയും സ്റ്റാലിന്റെയും ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാട് എടുത്ത ഗവര്‍ണറായിരുന്നു ആര്‍.എന്‍.രവി.

Recent Posts