Kerala

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരൂർ: യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ ആടിന്റെ തലയറുത്തുകൊണ്ടുള്ള ജിഹാദികളുടെ ആഹ്ലാദ പ്രകടനത്തിൽ വിചിത്ര വാദവുമായി മുസ്ലീം ലീഗ്. അപ്പോഴത്തെ തരിപ്പിന് ചെയ്തതാണെന്നാണ് വിശദീകരണം. ഇടതുമുന്നണി സ്ഥാനാർത്ഥി കെ.ടി ജലീലിന്റെ ചിത്രം കഴുത്തിലിട്ട ആടിന്റെ തലയറുക്കുകയായിരുന്നു. തവനൂർ പെരുന്തല്ലൂരിലാണ് ഈ ക്രൂരത നടന്നത്.

തവന്നൂരിൽ നഗരത്തിലൂടെ ആടിനെ നടത്തിച്ച ശേഷമായിരുന്നു തലയറുത്തത്. അതിന് ശേഷം ആടിന്റെ തലയുമായായിരുന്നു ആഹ്ലാദപ്രകടനം. മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തിലായിരുന്നു ഈ പ്രകടനം. ഇവർ തന്നെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കേരളത്തിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിജയാഹ്ലാദ പ്രകടനമായിരുന്നു ഇത്.

തിങ്കളാഴ്ച പകല്‍ ഒന്നോടെയാണ് തൃപ്രങ്ങോട് പെരുന്തല്ലൂര്‍ അങ്ങാടിയില്‍ ചോര ചിന്തുന്ന ആടിന്‍തല വടിയില്‍ കെട്ടി പൊതുമധ്യത്തില്‍ പ്രദര്‍ശിപ്പിച്ചത്. യൂത്ത് ലീഗ് പെരുന്നല്ലൂര്‍ വാര്‍ഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കള്‍പടി മച്ചിങ്ങല്‍ റാഫി, വാല്‍പറമ്പില്‍ ഷുഹൈബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മനുഷ്യമനസാക്ഷിയെ വേദനിപ്പിക്കുന്ന കൃത്യം അരങ്ങേറിയത്.

കാസര്‍കോട് ലീഗ് സ്ഥാനാര്‍ത്ഥിയുടെ വിജയഘോഷത്തിനിടെ നടന്ന ആഹ്ലാദ പ്രകടനത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ ഫ്‌ളക്‌സ് ബോര്‍ഡ് ബോംബ് വച്ച് തകര്‍ത്തത് വലിയ വിവാദമായിരുന്നു. യുഡി എഫ് സ്ഥാനാർത്ഥി വിജയിച്ചതിന് ശേഷം നേരെ പോയത് ജമാ അത്തെ ഇസ്ലാമിയുടെ അമീറിന്റെ അടുത്തേക്കായിരുന്നു.

Recent Posts