Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 09:30 am IST
in Kerala

ആലപ്പുഴ: കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍ എന്ന പരിവേഷവുമായാണ് രണ്ടര പതിറ്റാണ്ട് സിപിഎമ്മിനെ അടക്കി ഭരിച്ച പിണറായി വിജയന്റെ പതനം. പാര്‍ട്ടിയും പ്രത്യയശാസ്ത്രവുമാണ് വലുതെന്ന് അണികള്‍ നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തുകയാണ് സിപിഎം നേരിട്ട ഈ കനത്ത പരാജയത്തിലൂടെ. കഴിഞ്ഞ ഒരു പതിറ്റാണ്ട് സിപിഎമ്മില്‍ പിണറായിസവും വ്യക്തിപൂജയും മാത്രമാണ് നടന്നത്.

ക്യാപ്റ്റന്‍, കാരണഭൂതന്‍, കാലംകാത്തുവെച്ച കര്‍മ്മയോഗി, ദൈവം കേരളത്തിന് നല്‍കിയ വരദാനം തുടങ്ങി ഒരു പിടി വിശേഷണങ്ങളാണ് പാര്‍ട്ടി നേതാക്കള്‍ പിണറായി വിജയന് നല്‍കിയത്. തിരുവാതിര, ഡോക്യുമെന്ററി തുടങ്ങിയ വാഴ്‌ത്തുപാട്ടുകള്‍ വേറെ. ഒടുവില്‍ പടിയിറക്കം, പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ട്. സ്വജനപക്ഷപാതം, ധാര്‍ഷ്ട്യം, ആസൂത്രിത കൊള്ള… കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ പിണറായി ഭരണത്തെ ഈ വാക്കുകളില്‍ വിശേഷിപ്പിക്കാം.

സംസ്ഥാനത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ മുമ്പൊരിക്കലുമുണ്ടാകാത്തവിധം ഭരണകൂടത്തിന്റെ അഹങ്കാരത്തിനും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനുമുള്ള കനത്ത പ്രഹരമാണ് ജനങ്ങള്‍ ബാലറ്റിലൂടെ നല്‍കിയത്. തുടര്‍ച്ചയായ മൂന്നാം ഭരണം എന്ന മോഹവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണി കടപുഴകി വീണു. വ്യക്തി കേന്ദ്രീകൃതമായ ഭരണശൈലിക്കും ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിക്കും ജനം നല്‍കിയ തിരിച്ചടി ബംഗാളിലും, ത്രിപുരയിലും എന്നത് പോലെ ഇവിടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്ത്യത്തിന്റെ തുടക്കമാകാനാണ് സാധ്യത.

പാര്‍ട്ടിയില്‍ തന്റെ ആധിപത്യത്തിന് നേരെ വിരല്‍ ചൂണ്ടാന്‍ ഇടയുള്ള മുഴുവന്‍ നേതാക്കളെയും വെട്ടിനിരത്തി, സ്തുതിപാഠകരെ മാത്രം ഇരുവശങ്ങളിലും നിര്‍ത്തിയായിരുന്നു പിണറായി വിജയന്റെ പാര്‍ട്ടി ഭരണം. പിആര്‍ വര്‍ക്കിലൂടെയും, പരസ്യങ്ങളിലൂടെയും അധികാരതുടര്‍ച്ച നേടാമെന്ന പ്രതീക്ഷയായിരുന്നു ഇടതുപക്ഷത്തിനുണ്ടായിരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണത്തില്‍ തന്നെ സിപിഎം നീക്കം പാളി. സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ വ്യാപക അമര്‍ഷമാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നത്. പിണറായി വിജയന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയായിരുന്നു സിപിമ്മിന്റേത്. കേരളത്തില്‍ നിന്നുള്ള രണ്ട് പിബി അംഗങ്ങളുടെയും ഭാര്യമാരെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ നേതൃത്വത്തെ പൂര്‍ണമായും തന്റെ വരുതിക്ക് കൊണ്ടു വരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

കണ്ണൂരിലെ മുതിര്‍ന്ന നേതാക്കളായ പി. ജയരാജന്‍, ഇ.പി. ജയരാജന്‍, എം.വി. ജയരാജന്‍ തുടങ്ങിയ നേതാക്കളെ ഒതുക്കിയും, ജനകീയ അടിത്തറയുള്ള നേതാക്കളെ മാറ്റിനിര്‍ത്തുകയും, ആശ്രിതരെ നിലനിര്‍ത്തിയുള്ള ശൈലിക്കെതിരെയുള്ള വിധിയെഴുത്താണ് പാര്‍ട്ടിക്കോട്ടകളില്‍ പോലുമുണ്ടായത്. കെ.കെ. ശൈലജയെ പോലെയുള്ള നേതാക്കളെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തി. ജി. സുധാകരന്‍. തോമസ് ഐസക്ക് തുടങ്ങി വ്യക്തിപ്രഭാവമുള്ള നേതാക്കള്‍ ഉയര്‍ന്നുവരുന്നത് തടയാന്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രിയും ചേര്‍ന്ന് നടത്തിയ നീക്കങ്ങള്‍ തിരിച്ചടിയായി.

മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യാന്‍ ഇടയുള്ള മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തി എന്ന് മാത്രമല്ല, മരുമകന് ഭീഷണിയായി മാറാന്‍ സാധ്യതയുള്ള എ. എന്‍. ഷംസീര്‍, എം. സ്വരാജ് തുടങ്ങിയ യുവനേതാക്കളെയും ഒതുക്കി. ജി. സുധാകരന്റെ മാതൃകയില്‍ കുടുതല്‍ നേതാക്കള്‍ വിമത ശബ്ദം ഉയര്‍ത്താനുള്ള സാധ്യതയുമുണ്ട്. മുന്‍പൊന്നും ഇല്ലാത്ത വിധത്തില്‍ സിപിഎമ്മില്‍ അസംതൃപ്തി പടരുകയാണ്. മുഖ്യമന്ത്രിയുടെ വാക്കുകളിലും പ്രവര്‍ത്തിയിലും നിറഞ്ഞു നിന്ന് ധാര്‍ഷ്ട്യമാണ് ഈ പരാജയത്തിന്റെ പ്രധാന കാരണം. ജനകീയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ‘വീട്ടില്‍ പോയി ചോദിക്കൂ’ എന്ന മട്ടിലുള്ള പരിഹാസങ്ങള്‍ ജനങ്ങളെ സര്‍ക്കാരില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും അകറ്റി.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി പാര്‍ട്ടിയെ അടക്കി ഭരിക്കുന്ന പിണറായിസത്തിനെതിരെ മുന്‍പ് വിരല്‍ ചൂണ്ടാന്‍ ഒരു വിഎസ് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ വിനീത വിധേയന്‍മാര്‍ മാത്രമാണുള്ളത്. പാര്‍ട്ടിക്കുള്ളിലെ വിരുദ്ധ ശബ്ദങ്ങളെ 2021ലെ തെരഞ്ഞെടുപ്പില്‍ തന്നെ പല മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഒതുക്കി. എന്നാല്‍ ഇത്തവണ ഇഷ്ടക്കാര്‍ക്കായി മാനദണ്ഡങ്ങള്‍ ഒഴിവാക്കി ടേം നിബന്ധനയും മാറ്റി. മൂന്നൂം നാലും തവണ തുടര്‍ച്ചയായി പലരും മത്സരിച്ചു. പ്രതിപക്ഷ നേതാവ് സ്ഥാനം എറ്റെടുക്കാന്‍ പിണറായി വിജയന്‍ തയാറാകുമോ എന്ന് കണ്ടറിയണം. പാര്‍ട്ടിയെ പൂര്‍ണമായി അടക്കി ഭരിക്കുന്ന പിണറായി വിജയന്‍, പരാജയത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടറിയുടെ തലയില്‍ വെച്ച് മുഖം രക്ഷിക്കാനാണ് സാധ്യത. പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ എം. വി. ഗോവിന്ദനാകട്ടെ പരാജയത്തിന്റെ റിക്കാര്‍ഡ് മാത്രമെയുള്ളു. ഗോവിന്ദന്റെ നേതൃത്വത്തില്‍ നേരിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിലും, തദ്ദേശതെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കും മുന്നണിക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. പിണറായി വിജയന്റെ നിഴലായിനിന്ന് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെ വെട്ടിനിരത്തുകയും. ചിലരെ യുഡിഎഫില്‍ എത്തിക്കുകയും, സ്വന്തം ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്ത ഗോവിന്ദന് ഈ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടാല്‍ സമ്പൂര്‍ണ പരാജയമായി മാറി.

Tags: CPM KeralaKerala assembly election 2026കാരണഭൂതന്‍കാലംകാത്തുവെച്ച കര്‍മ്മയോഗിദൈവം കേരളത്തിന് നല്‍കിയ വരദാനംPinarayi Vijayanക്യാപ്റ്റന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.