തിരുവനന്തപുരം: ശബരിമലയിൽ നിന്നും മോഷ്‌ടിച്ച സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചതായുള്ള കേസിലെ മുഖ്യപ്രതിയും സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുമായ
പങ്കജ് ഭണ്ഡാരിയുടെ നിർണായക മൊഴി പുറത്ത്. ഈ സ്വർണ്ണം മറ്റ് ക്ഷേത്രങ്ങളിലെ നവീകരണത്തിനും കൊടിമരം പൂശാനും ഉപയോഗിച്ചതായിട്ടാണ് മൊഴി.
എസ്ഐടിയ്‌ക്ക് നൽകിയ നിർണ്ണായക മൊഴിയിലാണ് സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തട്ടിൽ സ്‍മാർട്ട് ക്രിയേഷൻസ് ഏറ്റെടുത്ത സ്വർണം പൂശിയ തമിഴ്‌നാട് കർണാടകയിലെ ക്ഷേത്രങ്ങളിൽ എസ്ഐടിയുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം കോടതിയിൽ റിപ്പോർട്ട് ചെയ്യാനാണ് എസ്ഐടിയുടെ തീരുമാനിച്ചിരിക്കുന്നത്.
പങ്കജ് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍സംസ്ഥാനങ്ങളിലെ പ്രമുഖ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് എസ്.ഐ.ടി പരിശോധന ആരംഭിച്ചു. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ വിവിധ ക്ഷേത്രങ്ങളില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്വര്‍ണം പൂശുന്ന ജോലികള്‍ ഏറ്റെടുത്തിരുന്നു.
















