തിരുവനന്തപുരം: ബിജെപി 11 സീറ്റ് നേടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് തികയാതെ വരികയും ചെയ്താല്‍ കേരളത്തില്‍ ആര് ഭരിയ്‌ക്കണമെന്ന് തീരുമാനിയ്‌ക്കുക ബിജെപി. ടുഡെയ്സ് ചാണക്യ പുറത്തുവിട്ട എക്സിറ്റ് പോളിലാണ് ഇത്തരമൊരു സാധ്യതയുടെ സൂചനയുള്ളത്. കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും ബിജെപിയ്‌ക്ക് 11 സീറ്റുകള്‍ വരെ ലഭിയ്‌ക്കുമെന്നും ടുഡെയ്സ് ചാണക്യ പ്രവചിക്കുൂമ്പോള്‍ ബിജെപി നിര്‍ണ്ണായക ശക്തിയാകുന്ന ഒരു തൂക്കുമന്ത്രിസഭ ഒരു സാധ്യതയായി മാറുന്നു.
യുഡിഎഫിന് മേല്‍ക്കൈ ഉണ്ടെങ്കിലും എല്‍ഡിഎഫും ഭരണം നേടാമെന്നാണ് ടുഡെയ്സ് ചാണക്യയുടെ പ്രധാന പ്രവചനം. പക്ഷെ ഇതിനിടയില്‍ തൂക്കുമന്ത്രിസഭയുടെ സാധ്യതയും ശക്തമായി ടുഡെയ്സ് ചാണക്യയുടെ എക്സിറ്റ് പോളില്‍ നിലനില്‍ക്കുന്നു. ബിജെപിയ്‌ക്ക് നിര്‍ണ്ണായക സീറ്റുകള്‍ ലഭിച്ച് കേരളത്തില്‍ തൂക്കുമന്ത്രിസഭ വന്നാല്‍ രാജീവ് ചന്ദ്രശേഖരാണ് കേരളം ആര് ഭരിയ്‌ക്കണമെന്ന് തീരുമാനിക്കുക. ഈ നേതാവിനെതിരെ വിമര്‍ശനശരങ്ങളുമായി വന്ന ശത്രുക്കള്‍ക്ക് അത് വലിയ തിരിച്ചടിയാകും.
ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 60 മുതല്‍ 78 സീറ്റുകളും എല്‍ഡിഎഫിന് 55 മുതല്‍ 73 സീറ്റുകളും കിട്ടിയേക്കാമെന്നും എന്‍ഡിഎയ്‌ക്ക് 3 മുതല്‍ 11 വരെ സീറ്റുകള്‍ കിട്ടാമെന്നും പറയുന്നു. ഈ എക്സിറ്റ് പോള്‍ പ്രവചനം മുന്നോട്ട് വെയ്‌ക്കുന്ന വലിയൊരു സാധ്യത എന്തെന്നാല്‍ യുഡിഎഫിനും എല്‍ഡിഎഫിനും കേവല ഭൂരിപക്ഷം കിട്ടാതിരിക്കുകയും ബിജെപിയ്‌ക്ക് 7 മുതല്‍ 11 സീറ്റുകള്‍ വരെ കിട്ടുകയും ചെയ്താല്‍ എന്ത് സംഭവിയ്‌ക്കും? കേരളം ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കുന്ന സ്ഥിതിയുണ്ടാകും.
1995 മുതൽ ഇന്ത്യയിലെ രാഷ്‌ട്രീയ, പൊതുകാര്യ, പൊതുനയ ഗവേഷണങ്ങളിൽ വൈദഗ്‌ദ്ധ്യം നേടിയ ഒരു മുൻനിര പൊതുജനാഭിപ്രായ സർവേ കമ്പനിയാണ് ടുഡേയ്‌സ് ചാണക്യ എന്നാണ് അവകാശവാദം.
















