India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലഖ്നൗ : യുപിയിൽ ബുലന്ദ്ഷഹറിലെ മൂന്ന് കൊലപാതക കേസിലെ പ്രതിയായ ഖുർജ നഗർ സ്വദേശിയായ ജീതു സൈനിയെ ഏറ്റുമുട്ടലിൽ വെടിവച്ചു കൊലപ്പെടുത്തിയതെന്ന് ഉത്തർപ്രദേശ് പോലീസ് വ്യാഴാഴ്ച അറിയിച്ചു. ഈ ആഴ്ച ആദ്യം ഖുർജയിൽ ഒരു ജന്മദിന പാർട്ടിക്കിടെ ഒരു കുടുംബത്തിലെ മൂന്ന് യുവാക്കളെ കൊലപ്പെടുത്തിയ കേസിൽ സൈനിയെ തിരയുകയായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥൻ ദിനേശ് കുമാർ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിനായി 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഖുർജ നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. സൈനിയും കൂട്ടാളിയും സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. പോലീസ് ഇരുവരോടും നിർത്താൻ ആവശ്യപ്പെട്ടെങ്കിലും, അവർ രക്ഷപ്പെടാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. പ്രതികാരമായി, പോലീസ് അവർക്ക് നേരെ വെടിയുതിർക്കുകയും സൈനിയെ വെടിവയ്‌ക്കുകയും ചെയ്തു. തുടർന്ന് ഇയാളെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി, പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ വെച്ച് സൈനി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചുവെന്നും സിംഗ് പറഞ്ഞു.

“പ്രതികളോട് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അവർ പോലീസിന് നേരെ വെടിയുതിർക്കാൻ തീരുമാനിച്ചു. പ്രതികാരമായി പോലീസ് അവർക്ക് നേരെ വെടിയുതിർത്തു, ഒരു പ്രതിക്ക് പരിക്കേറ്റു. അയാളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിച്ചു. ജീതു സൈനി എന്നയാളാണ് അയാളുടെ പേര്. ഒരു പ്രതി ഓടി രക്ഷപ്പെട്ടു, അയാളെ പിടികൂടാൻ തിരച്ചിൽ നടക്കുന്നുണ്ട്,” – ഉദ്യോഗസ്ഥർ പറഞ്ഞു. അതേ സമയം തന്നെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കൂടാതെ പ്രതികൾ അനധികൃതമായി ഉപയോഗിച്ചിരുന്ന .32 ബോർ പിസ്റ്റൾ, വെടിയുണ്ടകൾ, നമ്പർ പ്ലേറ്റ് ഇല്ലാത്ത ഒരു സ്കൂട്ടർ എന്നിവയും പോലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.

ഏപ്രിൽ 25 ന് രാത്രിയിൽ ഖുർജയിൽ ഒരു ജന്മദിന ആഘോഷത്തിനിടെയുണ്ടായ തർക്കത്തിനിടെ അമർദീപ് (30), മനീഷ് (28), ആകാശ് (18) എന്നീ മൂന്ന് യുവാക്കൾ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടതാണ് കേസ്. ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അഞ്ച് പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രദേശത്ത് ക്രമസമാധാനനില നിയന്ത്രണവിധേയമാണെന്നും പോലീസ് പറഞ്ഞു.

Recent Posts