തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കൂടി 13,875 രൂപയിലെത്തി. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 320 രൂപ കുറഞ്ഞ് വിപണി വില 1,11,000 രൂപയായി.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ കൂടി 11,400 രൂപയും 14 കാരറ്റിന് ഗ്രാമിന് 25 രൂപ കൂടി 8,880 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 15 രൂപ കൂടി 5,725 രൂപയിലെത്തി. വെളളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 255 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസത്തെ ഏറ്റവും കൂടിയ വില ഏപ്രില്‍ 18 ന് രേഖപ്പെടുത്തിയ 1,14,240 രൂപയാണ്. ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ നിന്ന് 3,240 രൂപ കുറവിലാണ് സ്വര്‍ണം എത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വൻ ചാഞ്ചാട്ടത്തിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. ഇന്നലെ രാവിലെ പവന് 520 രൂപ കുറഞ്ഞ വിപണിയിൽ പിന്നീട് രണ്ട് തവണ കൂടി മാറ്റങ്ങളുണ്ടായി. ഉച്ചയ്‌ക്ക് പവന് 800 രൂപ കൂടി ഇടിഞ്ഞ് വിപണി ആശ്വാസം പകർന്നു. ഇതിന് പിന്നാലെയാണ് വൈകീട്ട് വീണ്ടും വില ഇടിഞ്ഞത്. 720 രൂപയാണ് വൈകീട്ട് കുറഞ്ഞത്. ഇതോടെ 2040 രൂപയാണ് ഇന്നലെ മാത്രം സ്വർണ്ണവിലയിൽ കുറഞ്ഞത് എന്നും ശ്രദ്ധേയമാണ്.
ഇതിന് പിന്നാലെയാണ് ഇന്നത്തെ നേരിയ കുതിപ്പ്. പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഇന്നലെ 1.10 ലക്ഷത്തിലേക്കെത്തിയിരുന്ന സ്വർണ്ണവില ഇന്ന് വീണ്ടും 1.11 ലക്ഷം കടന്നു. ഇന്നത്തെ പുതുക്കിയ വില പ്രകാരം വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,000 രൂപയായി. ഗ്രാമിന് 13,875 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിലെ രാഷ്‌ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഉണ്ടായ നേരിയ അയവുമാണ് സ്വർണ്ണവില കുറയാൻ പ്രധാന കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.















