അങ്കാറ : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായി കണക്കാക്കപ്പെടുന്ന സലിം ദോലയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഇസ്താംബൂളിൽ വെച്ചാണ് സലിം ദോലയെ അടുത്തിടെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനുശേഷം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കുറ്റവാളിയെ ഇസ്താംബൂളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചത്.
അന്താരാഷ്‌ട്ര ഏജൻസികളുടെ പിന്തുണയോടെ നടത്തിയ ഒരു പ്രധാന ഇന്റലിജൻസ് ഓപ്പറേഷനുശേഷമാണ് സലിം ദോലയെ അറസ്റ്റ് ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം ഇന്ന് രാവിലെ ഒരു പ്രത്യേക വിമാനത്തിൽ സലിം ദോലയെ ദൽഹി വിമാനത്താവളത്തിൽ എത്തിച്ചുവെന്നാണ്. നിലവിൽ സലിം ദോലയെ രഹസ്യാന്വേഷണ ഏജൻസികൾ കർശനമായി ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം.
ഇതിലൂടെ അധോലോക ശൃംഖലയെക്കുറിച്ചുള്ള നിരവധി സുപ്രധാന വെളിപ്പെടുത്തലുകൾ പുറത്തുവരാൻ സാധ്യതയുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം സലിം ദോലയെ മുംബൈ പോലീസിന് കൈമാറുമെന്ന് വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് കൂടുതൽ അന്വേഷണത്തിനും നിയമനടപടികൾക്കുമായി ഇയാളെ മുംബൈയിലേക്ക് കൊണ്ടുപോകും.
സലിം ദോലയെ ചോദ്യം ചെയ്യുന്നതിലൂടെ അധോലോക ശൃംഖലയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട നിരവധി പ്രധാന കേസുകളെക്കുറിച്ചും സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
















