World

വാഷിംഗ്ടൺ ഹോട്ടൽ വെടിവയ്‌പ്പ്: അക്രമിയുടെ ചിത്രം പുറത്ത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിൽ വെടിയുതിർത്ത അക്രമിയുടെ ചിത്രം പുറത്ത്. നിലത്ത് കിടക്കുന്ന അക്രമിയുടെ സമീപം സായുധരായ സുരക്ഷാ ഉദ്യോഗസ്ഥർ നിൽക്കുന്നതായി ഈ ചിത്രത്തിൽ കാണാം. പ്രതി ഷർട്ട് ധരിച്ചിട്ടില്ല. ശരീരത്തിന്റെ അടിഭാഗം ഒരു ഷീറ്റ് കൊണ്ട് മൂടിയിട്ടുണ്ട്. റഷ്യൻ സ്റ്റേറ്റ് പിന്തുണയുള്ള വാർത്താ പ്രക്ഷേപകനായ ആർടി എക്‌സിൽ ചിത്രം പങ്കിട്ടു.

ടിവെച്ചയാളുടെ മറ്റൊരു ഉയർന്ന റെസല്യൂഷനുള്ള ക്ലോസപ്പ് ഷോട്ട് ട്രംപ് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി.

തോക്കുമായി എത്തിയ അക്രമി വേദിയുടെ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു. വെടിയൊച്ച കേട്ടപ്പോൾ, അത്താഴത്തിന് എത്തിയവർ ഉടൻ തന്നെ സംസാരം നിർത്തി നിലവിളിക്കാൻ തുടങ്ങി. തോക്കുമായി യുഎസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഡൈനിംഗ് റൂമിലേക്ക് ഓടിക്കയറിയപ്പോൾ നൂറുകണക്കിന് അതിഥികൾ മേശകൾക്കടിയിൽ ഇരുന്നു.

വിരുന്ന് ഹാളിൽ പരിഭ്രാന്തി അലയടിച്ചപ്പോൾ, ട്രംപും പ്രഥമ വനിതയും വേദിക്ക് പിന്നിൽ കുനിഞ്ഞിരുന്നു, സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ അവരെ അതിവേഗം സുരക്ഷിതമായി പുറത്തെത്തിച്ചു .

എല്ലാവരെയും ഒഴിപ്പിച്ചതിന് ഏകദേശം ഒരു മണിക്കൂറിന് ശേഷം, ട്രംപ് ട്രൂത്ത് സോഷ്യൽ ചാനലിൽ “വെടിവച്ചയാളെ പിടികൂടി” എന്ന് വെളിപ്പെടുത്തി.

“ഡിസി സീക്രട്ട് സർവീസും ലോ എൻഫോഴ്‌സ്‌മെന്റും ഈ സായാഹ്നം ഒരു അതിശയകരമായ ജോലി ചെയ്തു. പ്രഥമ വനിതയും വൈസ് പ്രസിഡന്റും എല്ലാ കാബിനറ്റ് അംഗങ്ങളും സുഖമായിരിക്കുന്നു.”- പ്രസിഡന്റ് കൂട്ടിച്ചേർത്തു.

ഇയാളുടെ യുഎസ് സീക്രട്ട് സർവീസ് കീഴടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. പ്രസിഡന്റ് ഡോണാൾഡ് ട്രംപും നിരവധി മുതിർന്ന യു.എസ്. നേതാക്കളും പങ്കെടുത്ത ചടങ്ങിലേക്കാണ് ഇയാൾ ഓടിക്കയറിയത്. കാലിഫോർണിയയിൽ നിന്നുള്ള 31 വയസ്സുള്ള കോൾ തോമസ് അലൻ ആണ് അക്രമിയെന്ന് യുഎസ് അധികൃതർ പിന്നീട് സ്ഥിരീകരിച്ചു. രോഗിയായ ഒരാളെന്ന് ട്രംപ് അക്രമിയെ വിശേഷിപ്പിച്ചു.

ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ട ദൃശ്യത്തിൽ അക്രമിയെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ അതിവേഗം കീഴടക്കുന്നത് കാണാം. ചടങ്ങ് നടക്കുന്ന മുറിയുടെ 50 യാർഡ് അകലത്തിൽവെച്ചാണ് ഇയാളെ പിടികൂടിയതെന്നും ട്രംപ് അറിയിച്ചു. സംഭവത്തിൽ വളരെ അടുത്തുനിന്ന്് ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് വെടിയേറ്റെന്നും എന്നാൽ അദ്ദേഹത്തിന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് രക്ഷപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു.

ഒരു സീക്രട്ട് സർവീസ് ഏജന്റിന് നേരെ പ്രതി വെടിയുതിർത്തതായി പറഞ്ഞു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് അണിഞ്ഞ ഭാഗത്താണ് ഏജന്റിന് വെടിയേറ്റതെന്നും പരിക്കേൽക്കാതെ രക്ഷപ്പെട്ടതായും എഫ്‌ബി‌ഐ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

പരിപാടിയുടെ പ്രവേശന കവാടത്തിലെ പ്രധാന സ്‌ക്രീനിംഗ് ഏരിയയ്‌ക്ക് സമീപം നടന്ന വെടിവയ്‌പ്പിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് സീക്രട്ട് സർവീസ് വക്താവ് ആന്റണി ഗുഗ്ലിയൽമി പറഞ്ഞു.

Recent Posts