കൊച്ചി ; കേരളത്തിലെ വിവിധ റസ്റ്റോറന്റുകളുടെ ആശംസാകാർഡുകളിൽ ശ്രീകൃഷ്ണ ഭഗവാനെ വികലമായി ചിത്രീകരിച്ചതിനു പിന്നിലെ അസ്വാഭാവികതയും, തീവ്രവാദബന്ധവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി ഡിജിപിയ്‌ക്ക് പരാതി നൽകി. ചേർത്തല മന്തിക്കടയിലാണ് മാംസാഹാരത്തിന് മുന്നിൽ ശ്രീകൃഷ്ണൻ നിൽക്കുന്ന വിഷു ആശംസാ പോസ്റ്റർ ആദ്യം പ്രത്യക്ഷപ്പെട്ടത് . പിന്നീടത് ഏഴോളം കടകളിലായി വന്നു.
ഇതിനെല്ലാം പിന്നിൽ ആസൂത്രിതശ്രമമുണ്ടെന്ന കാര്യത്തിൽ സംശയമില്ല . മുൻപ് ജമ്മുകശ്മീരിലെ പണ്ഡിറ്റുകൾക്ക് നേരെയുണ്ടായ ആക്രമങ്ങളും ആസൂത്രിതമായിരുന്നു. ആദ്യം അവരുടെ വിശ്വാസങ്ങളെയാണ് മതമൗലികവാദികൾ ഹനിക്കാൻ ശ്രമിച്ചതും. ക്ഷേത്രങ്ങൾ ഒന്നൊന്നായി തകർത്തെറിഞ്ഞപ്പോഴും മൗനം പാലിച്ചതാണ് ഒടുവിൽ പണ്ഡിറ്റുകളുടെ പലായനത്തിൽ കലാശിച്ചത്.
അന്ന് ടിക്കാ ലാൽ ടപ്ലുവിന്റെയും, നീൽകാന്ത് ഗഞ്ചുവിന്റെ കൊലപാതകങ്ങൾ കശ്മീർ താഴ്വരയെ ഞെട്ടിച്ചിട്ടും ഇത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന മട്ടിൽ നിന്നവരാണ് കശ്മീരിലെ ഹിന്ദുവിശ്വാസികൾ . ഒടുവിൽ കാഫിറുകളെ ഇല്ലാതാക്കുമെന്ന പരസ്യഭീഷണികൾ വന്നതോടെയാണ് നിജസ്ഥിതികൾ ഹിന്ദുവിശ്വാസികൾ മനസിലാക്കിയത്. പിന്നീട് കശ്മീരിൽ നടന്നത് കൂട്ടക്കുരുതിയാണ് . ഇന്ന് കേരളത്തിൽ നടക്കുന്നതും ഇത്തരത്തിൽ ഒരു ടെസ്റ്റ് ഡോസാണ് . സ്വന്തം വിശ്വാസങ്ങളെ തൊട്ടാൽ ഹിന്ദു എത്രത്തോളം പ്രതികരിക്കുമെന്ന് അറിയാനുള്ള ടെസ്റ്റ് ഡോസ് . ഇതിൽ പ്രതികരിച്ചില്ലെങ്കിൽ ഇനി കാത്തിരിക്കുന്നത് മറ്റൊരു കശ്മീരായിരിക്കും .












