ലഖ്‌നൗ: ഈ വർഷത്തെ ഏപ്രിൽ 17 നെ ‘കരിദിനം’ എന്ന് വേണം പരാമർശിക്കാനെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി അന്നപൂർണ്ണ ദേവി. വനിതാകളുടെ പൊതു പ്രവർത്തനത്തിലും നിയമ നിർമ്മാണ സഭകളിലുമുള്ള പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിന് നിയമ നിർമ്മാണം നടത്താനുള്ള ശ്രമത്തെ കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർ്ട്ടികൾ തടസ്സപ്പെടുത്തിയതിനെക്കുറിച്ച് പ്രതിപാദിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
21-ാം നൂറ്റാണ്ടിലെ സ്ത്രീ ശാക്തീകരണത്തിനുള്ള പ്രവൃത്തികളിലെ ‘കറുത്ത ദിനം’ ആയി മാറി ഏപ്രിൽ 17. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളിൽ ഈ ഭരണഘടനാ ഭേദഗതിയിൽ പ്രതീക്ഷ അർപ്പിച്ച് കഴിയുകയായിരുന്നു. ആ പ്രതീക്ഷകൾ തകർക്കുകയായിരുന്നു ലോക്‌സഭയിഇൽ ബില്ലിനെ വോട്ടിനിട്ട് തോൽപ്പിച്ചതുവഴി പ്രതിപക്ഷ കക്ഷികൾ, അവർ പറഞ്ഞു.
‘സ്ത്രീകൾ പാർലമെന്റിനെ പ്രതീക്ഷയോടെ നോക്കിയിരുന്ന സമയത്ത്, പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ മനോഭാവം ഭേദഗതിക്കെതിരെ വോട്ട് ചെയ്യാൻ അവരെ പ്രേരിപ്പിച്ചു. അവർ ഒരു നിർണായക ബില്ലിനെ പരാജയപ്പെടുത്തുക മാത്രമല്ല, ദശലക്ഷക്കണക്കിന് സ്ത്രീകളുടെ വിശ്വാസം തകർക്കുകയും ചെയ്തു,’ അവർ പറഞ്ഞു.
ലോക്സഭയുടെ പരിശോധനയിൽ പരാജയപ്പെട്ട ഭരണഘടനാ ഭേദഗതി ബിൽ
ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2026 ലെ ഭരണഘടന (നൂറ്റി മുപ്പത്തിയൊന്നാം ഭേദഗതി) ബിൽ വെള്ളിയാഴ്ച ലോക്സഭയിൽ പാസായില്ല. 298 അംഗങ്ങൾ ഈ നിർദ്ദേശത്തെ പിന്തുണച്ചെങ്കിലും 230 പേർ എതിർത്ത് വോട്ട് ചെയ്തു. കൂടുതൽ വോട്ട് അനുകൂലമായി കിട്ടിയെങ്കിലും ഭരണഘടനാ ഭേദഗതി ആയതിനാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്്. അതു ലഭിക്കാഞ്ഞതിനാൽ ബിൽ നിയമമാക്കുന്നതിനുള്ള നടപടികൾ തടസപ്പെട്ടിരിക്കുകയാണ്.
ഇതെ തുടർന്ന് മറ്റ് രണ്ട് നിർദ്ദിഷ്ട നിയമനിർമ്മാണങ്ങൾ – ഡീലിമിറ്റേഷൻ ബിൽ 2026 ഉം കേന്ദ്രഭരണ പ്രദേശ നിയമം (ഭേദഗതി) ബിൽ 2026 ഉം – സർക്കാർ പിൻവലിച്ചിട്ടുണ്ട്.














