Kerala

വിഴിഞ്ഞം പദ്ധതി: തമിഴ്‌നാട് ഏറ്റെടുത്തത് 2500 ഏക്കര്‍ ഭൂമി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: വിഴിഞ്ഞം പദ്ധതിയുടെ നേട്ടങ്ങള്‍ മനസിലാക്കി തമിഴ്‌നാട് സര്‍ക്കാര്‍ തിരുനെല്‍വേലി ജില്ലയിലെ നാങ്കുത്തേരിയില്‍ രണ്ട് വ്യവസായ പാര്‍ക്കുകള്‍ക്കായി 2500 ഏക്കര്‍ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. കപ്പലുകള്‍ക്ക് ഇന്ധനം നിറയ്‌ക്കുന്നതിനുള്ള ബങ്കറിങ് പദ്ധതിയുമായി പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും വിസിലുമായി ധാരണപത്രം ഒപ്പിട്ടിട്ടുണ്ട്.

40 ഏക്കര്‍ ആവശ്യമായ പദ്ധതിക്ക് 20 ഏക്കര്‍ മാത്രമാണ് ഇതുവരെ കേരളം കണ്ടെത്തി നല്‍കിയത്. തുറമുഖത്ത് മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്ക് പാര്‍ക്ക് പദ്ധതിയുമായി കേന്ദ്ര സ്ഥാപനങ്ങളായ സെന്‍ട്രല്‍ വെയര്‍ഹൗസ് കോര്‍പ്പറേഷനും (സിഡബ്ല്യുസി) കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വിസിലുമായും കരാറില്‍ എത്തിയിരുന്നു. എന്നാല്‍ ഈ പദ്ധതികള്‍ക്കായി വിസില്‍ ഇതുവരെ സ്ഥലം കൈമാറിയിട്ടില്ല. തുറമുഖം പ്രവര്‍ത്തനസജ്ജമായി ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും വിഴിഞ്ഞത്തോട് ചേര്‍ന്ന് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുമില്ല.
വ്യവസായ പാര്‍ക്കുകക്കോ അനുബന്ധ സംവിധാനങ്ങള്‍ക്കോ സൗകര്യമുള്ള സ്ഥലമെടുക്കാനും നടപടി കൈക്കൊണ്ടിട്ടില്ല. തുറമുഖത്തിനോട് ചേര്‍ന്ന് കണ്ടെയ്‌നര്‍ യാര്‍ഡുകള്‍, വെയര്‍ഹൗസുകള്‍, കണ്ടെയ്‌നര്‍ റിപ്പയര്‍ സ്റ്റേഷന്‍ എന്നിവ ആരംഭിച്ചാലേ ആഭ്യന്തര കയറ്റുമതി ആരംഭിക്കാനാകൂ. പല സംരംഭകരും മുന്നോട്ടു വരുന്നുണ്ടെങ്കിലും ഭൂമി കിട്ടാത്തതാണ് പ്രശ്‌നം. തുറമുഖത്ത് നിന്ന് ദേശീയപാതയിലേക്കുള്ള റോഡ് നിര്‍മ്മണവും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

നിലവില്‍ കപ്പലുകളില്‍ നിന്ന് കപ്പലുകളിലേക്ക് ചരക്ക് കൈകാര്യം ചെയ്യുന്ന ട്രാന്‍സ്ഷിപ്‌മെമെന്റ് മാത്രമാണ് വിഴിഞ്ഞത്തു നടക്കുന്നത്.

Recent Posts