Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 10:59 am IST
in Kerala, Kottayam
നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു

കോട്ടയം: സപ്ലൈകോ തിരിഞ്ഞു നോക്കുന്നില്ല, ടണ്‍ കണക്കിന് നെല്ല് പാടശേഖരങ്ങളിലും അവയിലേക്കുള്ള വഴിയോരങ്ങളിലുമായി കെട്ടിക്കിടക്കുന്നു. വേനല്‍ മഴയില്‍ ഇത് നശിക്കുമെന്ന ഭയത്തിലാണ് കര്‍ഷകര്‍.

മിക്ക പാടശേഖരങ്ങളിലെയും നെല്ലുസംഭരണം അനിശ്ചിതത്വത്തിലായിക്കഴിഞ്ഞു. കൊയ്ത് കൂട്ടിയ ടണ്‍ കണക്കിന് നെല്ല് കളങ്ങളില്‍ കെട്ടിക്കിടക്കുന്നതിനാല്‍ കര്‍ഷകര്‍ ആശങ്കയിലാണ്. ഇടയ്‌ക്കിടെ പെയ്യുന്ന വേനല്‍മഴയില്‍ നെല്ല് കിളിര്‍ത്ത് നശിക്കുമോയെന്ന പേടിയും ഇവര്‍ക്കുണ്ട്. കൊയ്‌ത്ത് കഴിഞ്ഞ് മൂന്ന് ദിവസത്തിനകം നെല്ല് സംഭരിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് മിക്കയിടത്തും പാലിക്കുന്നില്ല. മില്ലുടമകളും സപ്ലൈകോയും ചേര്‍ന്ന് തങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ചിലയിടങ്ങളില്‍ കൊയ്‌ത്ത് കഴിഞ്ഞിട്ട് ദിവസം ഇരുപത്തിയൊന്ന് കഴിഞ്ഞു.

ചങ്ങനാശ്ശേരി കുറിച്ചി പഞ്ചായത്തിലെ കക്കുഴി പാടശേഖരത്തില്‍ 40 ഏക്കറിലെ കൊയ്ത് കൂട്ടിയ നെല്ല് 21 ദിവസമായി കെട്ടിക്കിടക്കുകയാണ്. വാഴപ്പള്ളി പഞ്ചായത്തിലെ ഓടേറ്റി പാടശേഖരത്തില്‍ കൊയ്തതിന്റെ 40 ശതമാനം നെല്ല് കൊണ്ടുപോയിട്ടില്ല. ഇവിടെ വലിയ ലോറികള്‍ എത്താന്‍ പ്രയാസമാണെന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് നെല്ല് കൊണ്ടുപോകാത്തത്. എന്നാല്‍ ഇത്തരം സ്ഥലങ്ങളില്‍ ചെറിയ വാഹനങ്ങള്‍ എത്തിച്ച് നെല്ലെടുക്കണമെന്നാണ് ചട്ടം. കുമരകം പഞ്ചായത്തിലെ വട്ടക്കായല്‍ പാടശേഖരത്തില്‍ ഒരു മാസമായി നെല്ല് കെട്ടിക്കിടക്കുകയാണ്. നാട്ടകം പഞ്ചായത്തിലെ ഗ്രാവ് പാടശേഖരത്തില്‍ കൊയ്‌ത്ത്കഴിഞ്ഞിട്ട് നാല് ദിവസമായെങ്കിലും നെല്ലെടുത്തിട്ടില്ല.

നെല്ലിന് 10 ശതമാനം വരെ കിഴിവ് (താര) നല്‍കിയാല്‍ മാത്രമേ സംഭരിക്കൂ എന്ന നിലപാടിലാണ് മില്ലുടമകള്‍. വേനല്‍മഴ ശക്തമാകുന്നതോടെ നെല്ല് നനയുമെന്ന ഭയത്തിലാണ് കര്‍ഷകര്‍. മഴ പെയ്ത് നെല്ല് നശിക്കുന്ന സാഹചര്യമുണ്ടാക്കി കര്‍ഷകരെ സമ്മര്‍ദ്ദത്തിലാക്കി കുറഞ്ഞ വിലയ്‌ക്ക് നെല്ല് തട്ടിയെടുക്കാനാണ് മില്ലുടമകള്‍ ശ്രമിക്കുന്നത്.

സ്ത്രീ കര്‍ഷകര്‍ ഏറ്റവും കൂടുതലുള്ള പാടശേഖരങ്ങളിലൊന്നാണ് കുറിച്ചിയിലേത്. വായ്‌പയെടുത്തും മറ്റും കൃഷിയിറക്കിയ തങ്ങളെ പാഡി ഓഫീസര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ചതിക്കുകയാണെന്ന് ഇവര്‍ പറയുന്നു. ഈ സാഹചര്യമാണെങ്കില്‍ ഭാവിയില്‍ കൃഷി തുടരാനാകുമോ എന്നകാര്യത്തിലും കര്‍ഷകരില്‍ വലിയ ആശങ്കയുണ്ട്. സര്‍ക്കരിന്റെ അവഗണന തുടര്‍ന്നാല്‍ അടുത്ത വര്‍ഷം മുതല്‍ കൃഷി നിര്‍ത്തിവെക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ടിവരുമെന്ന് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മിക്ക പാടശേഖര സമിതികളും പറയുന്നു.

കക്കുഴി പാടശേഖരത്തിലെ നെല്ല് 21 ദിവസമായിട്ടും സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍കഷര്‍ കോട്ടയം പാഡി ഓഫീസ് കഴിഞ്ഞ ദിവസം ഉപരോധിച്ചു. സംഭരണകാര്യത്തില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ മന്ദിരം-നീലംപേരൂര്‍ റോഡ് വിഷുദിനത്തില്‍ രാവിലെ ഉപരോധിക്കാനാണ് തീരുമാനം. പ്രതിഷേധം ശക്തമായതോടെ സംഭരണത്തില്‍ അടിയന്തര തീരുമാനമെടുക്കാമെന്ന് പാഡി ഓഫീസര്‍ കര്‍ഷകരെ അറിയിച്ചിട്ടുണ്ട്. അനുകൂലമായ നടപടിയല്ലെങ്കില്‍ സമരം കടുപ്പിക്കാനാണ് കര്‍ഷരുടെ തീരുമാനം.

Tags: Paddy farmers in crisisSupplycoKerala Agriculture
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍
Kerala

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

Kerala

സപ്ലൈകോയിൽ നിന്നും 14 രൂപയ്‌ക്ക് പഞ്ചസാര വാങ്ങാം

Kerala

സപ്ലൈകോ ശബരി വെളിച്ചെണ്ണ വില കുറച്ചു

Kerala

സപ്ലൈകോയുടെ ആദ്യ സിഗ്‌നേച്ചര്‍ മാര്‍ട്ടിന്റെ ഉദ്ഘാടനം ശനിയാഴ്ച തലശേരിയില്‍

Kerala

സിപിഎം, സിപിഐ തര്‍ക്കം: നെല്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.