Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎം കൂട്ടുനിന്നത് ലൗജിഹാദിനു തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 07:48 am IST
in Editorial

മുത്തുമാല വിറ്റു നടന്ന് സമൂഹ മാധ്യമങ്ങളില്‍ താരമായ മധ്യപ്രദേശിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മഹാരാഷ്‌ട്രക്കാരനായ ഒരു യുവാവിന് വിവാഹം ചെയ്തു കൊടുക്കാന്‍ കൂട്ടുനിന്ന സിപിഎം നേതാവ് എം.വി. ഗോവിന്ദനും മന്ത്രി വി.ശിവന്‍കുട്ടിയും രാജ്യസഭാ എംപി എ.എ.റഹിമും വെട്ടിലായിരിക്കുകയാണ്. ഇതിനോടകം സിനിമാതാരമായി മാറിയ ഈ പെണ്‍കുട്ടിയെ സ്വന്തം പിതാവിന്റെ എതിര്‍പ്പ് മറികടന്ന് തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ എത്തിച്ച് വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മധ്യപ്രദേശ് പോലീസ് കേസെടുക്കുകയും, ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ ഇടപെടുകയും ചെയ്തതോടെയാണ് സിപിഎം നേതാക്കള്‍ വെട്ടിലായത്. നിരവധി വര്‍ഷങ്ങള്‍ തടവു ശിക്ഷ ലഭിക്കാവുന്ന ഒന്നിലധികം കുറ്റങ്ങളാണ് പെണ്‍കുട്ടിയുടെ വരനും വിവാഹം നടത്തിപ്പുകാരും ചെയ്തിട്ടുള്ളത്. ഒന്നാമതായി പെണ്‍കുട്ടിക്ക് വിവാഹപ്രായം ആയിരുന്നില്ല. 2009 ല്‍ ജനിച്ച ഈ കുട്ടി 16 വയസ്സ് പിന്നിട്ടിട്ടേയുള്ളൂ. 18 വയസ്സാണ് നിയമപ്രകാരം വിവാഹ പ്രായം. തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

ആരോപണ വിധേയര്‍ക്കെതിരെ പോക്‌സോ കേസിനുപുറമെ പട്ടിക വര്‍ഗപീഡന കുറ്റവും വ്യാജരേഖ ചമച്ച കുറ്റവും ചുമത്തണമെന്നാണ് ആവശ്യം. ഇക്കാര്യം വ്യക്തമാക്കി പൊലീസിന് നിര്‍ദ്ദേശം നല്‍കുമെന്ന് പട്ടികവര്‍ഗ കമ്മിഷന്‍ വ്യക്തമാക്കി.. പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത് വലിയ വീഴ്‌ച്ചയാണെന്നും, സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, വിവാഹത്തിന് നേതൃത്വം നല്‍കിയവരെയെല്ലാം പ്രതികളാക്കണമെന്നും പരാതിയിലുണ്ട്.

നിലവില്‍ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് ഭര്‍ത്താവെന്നു പറയപ്പെടുന്ന ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കുറ്റം ചുമത്തിയതെന്നാണ് അറിയുന്നത്. ഇതോടൊപ്പം മറ്റു വകുപ്പുകള്‍ ചുമത്തണമെന്നാണ് പട്ടികജാതി കമ്മിഷന്‍ ആവശ്യപ്പെടുന്നത്. മതിയായ അന്വേഷണങ്ങള്‍ നടത്താതെ ആധാര്‍ കാര്‍ഡ് മാത്രം പരിശോധിച്ചാണ് വിവാഹം നടത്തിയത്. പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹത്തിന് പ്രേരിപ്പിച്ചുവെന്നും, കേരളത്തിലെത്തി നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നതായി കണ്ടെത്തിയെന്നും പട്ടികവര്‍ഗ കമ്മിഷന്റെ നിയമോപദേശകന്‍ പറയുന്നു..

കേരളത്തിലെത്തിച്ച് വിവാഹം നടത്തിയത് ദുരൂഹമാണെന്നും, സംഭവം ലൗ ജിഹാദ് ആണെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. വരന്‍ ഫര്‍മാനെതിരായ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നാണ് മധ്യപ്രദേശ് പൊലീസ് അറിയിക്കുന്നത്.

വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവര്‍ഗ്ഗ കമ്മിഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് മധ്യപ്രദേശ് പൊലീസ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തത്. 2009 ഡിസംബര്‍ 30 നാണ് പെണ്‍കുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതായും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ഇത് ഫര്‍മാന്‍ ഖാനെതിരായ ശക്തമായ തെളിവാണ്. വിഷയത്തില്‍ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ദില്ലിയില്‍ ഹാജരാകാന്‍ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. ഭരണഘടനാ പദവിയുള്ള സ്ഥാപനമാണ് പട്ടിക വര്‍ഗ കമ്മിഷന്‍. കമ്മിഷന്റെ നി
ര്‍ദ്ദേശത്തെ അവഗണിക്കാന്‍ കഴിയില്ല.

വിവാഹത്തില്‍ ഒരു വീഴ്ചയും തങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നാണ് കേരളാ പൊലീസിന്റെ റിപ്പോര്‍ട്ട്. പെണ്‍കുട്ടി ഹാജരാക്കിയ ആധാര്‍ കാര്‍ഡ് യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്നും പൊലീസ് പറയുന്നു. യുഐഡിഎഐ സൈറ്റില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയത്രേ. ഇതേ ആധാര്‍ നമ്പറാണ് ജനന സര്‍ട്ടിഫിക്കറ്റിലും ഉള്ളതെന്നും, ജനന സര്‍ട്ടിഫിക്കറ്റ് സ്ഥിരീകരിക്കാന്‍ സംവിധാനമില്ലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഈ വാദമുഖങ്ങളൊന്നും നിയമത്തിനു മുന്നില്‍ വിലപ്പോവില്ല. സിപിഎമ്മുകാരെ രക്ഷിക്കാന്‍ വേണ്ടിയാണ് കേരള പൊലീസ് ഇങ്ങനെയൊക്കെ പറയുന്നത്. ദേശീയ പട്ടിക വര്‍ഗ കമ്മിഷന്‍ മുമ്പാകെ ബന്ധപ്പെട്ട ഡിജിപിമാര്‍ ഹാജരാകേണ്ടതുണ്ട്.ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ അത് മറ്റൊരു നിയമലംഘനമായി മാറും.

എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വരികയും, കൃത്രിമ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച് വിവാഹം കഴിക്കാന്‍ താല്പര്യപ്പെടുകയും ചെയ്യുകയാണ് ഫര്‍മാന്‍ ഖാന്‍ ചെയ്തത്. വസ്തുതകള്‍ പരിശോധിക്കാതെ ഇതിന് കൂട്ടുനില്‍ക്കുകയായിരുന്നു സിപിഎം നേതാവും മന്ത്രിയും എംപിയും ചെയ്തത്. യഥാര്‍ത്ഥത്തില്‍ ഇത് ഒരു ലൗ ജിഹാദാണ്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മുസ്ലിം വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള അവസരമായി കണ്ടാണ് സിപിഎം നേതാക്കള്‍ എടുത്തു ചാടിയത്. വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം നടത്തിക്കൊടുക്കാന്‍ ക്ഷേത്ര കമ്മിറ്റിക്കാര്‍ക്ക് അധികാരമില്ല. സ്‌പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ച് വേണം ഇത്തരം വിവാഹങ്ങള്‍ നടത്താന്‍. ഇതൊക്കെ അറിയാവുന്നവര്‍ തന്നെ ബോധപൂര്‍വ്വം നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു.

Tags: Monalisa BhosleMonalisa marriageKumbhmela viral girlCPM Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈറല്‍’ പെണ്‍കുട്ടിയുടേത് ശൈശവവിവാഹം തന്നെ; രേഖകള്‍ പുറത്ത്

Kerala

ചിരിച്ച് മണ്ണുകപ്പും;കുംഭമേള പെണ്‍കുട്ടി ഹാജരാക്കിയ രേഖകള്‍ ഒറിജിനലെന്ന് കേരള പൊലീസ്, വ്യാജമാണോ എന്നറിയാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്ന്

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

Kerala

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

Kerala

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

പുതിയ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍

കൊൽക്കത്തയിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

ബംഗാളിൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ, ലവ് ജിഹാദും ബഹുഭാര്യത്വവും അവസാനിപ്പിക്കും, ബാബറി മസ്ജിദ് പണിയാൻ അനുവദിക്കില്ല: അമിത് ഷാ

നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വിസിക്ക് നിർദ്ദേശം നൽകി ഗവർണർ

ഒഡീഷയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ: അഞ്ചാം ക്ലാസുകാരി മരിച്ചു, മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

ടാറ്റ കൺസൾട്ടൻസി വിവാദം: മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതപരിവർത്തന മാഫിയ പിന്നിൽ, ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ വേഷത്തിൽ നടത്തിയ ഓപ്പറേഷൻ

വനിതാ സംവരണ ബില്‍; പ്രതിപക്ഷം മനപ്പൂര്‍വം വിവാദം ഉണ്ടാക്കുന്നു: സദാനന്ദന്‍ മാസ്റ്റര്‍ എംപി

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ ആത്മഹത്യ ചെയ്ത നിതിന്‍ രാജിന്റെ കൊറ്റാമലയിലെ വീട്ടിലെത്തിയ ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി മഹന്ത് ശംഭു തുണ്ടിയ എംഎല്‍എ കുടുംബത്തെ ആശ്വസിപ്പിക്കുന്നു. ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ സെക്രട്ടറി എസ്. കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വപ്‌നജിത് തുടങ്ങിയവര്‍ സമീപം

പട്ടികജാതി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി നിതിന്റെ വീട്ടിലെത്തി; ‘ദേശീയ പട്ടികജാതി കമ്മിഷന്‍ വഴി എല്ലാ സഹായവും ലഭ്യമാക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.