Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎം കൂട്ടുനിന്നത് ലൗജിഹാദിനു തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 07:48 am IST
in Editorial

മുത്തുമാല വിറ്റു നടന്ന് സമൂഹ മാധ്യമങ്ങളില്‍ താരമായ മധ്യപ്രദേശിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മഹാരാഷ്‌ട്രക്കാരനായ ഒരു യുവാവിന് വിവാഹം ചെയ്തു കൊടുക്കാന്‍ കൂട്ടുനിന്ന സിപിഎം നേതാവ് എം.വി. ഗോവിന്ദനും മന്ത്രി വി.ശിവന്‍കുട്ടിയും രാജ്യസഭാ എംപി എ.എ.റഹിമും വെട്ടിലായിരിക്കുകയാണ്. ഇതിനോടകം സിനിമാതാരമായി മാറിയ ഈ പെണ്‍കുട്ടിയെ സ്വന്തം പിതാവിന്റെ എതിര്‍പ്പ് മറികടന്ന് തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ എത്തിച്ച് വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മധ്യപ്രദേശ് പോലീസ് കേസെടുക്കുകയും, ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ ഇടപെടുകയും ചെയ്തതോടെയാണ് സിപിഎം നേതാക്കള്‍ വെട്ടിലായത്. നിരവധി വര്‍ഷങ്ങള്‍ തടവു ശിക്ഷ ലഭിക്കാവുന്ന ഒന്നിലധികം കുറ്റങ്ങളാണ് പെണ്‍കുട്ടിയുടെ വരനും വിവാഹം നടത്തിപ്പുകാരും ചെയ്തിട്ടുള്ളത്. ഒന്നാമതായി പെണ്‍കുട്ടിക്ക് വിവാഹപ്രായം ആയിരുന്നില്ല. 2009 ല്‍ ജനിച്ച ഈ കുട്ടി 16 വയസ്സ് പിന്നിട്ടിട്ടേയുള്ളൂ. 18 വയസ്സാണ് നിയമപ്രകാരം വിവാഹ പ്രായം. തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

ആരോപണ വിധേയര്‍ക്കെതിരെ പോക്‌സോ കേസിനുപുറമെ പട്ടിക വര്‍ഗപീഡന കുറ്റവും വ്യാജരേഖ ചമച്ച കുറ്റവും ചുമത്തണമെന്നാണ് ആവശ്യം. ഇക്കാര്യം വ്യക്തമാക്കി പൊലീസിന് നിര്‍ദ്ദേശം നല്‍കുമെന്ന് പട്ടികവര്‍ഗ കമ്മിഷന്‍ വ്യക്തമാക്കി.. പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത് വലിയ വീഴ്‌ച്ചയാണെന്നും, സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, വിവാഹത്തിന് നേതൃത്വം നല്‍കിയവരെയെല്ലാം പ്രതികളാക്കണമെന്നും പരാതിയിലുണ്ട്.

നിലവില്‍ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് ഭര്‍ത്താവെന്നു പറയപ്പെടുന്ന ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കുറ്റം ചുമത്തിയതെന്നാണ് അറിയുന്നത്. ഇതോടൊപ്പം മറ്റു വകുപ്പുകള്‍ ചുമത്തണമെന്നാണ് പട്ടികജാതി കമ്മിഷന്‍ ആവശ്യപ്പെടുന്നത്. മതിയായ അന്വേഷണങ്ങള്‍ നടത്താതെ ആധാര്‍ കാര്‍ഡ് മാത്രം പരിശോധിച്ചാണ് വിവാഹം നടത്തിയത്. പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹത്തിന് പ്രേരിപ്പിച്ചുവെന്നും, കേരളത്തിലെത്തി നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നതായി കണ്ടെത്തിയെന്നും പട്ടികവര്‍ഗ കമ്മിഷന്റെ നിയമോപദേശകന്‍ പറയുന്നു..

കേരളത്തിലെത്തിച്ച് വിവാഹം നടത്തിയത് ദുരൂഹമാണെന്നും, സംഭവം ലൗ ജിഹാദ് ആണെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. വരന്‍ ഫര്‍മാനെതിരായ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നാണ് മധ്യപ്രദേശ് പൊലീസ് അറിയിക്കുന്നത്.

വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവര്‍ഗ്ഗ കമ്മിഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് മധ്യപ്രദേശ് പൊലീസ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തത്. 2009 ഡിസംബര്‍ 30 നാണ് പെണ്‍കുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതായും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ഇത് ഫര്‍മാന്‍ ഖാനെതിരായ ശക്തമായ തെളിവാണ്. വിഷയത്തില്‍ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ദില്ലിയില്‍ ഹാജരാകാന്‍ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. ഭരണഘടനാ പദവിയുള്ള സ്ഥാപനമാണ് പട്ടിക വര്‍ഗ കമ്മിഷന്‍. കമ്മിഷന്റെ നി
ര്‍ദ്ദേശത്തെ അവഗണിക്കാന്‍ കഴിയില്ല.

വിവാഹത്തില്‍ ഒരു വീഴ്ചയും തങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നാണ് കേരളാ പൊലീസിന്റെ റിപ്പോര്‍ട്ട്. പെണ്‍കുട്ടി ഹാജരാക്കിയ ആധാര്‍ കാര്‍ഡ് യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്നും പൊലീസ് പറയുന്നു. യുഐഡിഎഐ സൈറ്റില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയത്രേ. ഇതേ ആധാര്‍ നമ്പറാണ് ജനന സര്‍ട്ടിഫിക്കറ്റിലും ഉള്ളതെന്നും, ജനന സര്‍ട്ടിഫിക്കറ്റ് സ്ഥിരീകരിക്കാന്‍ സംവിധാനമില്ലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഈ വാദമുഖങ്ങളൊന്നും നിയമത്തിനു മുന്നില്‍ വിലപ്പോവില്ല. സിപിഎമ്മുകാരെ രക്ഷിക്കാന്‍ വേണ്ടിയാണ് കേരള പൊലീസ് ഇങ്ങനെയൊക്കെ പറയുന്നത്. ദേശീയ പട്ടിക വര്‍ഗ കമ്മിഷന്‍ മുമ്പാകെ ബന്ധപ്പെട്ട ഡിജിപിമാര്‍ ഹാജരാകേണ്ടതുണ്ട്.ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ അത് മറ്റൊരു നിയമലംഘനമായി മാറും.

എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വരികയും, കൃത്രിമ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച് വിവാഹം കഴിക്കാന്‍ താല്പര്യപ്പെടുകയും ചെയ്യുകയാണ് ഫര്‍മാന്‍ ഖാന്‍ ചെയ്തത്. വസ്തുതകള്‍ പരിശോധിക്കാതെ ഇതിന് കൂട്ടുനില്‍ക്കുകയായിരുന്നു സിപിഎം നേതാവും മന്ത്രിയും എംപിയും ചെയ്തത്. യഥാര്‍ത്ഥത്തില്‍ ഇത് ഒരു ലൗ ജിഹാദാണ്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മുസ്ലിം വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള അവസരമായി കണ്ടാണ് സിപിഎം നേതാക്കള്‍ എടുത്തു ചാടിയത്. വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം നടത്തിക്കൊടുക്കാന്‍ ക്ഷേത്ര കമ്മിറ്റിക്കാര്‍ക്ക് അധികാരമില്ല. സ്‌പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ച് വേണം ഇത്തരം വിവാഹങ്ങള്‍ നടത്താന്‍. ഇതൊക്കെ അറിയാവുന്നവര്‍ തന്നെ ബോധപൂര്‍വ്വം നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു.

Tags: CPM KeralaMonalisa BhosleMonalisa marriageKumbhmela viral girl
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

Kerala

അവസാന തരി കനലും അണഞ്ഞു; ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം അപ്രസക്തമാകുന്നു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

Kerala

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.