Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇന്‍ഡി അഥവാ സ്ത്രീവിരുദ്ധ മുന്നണി

എമ്മെസ് by എമ്മെസ്
Apr 15, 2026, 07:39 am IST
in Article

ഏഴ് പതിറ്റാണ്ടിലേറെ കോണ്‍ഗ്രസുകാര്‍ നീട്ടിവച്ചതും പൂഴ്‌ത്തിവച്ചതുമായതെല്ലാം നടപ്പാക്കിയതാണ് മോദി സര്‍ക്കാരിന്റെ പേരിനും പെരുമയ്‌ക്കും കാരണമെന്ന് ഇനിയും അറിയാത്തത് സോണിയയും മക്കളും മാത്രമാണ്. നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച വനിതാ സംവരണ ഭേദഗതി നിയമവും ഇനിയും നീട്ടിവയ്‌ക്കണമെന്നാണ് സോണിയാ കോണ്‍ഗ്രസിന്റെയും ഇന്‍ഡി മുന്നണിക്കാരുടെയും ആവശ്യം. ഇങ്ങനെ നീട്ടിവച്ച് നീട്ടിവച്ചാണ് എഴുപത് കൊല്ലം ഈ രാജ്യത്തെ അവര്‍ പരുവമാക്കിയത്.

തുല്യനീതിയുടെയും ജനക്ഷേമത്തിന്റെയും കാര്യങ്ങളില്‍ മാത്രമല്ല, രാജ്യപുരോഗതിയുടെയും ദേശീയ ഐക്യത്തിന്റെയും കാര്യങ്ങളില്‍ വരെ അവര്‍ വെള്ളം ചേര്‍ത്തു. ആര്‍ട്ടിക്കിള്‍ 370 അനാദി കാലത്തേക്കുള്ളതാണെന്ന് പ്രഖ്യാപിച്ചു. വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ റോഡും പാലവും വരുന്നത് പ്രതിരോധത്തെ ദുര്‍ബലമാക്കുമെന്ന പൊട്ടന്യായം പറഞ്ഞു. ഭീകരരോടും മാവോയിസ്റ്റ് തീവ്രവാദികളോടും അഴകൊഴമ്പന്‍ നയം സ്വീകരിച്ചു. രാജ്യത്തെ ലോകബാങ്കില്‍ പണയം വച്ചു. ഏകീകൃത സിവില്‍ നിയമം തൊടാന്‍ അറച്ചു. വഖഫ് ബോര്‍ഡിന് പരിധിയില്ലാത്ത അധികാരം നല്കി. അഴിമതിക്ക് വെള്ളവും വളവും നല്കി. പിന്നാക്കക്കാരെ പിന്നാക്കം തള്ളി. സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നല്കാം നല്കാം എന്ന് പറഞ്ഞ് നാളുകള്‍ തള്ളി നീക്കി. ഞങ്ങളല്ലാതെ പിന്നാര് എന്ന മട്ടില്‍ രാജ്യത്തെ കട്ടുമുടിച്ചു. ലോകമെങ്ങും യാചകവേഷത്തില്‍ ഈ രാജ്യത്തെ നിര്‍ത്തി. ആകാശത്തും ഭൂമിയിലും മാത്രമല്ല, ഖനികള്‍ തുരന്നാല്‍ അവിടെയും അഴിമതി വാണു…

അവിടേക്കാണ് വളര്‍ച്ചയുടെയും സ്വാഭിമാനത്തിന്റെയും പ്രഖ്യാപനവുമായി ഒരു സര്‍ക്കാര്‍ പടിപടിയായി നയവും നിലപാടുകളും പ്രഖ്യാപിച്ച് മുന്നേറുന്നത്. 2023ല്‍ പാര്‍ലമെന്റില്‍ അംഗീകരിച്ച നാരീശക്തി വന്ദന്‍ അധിനിയത്തിലൂടെ എല്ലാ മേഖലയിലും സ്ത്രീപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് തുടര്‍ന്നുവന്ന നിലപാടുകളുടെ പുതിയ അധ്യായത്തിന് തുടക്കമിട്ട് മോദി സര്‍ക്കാര്‍ ചരിത്രം തിരുത്തുകയാണ്. അടുത്ത തെരഞ്ഞെടുപ്പോടെ 33 ശതമാനം സ്ത്രീകള്‍ ലോക്സഭയിലുണ്ടാകുമെന്ന ഉറപ്പാണത്. നേരവും കാലവും ശരിയല്ലെന്ന മുടന്തന്‍ വാദമുയര്‍ത്തി കോണ്‍ഗ്രസ് ഇതിനെതിരെ നിലപാടെടുത്തിരിക്കുന്നു. ലക്ഷണമൊത്ത സ്ത്രീവിരുദ്ധ പാര്‍ട്ടിയായി പണ്ടേ മാറിയതാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ അതൊന്നുകൂടി പ്രകടമായെന്ന് മാത്രം. വിഷുവിന്റെ പിറ്റേന്ന് മുതല്‍ വനിതാ സംവരണ ഭേദഗതി ബില്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് അടക്കം എല്ലാ പാര്‍ട്ടികളോടും ബില്‍ നടപ്പാക്കാനുള്ള പിന്തുണ നല്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാക്കാലും രേഖാമൂലവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇരുട്ടിലാണ്. ബംഗാളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ചര്‍ച്ച ചെയ്യാമത്രെ. തെരഞ്ഞെടുപ്പ് കഴിഞ്ഞാലെടുക്കുന്ന നിലപാട് ഇപ്പോള്‍ പറയാനുള്ള തന്റേടം അവര്‍ക്കില്ല താനും.

ആദ്യം സെന്‍സസ്, പിന്നെ മണ്ഡലപുനര്‍നിര്‍ണയം എന്നൊക്കെയാണ് സോണിയയും ഖാര്‍ഗെയും വാശിപിടിക്കു ന്നത്. ലോക്സഭയില്‍, നിയമസഭകളില്‍ കൂടുതല്‍ സ്ത്രീകള്‍ വന്നാല്‍ ആര്‍ക്കാണ് പ്രശ്നം? ആരെയാണ് ഇവര്‍ ഭയക്കുന്നത്. അമ്പത് ശതമാനം എന്ന തുല്യനീതിയിലേക്കുള്ള യാത്രയുടെ ചുവടുവയ്‌പ് ആരെയാണ് പൊള്ളിക്കുക എന്ന് രാജ്യത്തെ മത, സാമുദായിക നേതൃത്വങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് പണ്ടേ വ്യക്തമാണ്.

എന്തും ഏതും രാഷ്‌ട്രീയക്കളിയുടെയും വോട്ട് ബാങ്ക് പ്രീണനത്തിന്റെയും ഭാഗമായിക്കാണുന്നവര്‍ക്ക് ഭയപ്പാട് സ്വാഭാവികമാണ്. എന്നാല്‍ മോദി സര്‍ക്കാരിന് വനിതാ സംവരണ ഭേദഗതി നിയമം എന്തെങ്കിലും രാഷ്‌ട്രീയ നേട്ടത്തിനുള്ള വഴിയല്ലെന്ന് നാളിതുവരെ കൈക്കൊണ്ട സ്ത്രീശാക്തീകരണ നിലപാടുകളില്‍ നിന്ന് വ്യക്തമാണ്.

ബേഠി ബച്ചാവോ ബേഠി പഠാവോ മുതല്‍ പിഎം മാതൃവന്ദന യോജന വരെ, പിഎം ഉജ്ജ്വല യോജന മുതല്‍ ലാഖ്പതി ദീദി വരെ, സുകന്യ സമൃദ്ധി മുതല്‍ മിഷന്‍ ഇന്ദ്രധനുഷ് വരെ, ട്രെഡ് മുതല്‍ സ്റ്റെപ് വരെ, മഹിളാ ഇ ഹാഥ് മുതല്‍ മഹിളാ ശക്തികേന്ദ്രങ്ങള്‍ വരെ… സ്ത്രീജിവിതത്തെ സുരക്ഷിതവും സാശ്രയപൂര്‍ണവുമാക്കാന്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയത് നിരവധി പദ്ധതികളാണ്. ഒരു രൂപയ്‌ക്ക് സാനിറ്ററി നാപ്കിന്‍ നല്കുന്നത് മുതല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചരിത്രത്തിലാദ്യമായി പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്കുന്നത് വരെയുള്ള നിര്‍ണായകമായ നിലപാടുകള്‍ കൈക്കൊണ്ടത് മോദി സര്‍ക്കാരാണ്. മുത്തലാഖ് നിരോധിച്ച് ഒരു വലിയ വിഭാഗം സ്ത്രീകളെ ആത്മാഭിമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ലോകത്തേക്ക് ഉയര്‍ത്തിയത് മോദി സര്‍ക്കാരാണ്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ അമ്മപെങ്ങന്മാരുടെ സീമന്തതിലകത്തിന്റെ മാനം കാത്തത് മോദി സര്‍ക്കാരാണ്. ഡ്രോണ്‍ ദീദിയിലൂടെ പാടശേഖരങ്ങളില്‍ സമൃദ്ധിയുടെ കാലം വിരിയിക്കാന്‍ സ്ത്രീസമൂഹത്തിന് തുണ നിന്നത് മോദി സര്‍ക്കാരാണ്. രാജ്യത്തിന്റെ പ്രൗഢി ലോകത്തോട് വിളംബരം ചെയ്യുന്ന സൈനിക പരേഡുകള്‍ക്ക് നേതൃത്വം നല്കാന്‍ വനിതകളെ നിയോഗിച്ചത് മോദി സര്‍ക്കാരാണ്. യുദ്ധമുന്നണി മുതല്‍ ചന്ദ്രയാന്‍ വരെ എല്ലാ മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കിയത് മോദി സര്‍ക്കാരാണ്…. അതേ സര്‍ക്കാരാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് സ്ത്രീകള്‍ തുല്യപങ്കാളിത്തത്തോടെ കടന്നുവരണമെന്ന് പ്രഖ്യാപിക്കുന്നതും.

പാര്‍ട്ടിക്കുള്ളില്‍ ഒപ്പം പ്രവര്‍ത്തിക്കുന്ന സ്ത്രീകളോട് പോലും നീതി പുലര്‍ത്താത്തവര്‍ക്ക് സ്വാഭാവികമായും അത് സഹിക്കാനാകില്ല. അവര്‍ ഓരിയിട്ടും ബഹളം വച്ചും അതിനെതിരെ കള്ളക്കഥകളുമായി പൊതുമധ്യത്തിലിറങ്ങും. അവരുടെ ഗ്യാരണ്ടികളില്‍ ഇന്ദിര മുതല്‍ സോണിയയും പ്രിയങ്കയും വരെയുള്ള സ്ത്രീകളേ ഉള്ളൂ. അത്തരക്കാര്‍ക്ക് വേണ്ടി പണിയെടുക്കാന്‍ ബുദ്ധിജീവികളും മാധ്യമവേലക്കാരും പണം വാങ്ങി ക്യൂ നില്‍ക്കും. അറിയേണ്ടതും പ്രതികരിക്കേണ്ടതും സ്ത്രീകളാണ്. വാറോലകളും തിട്ടൂരങ്ങളും മാറ്റി വച്ച് ചരിത്രത്തിന്റെ സുവര്‍ണരേഖകളില്‍ തുല്യം ചാര്‍ത്താനുള്ള അവസരം എല്ലാ പാര്‍ട്ടികളിലും പെട്ട വനിതകള്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ വിനിയോഗിച്ചാല്‍ അതാകും ദുര്‍മോഹികളായ സ്ത്രീവിരുദ്ധ മുന്നണിക്കുള്ള മറുപടി.

 

Tags: Rahul GandhicongressOpposition LeaderIndie or anti-feminist front
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

Kerala

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

Kerala

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: ചാർട്ടേർഡ് വിമാനത്തിൽ കെ.സിയില്ല, പ്രഖ്യാപനം ഡൽഹിയിൽ വെച്ചെന്ന് സൂചന

Kerala

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

Kerala

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

പുതിയ വാര്‍ത്തകള്‍

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

ഒടുവിൽ പ്രഖ്യാപനം വന്നു; വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.