Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാലര പതിറ്റാണ്ടിന്റെ നിയമപോരാട്ടം; ദേവന്റെ ഭൂമി തിരികെപ്പിടിച്ച് തൊണ്ടിക്കുഴ ക്ഷേത്ര ഭരണസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 05:54 am IST
in Kerala
കോടതിയില്‍ നിന്നെത്തിയ ആമീന്റെ നേതൃത്വത്തില്‍ തൊണ്ടിക്കുഴ ശ്രീഅമൃതകലശ ശാസ്താക്ഷേത്ര ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തുന്നു

കോടതിയില്‍ നിന്നെത്തിയ ആമീന്റെ നേതൃത്വത്തില്‍ തൊണ്ടിക്കുഴ ശ്രീഅമൃതകലശ ശാസ്താക്ഷേത്ര ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തുന്നു

തൊടുപുഴ: കൈയേറ്റത്തിലൂടെ നഷ്ടമായ ക്ഷേത്രഭൂമി 46 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തിരികെ പിടിച്ച് തൊണ്ടിക്കുഴ ശ്രീഅമൃതകലശ ശാസ്താക്ഷേത്ര (ശ്രീധര്‍മ്മശാസ്താ ക്ഷേത്രം) ദേവസ്വം ട്രസ്റ്റ്. പുരാതനകാലത്ത് കീഴ്മലൈ നാട്ടുരാജ്യത്തിന്റെ സൈനിക ആസ്ഥാന കേന്ദ്രമായിരുന്നു തൊണ്ടിക്കുഴ. ഇവിടുത്തെ ആരാധനാ മൂര്‍ത്തിയായിരുന്നു ധര്‍മ്മശാസ്താവ്. ക്ഷേത്രം പിന്നീട് യുദ്ധത്തില്‍ തകര്‍ക്കപ്പെടുകയും 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പൂജ പൂര്‍ണമായും മുടങ്ങുകയും ചെയ്തു. പരിസരമാകെ കൈയേറ്റത്തിലൂടെ നഷ്ടമായി. ക്ഷേത്ര ഭാഗങ്ങള്‍ നിലനിന്ന ഭൂമി കാട് പിടിക്കുകയും ചെയ്തു.

ക്ഷേത്രത്തിന്റെ ദുരവസ്ഥ കണ്ട് നാട്ടുകാരയ ഭക്തര്‍ 1978-ല്‍ കാടുതെളിച്ച് പൂജ തുടങ്ങി. ഈ സമയത്ത് ദേവന്റെ വിഗ്രഹവും പീഠവും വരെ ഉടഞ്ഞ അവസ്ഥയിലായിരുന്നു. ശ്രീകോവിലും ചുറ്റും അഞ്ച് സെന്റ് ഭൂമിയുമായിരുന്നു അന്ന് ക്ഷേത്രത്തിന് അവശേഷിച്ചിരുന്നത്. ശ്രീകോവിലിന് സമീപത്തെ തെങ്ങുകളിലെ ആദായം എടുക്കുന്നതുമായി ബന്ധപ്പെട്ട് കൈയേറ്റക്കാരും ഭരണസമിതിയുമായി 1981ല്‍ തര്‍ക്കമുണ്ടായി.

പിന്നാലെ പോലീസ് സ്റ്റേഷനിലും തുടര്‍ന്ന് തൊടുപുഴ മുന്‍സിഫ് കോടതിയിലും കേസെത്തി. എട്ട് പേരെ പ്രതികളാക്കി എം.വി. ഭാസ്‌കരന്‍ നായര്‍ പ്രസിഡന്റായുള്ള ക്ഷേത്ര ഭരണസമിതി ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു. പിന്നാലെ നടത്തിയ പരിശോധനയില്‍ ഒരു ഏക്കര്‍ 22 സെന്റ് സ്ഥലം സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം തൊണ്ടിക്കുഴ ശ്രീധര്‍മ്മശാസ്താവിന്റെ പേരിലുള്ളതായി രേഖകള്‍ ലഭിച്ചു. ഇതിനിടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പൂജാരി ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചു. ക്ഷേത്രത്തിലെ വലിയ ഭജനമണ്ഡപവും തിടപ്പള്ളിയും സ്റ്റോറും ഉള്‍പ്പടെ തീയിട്ടു. ഭരണസമിതി കേസുമായി മുന്നോട്ടുപോയി 1989ല്‍ അനുകൂലമായ ആദ്യ വിധി സമ്പാദിച്ചു. എതിര്‍കക്ഷികള്‍ സുപ്രീംകോടതിയിലടക്കം പോയെങ്കിലും കീഴ്‌ക്കോടതിയുടെ വിധി ശരിവെച്ചു. 1995ലാണ് ക്ഷേത്രം വീണ്ടും പൂജകള്‍ക്കായി തുറന്നത്.

2023ല്‍ ഹൈക്കോടതി, വിധി നടത്തിപ്പിനായി കീഴ്‌ക്കോടതിയിലേക്ക് കൈമാറി. 2025 ഡിസംബറില്‍ മുന്‍സിഫ് കോടതി ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തി ക്ഷേത്ര ഭരണസമിതിക്ക് നല്‍കാന്‍ ഉത്തരവായി. കോടതി ആമിനും താലൂക്ക് സര്‍വെയറും സുരക്ഷയ്‌ക്കായി പോലീസുമെത്തിയാണ് ഒരു വീട് അടങ്ങുന്ന 69.25 സെന്റ് അളന്ന് ക്ഷേത്ര ഭരണസമിതിക്ക് കൈമാറിയത്. തിരികെ ലഭിച്ച ഭൂമിയില്‍ ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ക്ഷേത്ര ട്രസ്റ്റ് ഭരണസമിതി പ്രസിഡന്റ് ഒ.ആര്‍. അനൂപ്, സെക്രട്ടറി സി.ടി. സുഭാഷ്, ഖജാന്‍ജി പി.ജി. മുരളി എന്നിവര്‍ അറിയിച്ചു.

Tags: thiruvallaHindu templeThondikkuzha Sree Amritakalasha Shastakshetra (Sree Dharmashasta Temple) Devaswom Trust
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

Samskriti

ഇരിങ്ങാലക്കുട ശ്രൂകൂടല്‍മാണിക്യ ക്ഷേത്രം

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

പുതിയ വാര്‍ത്തകള്‍

ഡോ: ആൻ്റണി വൈദ്യർക്ക് പ്രേംനസീർ പുരസ്‌ക്കാരം

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ…2: നമ്മുടെ ഭാരതവും വിശാല ലോകവും

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് സ്വപ്ന പദ്ധതികള്‍ക്ക് എല്ലാ സഹായവും അഭ്യര്‍ത്ഥിച്ചെന്ന് വി ഡി സതീശന്‍, ബുധനാഴ്ച അമിത്ഷായെ കാണും

ശരീഅത്ത് നിക്ഷേപത്തിന്റെ പേര് പറഞ്ഞ് പാവം പിടിച്ച മുസ്ലിങ്ങളില്‍ നിന്നു പണം പിരിച്ച് 3,000 കോടി തട്ടിയ നൗഹെറ ഷെയ്ഖ് ഒടുവില്‍ ഇഡി വലയില്‍

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് അമ്മ ജനറൽ ബോഡിയിൽ പറയും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.