India

രണ്ട് പതിറ്റാണ്ട് നീണ്ട ‘നിതീഷ് യുഗം’ അവസാനിക്കുന്നു; ഇനി ബീഹാറിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബിഹാര്‍ രാഷ്‌ട്രീയത്തിലെ അതികായൻ നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. ഇതോടെ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് കുമാർ യുഗം അവസാനിക്കുകയാണ്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ നിതിഷ് കുമാറിന്റെ അധ്യക്ഷതയില്‍ അവസാന മന്ത്രിസഭാ യോഗം ചേരും. യോഗത്തിൽ നിതീഷ് കുമാറിന്റെ കീഴില്‍ ബിഹാര്‍ കൈവരിച്ച നേട്ടങ്ങൾ ചർച്ചയാകും. യോഗത്തിന് ശേഷം  ഗവര്‍ണര്‍ സയ്യിദ് അതാ ഹസ്‌നൈന് നിതീഷ് കുമാര്‍ രാജിക്കത്ത് നൽകും.

ബീഹാറിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു മാറ്റത്തിന് വഴിയൊരുക്കിക്കൊണ്ടാണ് നിതീഷ് കുമാറിന്റെ പടിയിറക്കം.  രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എംഎല്‍സി സ്ഥാനവും നിതീഷ് രാജി വെച്ചിരുന്നു. ബിജെപിയുടെ സാമ്രാട്ട് ചൗധരിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ബിഹാറിന്റെ ചരിത്രത്തില്‍ ആദ്യമായയാരിക്കും ബിജെപി മുഖ്യമന്ത്രി എത്തുക.

ബിഹാർ രാഷ്‌ട്രീയത്തിലെ അതികായകനായ നിതീഷ് കുമാറിന്റെ ഏകദേശം ഇരുപത് വർഷം നീണ്ട മുഖ്യമന്ത്രി പദവിയുടെ അന്ത്യം കുറിച്ചുകൊണ്ടായിരുന്നു രാജ്യസഭയിലേക്കുള്ള മാറ്റിയിരുത്തൽ. 76വയസ് പിന്നിട്ട നിതീഷ് കുമാര്‍ പത്താമത് തവണയാണ് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയത്. 2005മുതൽ ചെറിയ ഒരു ഇടവേളയിൽ ഒഴികെ അദ്ദേഹം പദവിയിലുണ്ട്. കഴി‍ഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മറവിയും ആരോഗ്യ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Recent Posts