Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ടി.എസ്. രാധാകൃഷ്ണന്‍ by ടി.എസ്. രാധാകൃഷ്ണന്‍
Apr 11, 2026, 01:08 pm IST
in Kerala, Ernakulam

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ അടിസ്ഥാന യോഗ്യതയില്ലാതെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കെതിരെ വൈസ് ചാന്‍സലര്‍ നടപടി തുടങ്ങി. ബികോംകാരനായ ഐടി തലവനെയും മലയാളം അധ്യാപികയായ സീനിയര്‍ പബ്ലിക്കേഷന്‍ ഓഫീസറെയും തല്‍സ്ഥാനത്ത് നിന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് മാറ്റി ഉത്തരവായി. കേവല യോഗ്യത പോ ലുമില്ലാത്ത ഇവര്‍ സര്‍വകലാശാലയ്‌ക്ക് ഉണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ടമാണെന്നാണ് ആരോപണം.

സര്‍വകലാശാലയിലെ സിപിഎം ഫ്രാക്ഷന്റെ നിര്‍ദേശപ്രകാരം മുന്‍ വൈസ് ചാന്‍സര്‍ പ്രൊഫ. കെ.കെ. ഗീതാകുമാരിയാണ് ഇവരെ ഈ തസ്തികകളില്‍ നിയമിച്ചത്. ബികോം യോഗ്യതയുമായി സര്‍വകലാശാലയില്‍ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ച എച്ച്. മുഹമ്മദ് ഹാരിസിനെയാണ് ഐടി ഹെഡ് തസ്തികയില്‍ നിന്നും നീക്കിയത്. പ്രസാധനത്തില്‍ പ്രൊഫഷണലായി യാതൊരു പരിചയവുമില്ലാതെ സീനിയര്‍ പബഌക്കേഷന്‍ ഓഫീസര്‍ തസ്തികയില്‍ തുടര്‍ന്നിരുന്ന പ്രൊഫ. വി. ലിസി മാത്യുവിനെയും നീക്കം ചെയ്തു.

അനധ്യാപക തസ്തികയായി സര്‍ക്കാരില്‍ നിന്നും 2005ല്‍ അനുമതി ലഭിച്ചിരിക്കുന്ന സീനിയര്‍ പബ്ലിക്കേഷന്‍ ഓഫീസര്‍ തസ്തിക 2021 മുതല്‍ സര്‍വകലാശാലയിലെ അദ്ധ്യാപകര്‍ അധിക ചുമതലയായി കൈയടക്കി വച്ചിരിക്കുകയായിരുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്രസാധന മേഖലയില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് പിഎസ്‌സിക്ക് വിട്ടിരിക്കുന്ന ഈ തസ്തികയുടെ യോഗ്യത. എന്നാല്‍ തങ്ങളുടെ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കും പാര്‍ട്ടി താല്പര്യങ്ങള്‍ക്കുമായി സര്‍വകലാശാലയുടെ പബഌക്കേഷന്‍ വിഭാഗത്തെ ദുരുപയോഗിക്കുകയായിരുന്നു. സിപി എം സഹയാത്രികരായ സാഹിത്യകാരന്മാരുടെയും അധ്യാപകരുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പ്രഭാ വര്‍മ്മ ഉള്‍പ്പെടെയുള്ളവരുടെയും പുസ്തകങ്ങളാണ് സര്‍വകലാശാലയുടെ ചെലവില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലക്ഷങ്ങളാണ് സര്‍വകലാശാല ഇതിനായി പബ്ലിക്കേഷന്‍ വിഭാഗത്തിനായി ബജറ്റില്‍ മാറ്റി വയ്‌ക്കുന്നത്.

2017ല്‍ സര്‍വകലാശാല പ്രസിലേയ്‌ക്ക് വാങ്ങിയ ഒരു ഉപകരണം ഇപ്പോഴും എന്താണെന്ന് പോലും അറിയാതെ കവര്‍ പോലും അഴിക്കാതെ പ്രസില്‍ അനാഥമായുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ഇതുവരെ 52 പുസ്തകങ്ങള്‍ സര്‍വകലാശാല പ്രസാധനം ചെയ്തു. അധികവും സിപിഎം അനുകൂല എഴുത്തുകാരുടെതാണ്. അച്ചടിച്ച പുസ്തകങ്ങളില്‍ ഏറെയും ചെലവാകാതെ കിടക്കുകയാണ്. പ്രീഡിഗ്രിയും ഡിഗ്രിയും പാസാകാതെ ഒറ്റയടിക്ക് പിജി പഠനം പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നേടിയ സര്‍വകലാശാലയിലെ ഒരു അധ്യാപകന്റെ പിഎച്ച്ഡി പ്രബന്ധവും കെട്ടിക്കിടക്കുന്ന പുസ്തകങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. സര്‍വകലാശാലയിലെ ജേര്‍ണലുകളുടെ പ്രസാധനത്തില്‍ വന്‍ ക്രമക്കേടും ധൂര്‍ത്തുമാണ് നടന്നിരിക്കുന്നതെന്നും ആരോപണമുണ്ട്.

Tags: PublicationKalady Sanskrit University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ നിസ്‌കാരമുറി
Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ നിസ്‌കാരമുറിയൊരുക്കിയത് വിവാദമാകുന്നു; കാമ്പസില്‍ മതപഠനവും ഇഫ്താർ പാർട്ടിയും പതിവ്

Kerala

സംസ്‌കൃത സർവ്വകലാശാലയിൽ ഫുൾടൈം പിഎച്ച് .ഡി. പ്രവേശനം; അവസാന തീയതി ഒക്ടോബർ 25

Kerala

കാലടി സംസ്‌കൃത സര്‍വകലാശാല എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ കയ്യേറ്റം ചെയ്തു, സംഘര്‍ഷം മൂലം 3 ദിവസം അവധി

Kerala

ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ ഗുരുദേവ മ്യൂസിയം

പുതിയ വാര്‍ത്തകള്‍

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.