Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ന്യൂനപക്ഷവോട്ടുകളുടെ കുത്തകാവകാശത്തില്‍ ബംഗാള്‍ ഭരിച്ചിരുന്ന മമതയുടെ ആധിപത്യത്തിന് കോട്ടം തട്ടുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2026, 08:39 pm IST
in India
അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

കൊല്‍ക്കത്ത: ബംഗാളില്‍ ഒറ്റയ്‌ക്ക് മത്സരിക്കാന്‍ ഹുമയൂണ്‍ കബീറും അസദുദ്ദീന്‍ ഒവൈസിയും തീരുമാനിച്ചതോടെ മമത ബാനര്‍ജി കയ്യടക്കിവെച്ചിരിക്കുന്ന ന്യൂനപക്ഷവോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍. ഈ സംഭവവികാസം ബിജെപിയുടെ ബംഗാളിലെ അനേകം വിജയസാധ്യതകളില്‍ ഒന്നായി മാറുമെന്നും വിലയിരുത്തപ്പെടുന്നു.

മമത ബാനര്‍ജിയ്‌ക്കെതിരായ ശക്തമായ ഭരണവിരുദ്ധവികാരം, ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായുള്ള ബിജെപിയുടെ പ്രവര്‍ത്തനം, വമ്പന്‍ അഴിമതികളുടെ കറപുരണ്ട മന്ത്രിസഭ എന്ന ദുഷ്പേര്, അനധികൃത ബംഗ്ലാദേശി വോട്ടര്‍മാരെ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നും പുറന്തള്ളിയ എസ് ഐ ആര്‍ പ്രക്രിയ തുടങ്ങി മറ്റ് അനേകം ഘടകങ്ങള്‍ ബിജെപിയുടെ വിജയത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏപ്രില്‍ 23 മുതല്‍ 29 വരെയാണ് 294 അംഗങ്ങളുള്ള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.

ഇത്തവണ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കാൻ തന്റെ പാര്‍ട്ടി തീരുമാനിച്ചതായി അസദുദ്ദീന്‍ ഒവൈസി വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. മമതയുടെ തൃണമൂലില്‍ നിന്നും തെറ്റിപ്പരിഞ്ഞ് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ ഹുമയൂണ്‍ കബീറും ഒറ്റയ്‌ക്കാണ് മത്സരിക്കുക. ഇതോടെ ന്യൂനപക്ഷവോട്ടുകളുടെ കുത്തകാവകാശത്തില്‍ ബംഗാള്‍ ഭരിച്ചിരുന്ന മമതയുടെ ആധിപത്യത്തിന് കോട്ടം തട്ടുമെന്നും ബിജെപിയുടെ ബംഗാളിലെ വിജയത്തിന് സഹായകരമാകുന്ന ഒരു ഘടകമായി മാറുമെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍.

നേരത്തെ ബംഗാളില്‍ ബാബറി മസ്ജിദ് നിര്‍മ്മിയ്‌ക്കും എന്ന് പ്രഖ്യാപിച്ച മുന്‍ തൃണമൂല്‍ നേതാവ് ഹുമയൂണ്‍ കബീര്‍ പുതുതായി രൂപീകരിച്ച പാര്‍ട്ടിയ്‌ക്കൊപ്പം സഖ്യകക്ഷിയായി മത്സരിക്കുമെന്നായിരുന്നു തീരുമാനം. പക്ഷെ വെള്ളിയാഴ്ച് ആ തീരുമാനം മാറ്റുകയും തന്റെ പാര്‍ട്ടിയായ എഐഎംഐഎം ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും അസദുദ്ദീന്‍ ഒവൈസി തീരുമാനിക്കുകയുമായിരുന്നു.

ഹുമയൂണ്‍ കബീറിന്റെ നേതൃത്വത്തിലുള്ള ആം ജനത ഉന്നയുൻ പാർട്ടിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറുന്നതായും അസദുദ്ദീന്‍ ഒവൈസി പ്രഖ്യാപിച്ചു. അസദുദ്ദീൻ ഒവൈസിയെ മുന്നില്‍ നിർത്തി പശ്ചിമ ബംഗാളില്‍ സ്വന്തം സ്ഥാനാർത്ഥികള്‍ക്കായി ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് എഐഎംഐഎം നീക്കം. 2021ല്‍ ആറ് സ്ഥാനാര്‍ത്ഥികളെ മാത്രമാണ് അസദുദ്ദീന്‍ ഒവൈസി മത്സരിപ്പിച്ചത്. അന്ന് ആകെ 0.93 ശതമാനം വോട്ടുകളേ ലഭിച്ചിരുന്നുള്ളൂ. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് നഷ്ടമായിരുന്നു.

പശ്ചിമ ബംഗാളിലെ മുസ്ലീങ്ങളെക്കുറിച്ചും ബിജെപിയുമായുള്ള തന്റെ ‘ബന്ധ’ത്തെക്കുറിച്ചും എജെയുപി നേതാവ് ഹുമയൂണ്‍ കബീർ വിവാദപരമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ഒളിക്യാമറ വീഡിയോ തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതാണ് അസദുദ്ദീൻ ഒവൈസിഹുമയൂണ്‍ കബീറിന്റെ പാര്‍ട്ടിയുമായുള്ള സഖ്യം ഉപേക്ഷിക്കാന്‍ കാരണമായത്.

ബംഗാളില്‍ ബാബറി മസ്ജിദ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും മമതയെ ചോദ്യം ചെയ്തുകൊണ്ട് ഇറങ്ങിപ്പോന്ന് സ്വന്തം പാര്‍ട്ടി രൂപീകരിച്ച ഹുമയൂണ്‍ കബീര്‍ മമത ബാനര്‍ജിയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്. ബംഗാളിലെ ബെല്‍ദംഗയില്‍ ബാബറി മസ്ജിദ് സ്ഥാപിക്കാന്‍ തറക്കല്ലിടുകയും ചെയ്തിരുന്നു ഹുമയൂണ്‍ കബീര്‍. വന്‍തോതില്‍ സംഭാവനകള്‍ ലോകമെമ്പാടു നിന്നും എത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ ഹുമയൂണ്‍ കബീറിന്റെ അക്കൗണ്ടുകളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുവിട്ട തന്റെ വീഡിയോ എഐ ഉപയോഗിച്ച്‌ നിർമിച്ചതാണെന്ന് ഹുമയൂണ്‍ കബീര്‍ ആരോപിക്കുന്നു. മുസ്ലിം ന്യൂനപക്ഷ വോട്ടുകളെ മാത്രം ആശ്രയിക്കുന്ന മമതയ്‌ക്ക് വലിയ തിരിച്ചടിയായി ഹുമയൂണ്‍ കബീറും അസദുദ്ദീന്‍ ഒവൈസിയും മാറുമെന്നതില്‍ സംശയമില്ല.

മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ എഐഎംഐഎം സ്വന്തം സ്ഥാനാർത്ഥികളെ നിർത്തും. മുർഷിദാബാദ്, മാള്‍ഡ, വടക്കൻ ദിനാജ്‌പൂർ തുടങ്ങിയ ജില്ലകളില്‍ ഈ നിലയില്‍ എഐഎംഐഎം മത്സരം കടുപ്പിക്കും. തൃണമൂല്‍ കോണ്‍ഗ്രസിനും, ഇടത്-കോണ്‍ഗ്രസ് സഖ്യത്തിനും ഈ നീക്കം വലിയ വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ പല തട്ടിലാകുന്നത് ഫലത്തെ ബാധിച്ചേക്കാം. സഖ്യം തകർന്നതോടെ ഹുമയൂണ്‍ കബീറും സ്വന്തം നിലയ്‌ക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത. ഇത്തരത്തില്‍ മുസ്ലിം വോട്ടുകള്‍ ഭിന്നിക്കുന്നത് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Tags: Asaduddin OwaisiMamata BanerjeeBabri MasjidLatest newsHumayun KabirBengal Assembly electionWest Bengal Assembly election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

India

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

India

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

പുതിയ വാര്‍ത്തകള്‍

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.