Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ന്യൂനപക്ഷവോട്ടുകളുടെ കുത്തകാവകാശത്തില്‍ ബംഗാള്‍ ഭരിച്ചിരുന്ന മമതയുടെ ആധിപത്യത്തിന് കോട്ടം തട്ടുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2026, 08:39 pm IST
in India
അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

കൊല്‍ക്കത്ത: ബംഗാളില്‍ ഒറ്റയ്‌ക്ക് മത്സരിക്കാന്‍ ഹുമയൂണ്‍ കബീറും അസദുദ്ദീന്‍ ഒവൈസിയും തീരുമാനിച്ചതോടെ മമത ബാനര്‍ജി കയ്യടക്കിവെച്ചിരിക്കുന്ന ന്യൂനപക്ഷവോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍. ഈ സംഭവവികാസം ബിജെപിയുടെ ബംഗാളിലെ അനേകം വിജയസാധ്യതകളില്‍ ഒന്നായി മാറുമെന്നും വിലയിരുത്തപ്പെടുന്നു.

മമത ബാനര്‍ജിയ്‌ക്കെതിരായ ശക്തമായ ഭരണവിരുദ്ധവികാരം, ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായുള്ള ബിജെപിയുടെ പ്രവര്‍ത്തനം, വമ്പന്‍ അഴിമതികളുടെ കറപുരണ്ട മന്ത്രിസഭ എന്ന ദുഷ്പേര്, അനധികൃത ബംഗ്ലാദേശി വോട്ടര്‍മാരെ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നും പുറന്തള്ളിയ എസ് ഐ ആര്‍ പ്രക്രിയ തുടങ്ങി മറ്റ് അനേകം ഘടകങ്ങള്‍ ബിജെപിയുടെ വിജയത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏപ്രില്‍ 23 മുതല്‍ 29 വരെയാണ് 294 അംഗങ്ങളുള്ള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.

ഇത്തവണ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കാൻ തന്റെ പാര്‍ട്ടി തീരുമാനിച്ചതായി അസദുദ്ദീന്‍ ഒവൈസി വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. മമതയുടെ തൃണമൂലില്‍ നിന്നും തെറ്റിപ്പരിഞ്ഞ് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ ഹുമയൂണ്‍ കബീറും ഒറ്റയ്‌ക്കാണ് മത്സരിക്കുക. ഇതോടെ ന്യൂനപക്ഷവോട്ടുകളുടെ കുത്തകാവകാശത്തില്‍ ബംഗാള്‍ ഭരിച്ചിരുന്ന മമതയുടെ ആധിപത്യത്തിന് കോട്ടം തട്ടുമെന്നും ബിജെപിയുടെ ബംഗാളിലെ വിജയത്തിന് സഹായകരമാകുന്ന ഒരു ഘടകമായി മാറുമെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍.

നേരത്തെ ബംഗാളില്‍ ബാബറി മസ്ജിദ് നിര്‍മ്മിയ്‌ക്കും എന്ന് പ്രഖ്യാപിച്ച മുന്‍ തൃണമൂല്‍ നേതാവ് ഹുമയൂണ്‍ കബീര്‍ പുതുതായി രൂപീകരിച്ച പാര്‍ട്ടിയ്‌ക്കൊപ്പം സഖ്യകക്ഷിയായി മത്സരിക്കുമെന്നായിരുന്നു തീരുമാനം. പക്ഷെ വെള്ളിയാഴ്ച് ആ തീരുമാനം മാറ്റുകയും തന്റെ പാര്‍ട്ടിയായ എഐഎംഐഎം ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും അസദുദ്ദീന്‍ ഒവൈസി തീരുമാനിക്കുകയുമായിരുന്നു.

ഹുമയൂണ്‍ കബീറിന്റെ നേതൃത്വത്തിലുള്ള ആം ജനത ഉന്നയുൻ പാർട്ടിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറുന്നതായും അസദുദ്ദീന്‍ ഒവൈസി പ്രഖ്യാപിച്ചു. അസദുദ്ദീൻ ഒവൈസിയെ മുന്നില്‍ നിർത്തി പശ്ചിമ ബംഗാളില്‍ സ്വന്തം സ്ഥാനാർത്ഥികള്‍ക്കായി ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് എഐഎംഐഎം നീക്കം. 2021ല്‍ ആറ് സ്ഥാനാര്‍ത്ഥികളെ മാത്രമാണ് അസദുദ്ദീന്‍ ഒവൈസി മത്സരിപ്പിച്ചത്. അന്ന് ആകെ 0.93 ശതമാനം വോട്ടുകളേ ലഭിച്ചിരുന്നുള്ളൂ. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് നഷ്ടമായിരുന്നു.

പശ്ചിമ ബംഗാളിലെ മുസ്ലീങ്ങളെക്കുറിച്ചും ബിജെപിയുമായുള്ള തന്റെ ‘ബന്ധ’ത്തെക്കുറിച്ചും എജെയുപി നേതാവ് ഹുമയൂണ്‍ കബീർ വിവാദപരമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ഒളിക്യാമറ വീഡിയോ തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതാണ് അസദുദ്ദീൻ ഒവൈസിഹുമയൂണ്‍ കബീറിന്റെ പാര്‍ട്ടിയുമായുള്ള സഖ്യം ഉപേക്ഷിക്കാന്‍ കാരണമായത്.

ബംഗാളില്‍ ബാബറി മസ്ജിദ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും മമതയെ ചോദ്യം ചെയ്തുകൊണ്ട് ഇറങ്ങിപ്പോന്ന് സ്വന്തം പാര്‍ട്ടി രൂപീകരിച്ച ഹുമയൂണ്‍ കബീര്‍ മമത ബാനര്‍ജിയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്. ബംഗാളിലെ ബെല്‍ദംഗയില്‍ ബാബറി മസ്ജിദ് സ്ഥാപിക്കാന്‍ തറക്കല്ലിടുകയും ചെയ്തിരുന്നു ഹുമയൂണ്‍ കബീര്‍. വന്‍തോതില്‍ സംഭാവനകള്‍ ലോകമെമ്പാടു നിന്നും എത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ ഹുമയൂണ്‍ കബീറിന്റെ അക്കൗണ്ടുകളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുവിട്ട തന്റെ വീഡിയോ എഐ ഉപയോഗിച്ച്‌ നിർമിച്ചതാണെന്ന് ഹുമയൂണ്‍ കബീര്‍ ആരോപിക്കുന്നു. മുസ്ലിം ന്യൂനപക്ഷ വോട്ടുകളെ മാത്രം ആശ്രയിക്കുന്ന മമതയ്‌ക്ക് വലിയ തിരിച്ചടിയായി ഹുമയൂണ്‍ കബീറും അസദുദ്ദീന്‍ ഒവൈസിയും മാറുമെന്നതില്‍ സംശയമില്ല.

മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ എഐഎംഐഎം സ്വന്തം സ്ഥാനാർത്ഥികളെ നിർത്തും. മുർഷിദാബാദ്, മാള്‍ഡ, വടക്കൻ ദിനാജ്‌പൂർ തുടങ്ങിയ ജില്ലകളില്‍ ഈ നിലയില്‍ എഐഎംഐഎം മത്സരം കടുപ്പിക്കും. തൃണമൂല്‍ കോണ്‍ഗ്രസിനും, ഇടത്-കോണ്‍ഗ്രസ് സഖ്യത്തിനും ഈ നീക്കം വലിയ വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ പല തട്ടിലാകുന്നത് ഫലത്തെ ബാധിച്ചേക്കാം. സഖ്യം തകർന്നതോടെ ഹുമയൂണ്‍ കബീറും സ്വന്തം നിലയ്‌ക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത. ഇത്തരത്തില്‍ മുസ്ലിം വോട്ടുകള്‍ ഭിന്നിക്കുന്നത് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Tags: Asaduddin OwaisiMamata BanerjeeBabri MasjidLatest newsHumayun KabirBengal Assembly electionWest Bengal Assembly election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)
India

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

പുതിയ വാര്‍ത്തകള്‍

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.