Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

സിസിടിവി ദൃശ്യങ്ങളും ഡിജിറ്റല്‍ തെളിവുകളും കോടതിമുറിയിലെത്തിച്ചു നടത്തിയ വിചാരണയായിരുന്നു ദിവ്യശ്രീ വധക്കേസിലേത്. നടുക്കുന്ന രംഗങ്ങള്‍ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍, കോടതിയിലുണ്ടായിരുന്നവര്‍ തരിച്ചുനിന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2026, 04:24 pm IST
in Kerala

തലശ്ശേരി: കരിവെള്ളൂരിലെ പൊലീസുകാരിയായ ദിവ്യശ്രീയെ കൊലപെടുത്തിയ കേസിൽ ഭർത്താവ് പെരളം സ്വദേശി രാജേഷിനെ മൂന്നു തവണ ജീവപര്യന്തം തടവിനും രണ്ടു ലക്ഷം രൂപ പിഴയടക്കാനും തലശ്ശേരിയിലെ ജില്ല സെഷൻസ് കോടതി ശിക്ഷിച്ചു. മൂന്നു ജീവപര്യന്തം ശിക്ഷ അപൂർവ വിധിയാണ്.

2024 നവംബര്‍ 21ന് വൈകിട്ട് 5.30ന് ആയിരുന്നു കൊലപാതകം. ചന്തേര പൊലീസ് സ്റ്റേഷനില്‍ ജോലിചെയ്തിരുന്ന പലിയേരിക്കൊവ്വല്‍ സൗഭാഗ്യം വീട്ടില്‍ ദിവ്യശ്രീക്ക് കൊല്ലപ്പെടുമ്പോള്‍ 35 വയസ്സായിരുന്നു. വിവാഹബന്ധത്തിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പിതാവിനൊപ്പമായിരുന്നു താമസം. സംഭവദിവസം ഇവരുടെ വിവാഹമോചനക്കേസ് കോടതി പരിഗണിച്ചിരുന്നു. കോടതിയില്‍നിന്നു വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെയാണ് കൊടുവാളുമായി രാജേഷ് ബൈക്കിലെത്തിയത്.

വാള്‍കൊണ്ട് ഗ്രില്‍സില്‍ വെട്ടിയശേഷം കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ വരാന്തയിലേക്ക് ഒഴിച്ചു. വരാന്തയില്‍ ഗ്യാസ് സിലിണ്ടര്‍ ഇരിപ്പുണ്ടായിരുന്നു.
ഭയന്ന ദിവ്യശ്രീ നിലവിളിയോടെ പുറത്തേക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ പലതവണ വെട്ടേറ്റു. വീടിന്റെ ഗേറ്റിനു സമീപം വീണപ്പോള്‍ തുരുതുരാ വെട്ടിക്കൊലപ്പെടുത്തി. തടയാന്‍ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛന്‍ വാസുവിനും വെട്ടേറ്റു. സംഭവശേഷം കടന്നുകളഞ്ഞ രാജേഷിനെ പിന്നീടു ബാറില്‍നിന്നാണു പിടികൂടിയത്.

ദിവ്യശ്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി ശശിമോഹന്റെ പരാതിയിലാണു കേസ് റജിസ്റ്റര്‍ ചെയ്തത്. പയ്യന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന കെ.പി.ശ്രീഹരിയാണ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അജിത്കുമാര്‍ ഹാജരായി. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റല്‍ തെളിവുകളും കോടതിമുറിയിലെത്തിച്ചു നടത്തിയ വിചാരണയായിരുന്നു ദിവ്യശ്രീ വധക്കേസിലേത്. നടുക്കുന്ന രംഗങ്ങള്‍ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍, കോടതിയിലുണ്ടായിരുന്നവര്‍ തരിച്ചുനിന്നു.

കൊലപാതകത്തിന് ഉപയോഗിച്ച കൊടുവാള്‍ പ്രതി രാജേഷ് പയ്യന്നൂരിലെ കടയില്‍നിന്നുമാണ് വാങ്ങിയത്. സംഭവശേഷം പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ എടിഎം കൗണ്ടറില്‍നിന്നു പണം പിന്‍വലിച്ചു. പെരുമ്പപ്പുഴയില്‍ ഉപേക്ഷിച്ച കൊടുവാള്‍ അഗ്‌നിരക്ഷാസേനയുടെ സ്‌കൂബാ ടീം മുങ്ങിയെടുക്കുകയായിരുന്നു. കൊലപാതകശേഷം കണ്ണൂര്‍ പുതിയതെരുവിലെ ബാറിലെത്തി പ്രതി മദ്യപിച്ചു. ഇതിനിടെ പൊലീസെത്തി പിടികൂടുന്നത്…. ഈ ദൃശ്യങ്ങളെല്ലാം കോടതിയില്‍ പ്രദര്‍ശിപ്പിച്ചു.

സംഭവംനടന്ന് ഒന്നരവര്‍ഷത്തിനകമാണ് കേസില്‍ വിധി വരുന്നത്. 36 ദിവസംകൊണ്ടു വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു.

Tags: Husbandmurderpolicekarivelloor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

Kerala

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

Kerala

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

Kerala

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

പുതിയ വാര്‍ത്തകള്‍

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.