Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 6, 2026, 09:09 am IST
in Editorial

കോണ്‍ഗ്രസ് നേതാവ് രാഹുലിനെ പപ്പു എന്നു വിളിക്കുന്നതില്‍ പലര്‍ക്കും ആക്ഷേപമുണ്ട്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ ഒരാളെ ഇങ്ങനെ വിളിക്കാമോ എന്നാണ് ചോദിക്കുന്നത്. രാഷ്‌ട്രീയമായ അഭിപ്രായ ഭിന്നതകള്‍ക്കുപരി രാജ്യ താല്‍പ്പര്യത്തിനൊപ്പം നിലനില്‍ക്കാന്‍ ഓരോ പൗരനും ബാധ്യതയുണ്ട്. പാര്‍ട്ടി നേതാവും പാര്‍ലമെന്റ് അംഗവും പ്രതിപക്ഷ നേതാ വുമൊക്കെയാകുമ്പോള്‍ ഈ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. പക്ഷേ രാഹുലിന്റെ കാര്യത്തില്‍ നേരെ മറിച്ചാണ്. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നപ്പോഴും എംപി എന്ന നിലയ്‌ക്കും പ്രതിപക്ഷ നേതാവായപ്പോഴും ഉത്തരവാദിത്വ ബോധമില്ലാതെ പെരുമാറുകയും, രാജ്യ താല്‍പ്പര്യങ്ങള്‍ ഹനിക്കുന്ന വിധത്തില്‍ സംസാരിക്കുകയും ചെയ്യുകയെന്നതാണ് ഈ നേതാവിന്റെ രീതി. രാജ്യത്തിന്റെ ശത്രുക്കളുടെ കയ്യിലെ കളിപ്പാവയായി നിന്നു കൊടുക്കുന്നയാള്‍ക്ക് പപ്പു എന്ന വിശേഷണം മിതമായ ഒന്നാണ്. ഇതിനെക്കാള്‍ കഠിനമായ വിമര്‍ശനം ഈ നേതാവ് അര്‍ഹിക്കുന്നു. ചില കോണുകളില്‍ നിന്ന് അത് ഉയരുകയും ചെയ്യുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍ എത്തിയപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിലവാരമില്ലാത്ത ചില പരാമര്‍ശങ്ങള്‍ ഈ നേതാവ് നടത്തിയിരുന്നു. അമേരിക്കയിലും മറ്റുമുള്ള ചില നേതാക്കളുടെ പേരുമായി ബന്ധപ്പെട്ട ഒരു ഫയല്‍ കാണിച്ച് പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി മോദിയെ നിയന്ത്രിക്കുകയാണത്രേ. ഇതുപോലെ മോദി മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കുകയാണെന്നും ആരോപിക്കുന്നു. അസംബന്ധം പറയുന്നതിനും ഒരു അതിരൊക്കെയുണ്ട്. പക്ഷേ രാഷ്‌ട്രീയ ധാര്‍മികതയോ തത്വദീക്ഷയോ തൊട്ടു തീണ്ടാത്ത കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും ഇത് ബാധകമല്ല. അവര്‍ ഇതിലപ്പുറം പറഞ്ഞെന്നിരിക്കും. രാജ്യത്ത് ഓരോയിടത്തു ചെന്ന് മാധ്യമശ്രദ്ധ ആകര്‍ഷിക്കാനും, അതുവഴി ജനകീയനാവാനും കോണ്‍ഗ്രസിലെ ഈ കോമാളി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് അതിരില്ല. നെഹ്‌റു കുടുംബത്തിലെ യുവരാജാവാണല്ലോ. അരുതെന്ന് പറയാന്‍ പാര്‍ട്ടിയില്‍ ആരുമില്ലാത്തതിനാല്‍ ഈ നേതാവ് പൂര്‍വാധികം ശക്തിയോടെ അപക്വമായി പെരുമാറുന്നതും, വിഡ്ഢിത്തങ്ങള്‍ വിളമ്പുന്നതും തുടരുകയാണ്.

രാഹുലിന്റെ പ്രശ്‌നം പ്രധാനമന്ത്രിയാവാന്‍ കഴിയാത്തതാണ്. തനിക്ക് അര്‍ഹതപ്പെട്ട സ്ഥാനം നരേന്ദ്ര മോദി കയ്യടക്കി വച്ചിരിക്കുന്നു എന്നാണ് അദ്ദേഹം കരുതുന്നത്. 2014 മുതല്‍ പ്രധാനമന്ത്രിക്കുപ്പായം തുന്നിച്ച് നടക്കുകയാണ്. പക്ഷേ കഴിഞ്ഞ മൂന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ജയിച്ചത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയാണ്. ഓരോ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് നരേന്ദ്ര മോദിയേയും. തന്നെ ജനങ്ങള്‍ അംഗീകരിക്കാത്തതിന്റെ ദേഷ്യം മുഴുവനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തീര്‍ക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ ചെന്നുപോലും രാജ്യദ്രോഹപരമായി പ്രസംഗിക്കാന്‍ ഈ നേതാവിന് മടിയില്ല. ഭാരതത്തെ തകര്‍ക്കാന്‍ നടക്കുന്ന ജോര്‍ജ് സോറോസ് എന്ന ശതകോടീശ്വരന്റെ സഹായത്തോടെ രാഹുല്‍ നടത്തുന്ന പ്രസംഗങ്ങള്‍ എത്രയോ തവണ വിവാദമായി. എന്നിട്ടും ഇത് തന്റെ മിടുക്കാണെന്നു കരുതി വിവാദങ്ങളില്‍ അഭിരമിച്ച് നടക്കുകയാണ്.

പാകിസ്ഥാനുമായി സംഘര്‍ഷം ഉണ്ടാകുമ്പോഴും, ഇപ്പോഴത്തെ പശ്ചിമേഷ്യന്‍ യുദ്ധത്തിലുമൊക്കെ നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത് ശരിയായ സമീപനമാണെന്ന് കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കള്‍ക്കും അഭിപ്രായമുണ്ട്. ഇതിനു വിരുദ്ധമായി പെരുമാറുന്നതിനാല്‍ ശശി തരൂരിനെയും ആനന്ദ് ശര്‍മയെയും മനീഷ് തിവാരിയെയും ഏറ്റവുമൊടുവില്‍ കമല്‍നാഥിനെയും പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പലവട്ടം രാഹുലിനെ തള്ളിപ്പറയുകയുണ്ടായി. പശ്ചിമേഷ്യന്‍ യുദ്ധത്തിനിടയിലും ഇന്ധന പ്രതിസന്ധിയുണ്ടാവാതെ ഊര്‍ജ്ജസുരക്ഷ ഉറപ്പുവരുത്തുന്ന നടപടികളാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഈ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പറയുന്നു. പക്ഷേ ഇത് അംഗീകരിക്കാതെ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണ് പ്രതിപക്ഷ നേതാവായിരുന്നിട്ടും രാഹുല്‍ ചെയ്യുന്നത്. രാജ്യത്തിന്റെ ശത്രുക്കളെ സന്തോഷിപ്പിച്ച് മതപരമായ വോട്ട് ബാങ്കിനെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്.

കേരളത്തില്‍ വന്ന് സിപിഎമ്മിനെയും പിണറായി വിജയനെയും വിമര്‍ശിക്കുന്ന രാഹുല്‍ ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയാണ്. കേരളം ഭരിച്ചു മുടിക്കുന്ന പിണറായി വിജയന്റെ പാര്‍ട്ടിയുമായി ദേശീയ തലത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും ഒരു മുന്നണിയായി നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പിണറായി സര്‍ക്കാരിന്റെ ഭരണത്തെ അംഗീകരിക്കുന്നില്ലെങ്കില്‍ ആദ്യം സിപിഎമ്മുമായുള്ള സഖ്യം ഉപേക്ഷിക്കണം. ആര്‍ജ്ജവമുണ്ടെങ്കില്‍ ഇതിനുള്ള ധൈര്യം കാണിക്കണം. എന്നിട്ടു മതി കേരളത്തില്‍ വന്നുള്ള അഭിനയം. എങ്ങനെയെങ്കിലും കേരളത്തില്‍ അധികാരത്തില്‍ വരണം. കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലും കാണുന്നതുപോലെ അഴിമതി നടത്തി പാര്‍ട്ടിക്ക് പണമുണ്ടാക്കണം. അതിന്റെ വിഹിതം കൈപ്പറ്റണം. ഇതാണ് കോണ്‍ഗ്രസിന്റെ ഒരേയൊരു പരിപാടി. രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഈ പരിപാടി അവസാനിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. അധികം വൈകാതെ കേരളവും കോണ്‍ഗ്രസ് മുക്തമാകും. അഞ്ച് കാശിന്റെ വിലയില്ലാത്ത ഈ നേതാവ് ആരുമല്ലാതാവുകയും ചെയ്യും.

Tags: Rahul GandhiCongress leader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

India

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

India

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)
India

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

Kerala

ദളിതർക്കു വേണ്ടി  ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതെന്ത്?- ടിപി സെൻകുമാർ

പുതിയ വാര്‍ത്തകള്‍

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.