Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 6, 2026, 09:09 am IST
in Editorial

കോണ്‍ഗ്രസ് നേതാവ് രാഹുലിനെ പപ്പു എന്നു വിളിക്കുന്നതില്‍ പലര്‍ക്കും ആക്ഷേപമുണ്ട്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ ഒരാളെ ഇങ്ങനെ വിളിക്കാമോ എന്നാണ് ചോദിക്കുന്നത്. രാഷ്‌ട്രീയമായ അഭിപ്രായ ഭിന്നതകള്‍ക്കുപരി രാജ്യ താല്‍പ്പര്യത്തിനൊപ്പം നിലനില്‍ക്കാന്‍ ഓരോ പൗരനും ബാധ്യതയുണ്ട്. പാര്‍ട്ടി നേതാവും പാര്‍ലമെന്റ് അംഗവും പ്രതിപക്ഷ നേതാ വുമൊക്കെയാകുമ്പോള്‍ ഈ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. പക്ഷേ രാഹുലിന്റെ കാര്യത്തില്‍ നേരെ മറിച്ചാണ്. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നപ്പോഴും എംപി എന്ന നിലയ്‌ക്കും പ്രതിപക്ഷ നേതാവായപ്പോഴും ഉത്തരവാദിത്വ ബോധമില്ലാതെ പെരുമാറുകയും, രാജ്യ താല്‍പ്പര്യങ്ങള്‍ ഹനിക്കുന്ന വിധത്തില്‍ സംസാരിക്കുകയും ചെയ്യുകയെന്നതാണ് ഈ നേതാവിന്റെ രീതി. രാജ്യത്തിന്റെ ശത്രുക്കളുടെ കയ്യിലെ കളിപ്പാവയായി നിന്നു കൊടുക്കുന്നയാള്‍ക്ക് പപ്പു എന്ന വിശേഷണം മിതമായ ഒന്നാണ്. ഇതിനെക്കാള്‍ കഠിനമായ വിമര്‍ശനം ഈ നേതാവ് അര്‍ഹിക്കുന്നു. ചില കോണുകളില്‍ നിന്ന് അത് ഉയരുകയും ചെയ്യുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍ എത്തിയപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിലവാരമില്ലാത്ത ചില പരാമര്‍ശങ്ങള്‍ ഈ നേതാവ് നടത്തിയിരുന്നു. അമേരിക്കയിലും മറ്റുമുള്ള ചില നേതാക്കളുടെ പേരുമായി ബന്ധപ്പെട്ട ഒരു ഫയല്‍ കാണിച്ച് പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി മോദിയെ നിയന്ത്രിക്കുകയാണത്രേ. ഇതുപോലെ മോദി മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കുകയാണെന്നും ആരോപിക്കുന്നു. അസംബന്ധം പറയുന്നതിനും ഒരു അതിരൊക്കെയുണ്ട്. പക്ഷേ രാഷ്‌ട്രീയ ധാര്‍മികതയോ തത്വദീക്ഷയോ തൊട്ടു തീണ്ടാത്ത കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും ഇത് ബാധകമല്ല. അവര്‍ ഇതിലപ്പുറം പറഞ്ഞെന്നിരിക്കും. രാജ്യത്ത് ഓരോയിടത്തു ചെന്ന് മാധ്യമശ്രദ്ധ ആകര്‍ഷിക്കാനും, അതുവഴി ജനകീയനാവാനും കോണ്‍ഗ്രസിലെ ഈ കോമാളി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് അതിരില്ല. നെഹ്‌റു കുടുംബത്തിലെ യുവരാജാവാണല്ലോ. അരുതെന്ന് പറയാന്‍ പാര്‍ട്ടിയില്‍ ആരുമില്ലാത്തതിനാല്‍ ഈ നേതാവ് പൂര്‍വാധികം ശക്തിയോടെ അപക്വമായി പെരുമാറുന്നതും, വിഡ്ഢിത്തങ്ങള്‍ വിളമ്പുന്നതും തുടരുകയാണ്.

രാഹുലിന്റെ പ്രശ്‌നം പ്രധാനമന്ത്രിയാവാന്‍ കഴിയാത്തതാണ്. തനിക്ക് അര്‍ഹതപ്പെട്ട സ്ഥാനം നരേന്ദ്ര മോദി കയ്യടക്കി വച്ചിരിക്കുന്നു എന്നാണ് അദ്ദേഹം കരുതുന്നത്. 2014 മുതല്‍ പ്രധാനമന്ത്രിക്കുപ്പായം തുന്നിച്ച് നടക്കുകയാണ്. പക്ഷേ കഴിഞ്ഞ മൂന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ജയിച്ചത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയാണ്. ഓരോ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് നരേന്ദ്ര മോദിയേയും. തന്നെ ജനങ്ങള്‍ അംഗീകരിക്കാത്തതിന്റെ ദേഷ്യം മുഴുവനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തീര്‍ക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ ചെന്നുപോലും രാജ്യദ്രോഹപരമായി പ്രസംഗിക്കാന്‍ ഈ നേതാവിന് മടിയില്ല. ഭാരതത്തെ തകര്‍ക്കാന്‍ നടക്കുന്ന ജോര്‍ജ് സോറോസ് എന്ന ശതകോടീശ്വരന്റെ സഹായത്തോടെ രാഹുല്‍ നടത്തുന്ന പ്രസംഗങ്ങള്‍ എത്രയോ തവണ വിവാദമായി. എന്നിട്ടും ഇത് തന്റെ മിടുക്കാണെന്നു കരുതി വിവാദങ്ങളില്‍ അഭിരമിച്ച് നടക്കുകയാണ്.

പാകിസ്ഥാനുമായി സംഘര്‍ഷം ഉണ്ടാകുമ്പോഴും, ഇപ്പോഴത്തെ പശ്ചിമേഷ്യന്‍ യുദ്ധത്തിലുമൊക്കെ നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത് ശരിയായ സമീപനമാണെന്ന് കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കള്‍ക്കും അഭിപ്രായമുണ്ട്. ഇതിനു വിരുദ്ധമായി പെരുമാറുന്നതിനാല്‍ ശശി തരൂരിനെയും ആനന്ദ് ശര്‍മയെയും മനീഷ് തിവാരിയെയും ഏറ്റവുമൊടുവില്‍ കമല്‍നാഥിനെയും പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പലവട്ടം രാഹുലിനെ തള്ളിപ്പറയുകയുണ്ടായി. പശ്ചിമേഷ്യന്‍ യുദ്ധത്തിനിടയിലും ഇന്ധന പ്രതിസന്ധിയുണ്ടാവാതെ ഊര്‍ജ്ജസുരക്ഷ ഉറപ്പുവരുത്തുന്ന നടപടികളാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഈ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പറയുന്നു. പക്ഷേ ഇത് അംഗീകരിക്കാതെ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണ് പ്രതിപക്ഷ നേതാവായിരുന്നിട്ടും രാഹുല്‍ ചെയ്യുന്നത്. രാജ്യത്തിന്റെ ശത്രുക്കളെ സന്തോഷിപ്പിച്ച് മതപരമായ വോട്ട് ബാങ്കിനെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്.

കേരളത്തില്‍ വന്ന് സിപിഎമ്മിനെയും പിണറായി വിജയനെയും വിമര്‍ശിക്കുന്ന രാഹുല്‍ ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയാണ്. കേരളം ഭരിച്ചു മുടിക്കുന്ന പിണറായി വിജയന്റെ പാര്‍ട്ടിയുമായി ദേശീയ തലത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും ഒരു മുന്നണിയായി നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പിണറായി സര്‍ക്കാരിന്റെ ഭരണത്തെ അംഗീകരിക്കുന്നില്ലെങ്കില്‍ ആദ്യം സിപിഎമ്മുമായുള്ള സഖ്യം ഉപേക്ഷിക്കണം. ആര്‍ജ്ജവമുണ്ടെങ്കില്‍ ഇതിനുള്ള ധൈര്യം കാണിക്കണം. എന്നിട്ടു മതി കേരളത്തില്‍ വന്നുള്ള അഭിനയം. എങ്ങനെയെങ്കിലും കേരളത്തില്‍ അധികാരത്തില്‍ വരണം. കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലും കാണുന്നതുപോലെ അഴിമതി നടത്തി പാര്‍ട്ടിക്ക് പണമുണ്ടാക്കണം. അതിന്റെ വിഹിതം കൈപ്പറ്റണം. ഇതാണ് കോണ്‍ഗ്രസിന്റെ ഒരേയൊരു പരിപാടി. രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഈ പരിപാടി അവസാനിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. അധികം വൈകാതെ കേരളവും കോണ്‍ഗ്രസ് മുക്തമാകും. അഞ്ച് കാശിന്റെ വിലയില്ലാത്ത ഈ നേതാവ് ആരുമല്ലാതാവുകയും ചെയ്യും.

Tags: Rahul GandhiCongress leader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

India

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

India

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

പുതിയ വാര്‍ത്തകള്‍

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.