Kerala

2019ല്‍ എം.ബി. രാജേഷിന് ജയം പ്രവചിച്ച മാതൃഭൂമി, അന്ന് രാജേഷ് പൊട്ടി, ഇന്ന് പിഷാരടി ജയിക്കുമെന്ന് മാതൃഭൂമി പറയുമ്പോള്‍ ചിരിച്ച് പാലക്കാട്ടെ ജനം

പാലക്കാട് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ എം.ബി. രാജേഷ് 41 ശതമാനം വോട്ട് നേടി മൃഗീയഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് മാതൃഭൂമിയുടെ പ്രവചനം. ആ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ വി.കെ. ശ്രീകണ്ഠനോട് രാജേഷ് തോറ്റു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട്: പാലക്കാട് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ എം.ബി. രാജേഷ് 41 ശതമാനം വോട്ട് നേടി മൃഗീയഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് മാതൃഭൂമിയുടെ പ്രവചനം. ആ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വി.കെ. ശ്രീകണ്ഠനോട് രാജേഷ് തോറ്റു. അന്ന് ഏകദേശം 10000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വി.കെ. ശ്രീകണ്ഠന്‍ രാജേഷിനെ മലര്‍ത്തിയടിച്ചത്. 41 ശമതാനം പോകട്ടെ, 38 ശതമാനം വോട്ട് പോലും രാജേഷിന് ലഭിച്ചതുമില്ല.

അതേ മാതൃഭൂമി 2026ലെ നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ 39 ശതമാനം വോട്ട് നേടി രമേഷ് പിഷാരടി വിജയിക്കുമെന്ന് പ്രവചിക്കുമ്പോള്‍ ജനം പൊട്ടിച്ചിരിക്കുകയാണ്. സ്ത്രീപീഢന വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അരുമശിഷ്യന്‍ പ്രശോഭിനെ പൊലീസ് തേടുമ്പോള്‍ ഈ സംഭവത്തെക്കുറിച്ച് പിഷാരടി നടത്തിയ പ്രസ്താവന സ്ഥാനാര്‍ത്ഥിക്ക് വലിയ തിരിച്ചടിയായി. ദളിത് പെണ്‍കുട്ടിയെ പീഢിപ്പിച്ചതിനെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെട്ടതോടെ ഒളിവില്‍ പോയ പ്രശോഭിന്റെ കാര്യം ചോദിച്ചപ്പോള്‍ ഈ പ്രശ്നം തികച്ചും വ്യക്തിപരമാണെന്നാണ് രമേഷ് പിഷാരടി പ്രസ്താവിച്ചത്. ഇതോടെ പാലക്കാട് വോട്ട് ചോദിക്കാന്‍ ചെന്ന രമേഷ് പിഷാരടിയോട് സ്ത്രീകള്‍ പ്രതിഷേധിക്കുന്നതിനും പാലക്കാട് സാക്ഷിയായി. ഇപ്പോള്‍ രമേഷ് പിഷാരടിക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ ചെല്ലാന്‍ കോണ്‍ഗ്രസുകാര്‍ തന്നെ കൂടെയില്ലാത്ത സ്ഥിതിയുണ്ടെന്നും എങ്ങിനെയെങ്കിലും തിരിച്ചുപോയാല്‍ മതിയെന്ന മാനസികാവസ്ഥയിലാണ് രമേഷ് പിഷാരടിയെന്നും പറഞ്ഞുകേള്‍ക്കുന്നു. ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കേന്ദ്രവനിതാകമ്മീഷന്‍ ഡിജിപിയോട് പ്രശോഭിനെതിരെ വിവരങ്ങള്‍ തേടിയിരിക്കുകയാണ്.

അതേ സമയം ശോഭാ സുരേന്ദ്രന്‍ വലിയ വേഗതയില്‍ കുതിക്കുകയാണ്. രാഷ്‌ട്രീയപ്രസംഗത്തിലൂടെയും ഊഷ്മളമായ ഗൃഹസന്ദര്‍ശന പരിപാടിയിലൂടെയും പാലക്കാട് കളം നിറയുകയാണ് ശോഭാ സുരേന്ദ്രന്‍.

Recent Posts