തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് വിസ്മയമായിരുന്ന നടി ഭാനുപ്രിയയുടെ അവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില മോശം പരാമർശങ്ങൾക്കെതിരെയും സിനിമാ മേഖലയിലെ ചില പ്രവണതകൾക്കെതിരെയും സഹോദരി ശാന്തിപ്രിയ രംഗത്ത് . അടുത്ത കാലത്ത് ചില വലിയ പ്രോജക്റ്റുകൾ ഭാനുപ്രിയയെ തേടിയെത്തിയിരുന്നു. എന്നാൽ സിനിമയെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തത് അവരെ മാനസികമായി തളർത്തിയെന്ന് ശാന്തിപ്രിയ വെളിപ്പെടുത്തുന്നു.
‘കുറച്ചു നാളായി അവരുടെ മനസ്സ് വല്ലാതെ വേദനിച്ചിരുന്നു. ചില സിനിമകൾ ചെയ്യാൻ അവരെ സമീപിച്ചെങ്കിലും ചിത്രീകരണ സമയത്ത് കഥാപാത്രങ്ങളിൽ വരുത്തിയ മാറ്റങ്ങൾ അവരെ വിഷമിപ്പിച്ചു. വലിയ സിനിമകളായിരുന്നു അവ. പക്ഷേ, ആദ്യം സമ്മതിച്ച കഥയായിരുന്നില്ല സെറ്റിലെത്തിയപ്പോൾ കണ്ടത്. ഏകദേശം 280-ഓളം സിനിമകൾ പൂർത്തിയാക്കിയ, ഇത്രയേറെ അവാർഡുകൾ നേടിയ ഒരാളോട് കാണിക്കേണ്ട മര്യാദയായിരുന്നില്ല അത്. അവരെ അത്തരമൊരു സാഹചര്യത്തിൽ കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല
ർത്താവ് മരിച്ച ശേഷം ചേച്ചി കുറച്ച് നാൾ ഡിപ്രഷനിലായിരുന്നു. ചേച്ചി അങ്ങനെ എവിടെയും പോകാറില്ല. 80സ് റീയൂണിയന് പക്ഷേ ചേച്ചിയെ ഇതുവരെയും ആരും ക്ഷണിച്ചിട്ടില്ല. ഇതെക്കുറിച്ച് മിണ്ടരുതെന്ന് ചേച്ചി എന്നോടു പറയും, പക്ഷേ ഞാൻ തുറന്നു പറയും. ചേച്ചിയുടെ നമ്പർ അറിയാത്തതോ കോണ്ടാക്ട് ഇല്ലാത്തതോ ആണ് കാരണമെങ്കിൽ എന്നെയോ ചേട്ടനെയോ വിളിക്കാമല്ലോ, ചേട്ടനെ ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാവുന്നതാണ്.ചേച്ചിയുടെ മനോനിലയിൽ യാതൊരു തകരാറുമില്ല. സോഷ്യൽമീഡിയയിൽ വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യുന്നവരോട് ഒരഭ്യർഥന മാത്രം, ദയവ് ചെയ്ത് ചേച്ചിയെക്കുറിച്ച് ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.
യൂട്യൂബിൽ അനാവശ്യമായി ആരൊക്കെയോ ചേച്ചിയെക്കുറിച്ച് ഒന്നുമറിയാതെ സംസാരിക്കും. അത് തെറ്റാണ്. വേണമെങ്കിൽ നടപടിയെടുക്കാം. പക്ഷേ അതിന്റെ ആവശ്യമില്ല. ചേച്ചിക്ക് വേറെ വീടുണ്ട്, മകൾ ലണ്ടനിലാണ് പഠിക്കുന്നത്. ഇടയ്‌ക്ക് അങ്ങോട്ടു പോകും. മറ്റു സമയങ്ങളിെല്ലാം ഞങ്ങൾക്കൊപ്പമാണ്.’’– ശാന്തിപ്രിയ പറയുന്നു.
















