Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2026, 07:22 pm IST
in India

ലക്നൗ : ബംഗ്ലാദേശിൽ നിന്നെത്തി പതിറ്റാണ്ടുകളായി ഇന്ത്യയിൽ താമസിക്കുന്ന 2500 ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകാൻ യോഗി സർക്കാർ. ബംഗ്ലാദേശിലെ ഇസ്ലാം പീഡനം ഭയന്ന് ജീവനും കൊണ്ട് രക്ഷപെട്ട് ഇന്ത്യയിൽ അഭയം തേടിയവരാണിവർ.

പിലിഭിത്ത്, ലഖിംപൂർ ഖേരി, ബിജ്‌നോർ, റാംപൂർ തുടങ്ങിയ ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലാണ് ഇവർ താമസിക്കുന്നത്. വർഷങ്ങളായി ഇവിടെ കൃഷി ചെയ്ത് ജീവിക്കുന്ന ഇവർക്ക് ഭൂമിയുടെ പൂർണ്ണ ഉടമസ്ഥാവകാശം നേടാൻ മുൻപ് കഴിഞ്ഞിരുന്നില്ല. യോഗി സർക്കാർ ഭൂമിയുടെ നിയമപരമായ ഉടമസ്ഥാവകാശം നൽകാനുള്ള നീക്കം മാസങ്ങൾക്ക് മുൻപേ ആരംഭിച്ചിരുന്നു. വോട്ടർ തിരിച്ചറിയൽ കാർഡുകൾ മുതൽ റേഷൻ കാർഡുകൾ വരെയുള്ള എല്ലാ ഔദ്യോഗിക രേഖകളിലും അവരുടെ പേരുകൾ ഉണ്ട്. എന്നാൽ ഇവർക്ക് ഭൂമിയുടെ അവകാശം നൽകുന്നതിനെ യുപിയിലെ ഇസ്ലാമിസ്റ്റുകളും, കോൺഗ്രസും എതിർത്തിരുന്നു. ഇത് അവഗണിച്ചാണ് പുതിയ നീക്കം.

വ്യത്യസ്ത കാലഘട്ടങ്ങളിൽ, വർഗീയ കലഹങ്ങൾ, മതപരമായ പക്ഷപാതം, സ്വത്തുക്കളുടെ മേലുള്ള കൈയേറ്റം, ക്ഷേത്രങ്ങൾക്കു നേരെയുള്ള ആക്രമണം, പ്രാദേശിക തലത്തിൽ വ്യവസ്ഥാപിതമായ പീഡനം എന്നിവ കാരണം അവരുടെ കുടിയേറ്റം നിരന്തരം തുടർന്നിരുന്നു. 1960 നും 1975 നും ഇടയിലുള്ള കാലയളവിൽ ഉത്തർപ്രദേശ് ഉൾപ്പെടെ ഉത്തരേന്ത്യയിലെ നിരവധി പ്രദേശങ്ങളെ ഈ കുടിയേറ്റ തരംഗം ബാധിച്ചു. ഈ വർഷങ്ങളിൽ കേന്ദ്ര-ഉത്തർപ്രദേശ് സർക്കാരുകൾ ബംഗ്ലാദേശിലെ ആയിരക്കണക്കിന് ഹിന്ദു അഭയാർത്ഥി കുടുംബങ്ങളെ വിവിധ ജില്ലകളിലേക്ക് മാറ്റി.

1960 നും 1975 നും ഇടയിൽ പിലിഭിത്ത്, ലഖിംപൂർ ഖേരി, ബിജ്‌നോർ, റാംപൂർ എന്നിവിടങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ട് സ്ഥിരതാമസമാക്കിയ ഏകദേശം 10,000 കുടുംബങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിക്കുമെന്ന് യുപി സർക്കാർ അറിയിച്ചിട്ടുണ്ട്. “നിയമം പൊതുജനങ്ങൾക്ക് പ്രയോജനം ചെയ്യാനാണ് ഉദ്ദേശിച്ചിരിക്കുന്നത്, അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാനല്ല” എന്ന് വ്യക്തമാക്കി കൊണ്ടാണ് 2500 കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം നൽകി മുഖ്യമന്ത്രി യോഗി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.2,196 കുടുംബങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു.

25 ഗ്രാമങ്ങളിൽ താമസിക്കുന്ന ഹിന്ദു അഭയാർത്ഥി കുടുംബങ്ങളെക്കുറിച്ചുള്ള പരിശോധനാ റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇത് കൂടി ലഭിച്ചാൽ 400 ഓളം കുടുംബങ്ങൾക്കും ഉടമസ്ഥാവകാശം നൽകും.

 

Tags: yogiup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

News

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

India

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.