Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

പി. ശിവപ്രസാദ് by പി. ശിവപ്രസാദ്
Apr 2, 2026, 10:58 am IST
in Kerala

 

ആലപ്പുഴ: ഇതരമതസ്ഥര്‍ക്കെതിരെ കൊച്ചുകുട്ടിയെക്കൊണ്ട് പോലും കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചവരെ കൂടെക്കൂട്ടിയാണ് സിപിഎമ്മും ഇടതുപക്ഷവും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുസ്ലിം മതഭീകരവാദികള്‍ക്ക് മുന്നില്‍ കാലങ്ങളായി സിപി
എം മുട്ടിലിഴയുകയാണെന്നാണ് വിമര്‍ശനം.

2022 മെയ് 21ന് ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ഫ്രണ്ട് റാലിയിലാണ് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും കാലന്‍മാരാണ് തങ്ങളെന്ന് സൂചിപ്പിച്ച് പത്ത് വയസുകാരന്‍ മുദ്രാവാക്യം വിളിച്ചത്. നൂറുകണക്കിനാളുകള്‍ ഇത് ഏറ്റുവിളിക്കുകയും ചെയ്തു. മതസ്പര്‍ദ്ധ ആളിക്കത്തിക്കുന്നതിന് ബോധപൂര്‍വമായ ഇടപെടലാണ് ഉണ്ടായത്. ആദ്യഘട്ടത്തില്‍ പോ
ലീസ് കാര്യക്ഷമമായി അന്വേഷണം നടത്താന്‍ തയാറായിരുന്നില്ല. ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് പോലീസ് നടപടി ഊര്‍ജിതമായത്. ആലപ്പുഴ സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി. നൂറുകണക്കിന് പോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു കുട്ടിയുടെ കൊലവിളി മുദ്രാവാക്യം വിളിയും പ്രവര്‍ത്തകര്‍ ഏറ്റുപറഞ്ഞതും. ഇടത് സര്‍ക്കാര്‍ ഭീകരവാദികളോട് തുടര്‍ന്ന മൃദുസമീപനമാണ് പോലീസ് കാഴ്ചക്കാരാകാന്‍ കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഒരാളുടെ തോളിലേറി കുട്ടി മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടും പോലീസ്
നടപടിയെടുക്കാന്‍ ആദ്യം തയാറായില്ല. ബിജെപി നേതാവ് അഡ്വ. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തി മാസങ്ങള്‍ക്കകം ആലപ്പുഴ നഗരത്തില്‍ ഇത്തരത്തില്‍ ഒരു പരിപാടിക്ക് അനുവാദം കൊടുക്കുന്നതിന് രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പടെ എതിര്‍ത്തെങ്കിലും ഭരണ തലത്തില്‍ അനുമതി ലഭിക്കുകയായിരുന്നു

”അരിയും മലരും വാങ്ങിച്ച് വീട്ടില്‍ കാത്തുവച്ചോളോ… ഒന്നുകൂടെ മറന്നടാ… ഒന്നുകൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച് വീട്ടില്‍ കാത്ത് വച്ചോളോ… വരുന്നുണ്ട്… വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാര്‍… മര്യാദക്ക് ജീവിച്ചാല്‍, നമ്മുടെ നാട്ടില്‍ ജീവിക്കാം… മര്യാദക്ക്… മര്യാദക്ക്… മര്യാദക്ക് ജീവിച്ചോ… മര്യാദക്ക് ജീവിച്ചില്ലേല്‍, നമുക്കറിയാം ആസാദി… മര്യാദക്ക്… മര്യാദക്ക്… മര്യാദക്ക് ജീവിച്ചോ… എന്നിങ്ങനെയായിരുന്നു അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍.

നിലവില്‍ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കേസില്‍ തുടര്‍ നടപടികളായിട്ടില്ല. കേസിലെ മുഴുവന്‍ പ്രതികളും ജാമ്യത്തിലിറങ്ങിയിരുന്നു. കുട്ടിയുടെ അച്ഛനാണ് മുദ്രാവാക്യം എഴുതി തയാറാക്കിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പിഎഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനമാണ് ഒന്നാംപ്രതി. ജില്ലാ സെക്രട്ടറി മുജീബ് രണ്ടാം പ്രതിയും ഈരാറ്റുപേട്ട നടയ്‌ക്കല്‍ പാറനാനി അന്‍സാര്‍ നജീബ് മൂന്നാം പ്രതിയുമാണ്. കുട്ടിയെ തോളിലേറ്റിയവരിലൊരാളാണ് അന്‍സാര്‍ നജീബ്. മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചത് രണ്ട് പേരാണ്. എസ്ഡിപിഐ മണ്ഡലം സെക്രട്ടറി പള്ളുരുത്തി ഞാറക്കാട്ടില്‍ സുധീര്‍, പോപ്പുലര്‍ ഫ്രണ്ട് പള്ളുരുത്തി ഡിവിഷന്‍ പ്രസിഡന്റ് ഷമീര്‍ എന്നിവരാണ് മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചത്. ഷമീര്‍ 25-ാം പ്രതിയും സുധീര്‍ 26-ാം പ്രതിയുമാണ്. 35 പ്രതികളാണ് കേസിലുള്ളത്.

Tags: popular frontSDPI-CPM allianceKerala assembly election 2026election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala

നരേന്ദ്രമോദിയോട് മുഖത്തുനോക്കി വിരൽചൂണ്ടി സംസാരിക്കുന്ന ആളായ കെ.സിയെ തെരുവിലിട്ട് കൈകാര്യം ചെയ്യാന്‍ സമ്മതിക്കില്ല: ടി. സിദ്ദിഖ്

Article

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

Kerala

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.