Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വികസിത കേരളത്തിന് എന്‍ഡിഎ വരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 10:14 am IST
inEditorial

എല്‍ഡിഎഫും യുഡിഎഫും രണ്ടല്ല, ഒന്നാണെന്നു കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിനെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം നേരിടുന്നത്. അഴിമതിയും അവസരവാദവും വികസനവിരുദ്ധതയും മുഖമുദ്രയാക്കി പതിറ്റാണ്ടുകള്‍ സംസ്ഥാനം ഭരിച്ച എല്‍ഡിഎഫ്- യുഡിഎഫ് സര്‍ക്കാരുകള്‍ തങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുകയായിരുന്നു എന്ന തിരിച്ചറിവ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറുകയും, ഭരണത്തില്‍ അഭിരമിക്കുകയും ചെയ്യുകയെന്നതാണ് ഈ മുന്നണികള്‍ പിന്തുടരുന്ന പൊതു രീതി. ഇതിനൊരു മാറ്റം വരുത്താനുള്ള ജനവിധിയാണ് ബിജെപിയും എന്‍ഡിഎയും പ്രതീക്ഷിക്കുന്നത്. മാറാത്തത് ഇനി മാറും എന്ന ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന എന്‍ഡിഎ സഖ്യം എല്‍ഡിഎഫിനും യുഡിഎഫിനും ഇതുവരെ കഴിയാത്ത വികസന-ക്ഷേമ പദ്ധതികളുടെ രൂപരേഖയും മുന്നോട്ടു വച്ചിരിക്കുന്നു.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ നബീന്‍ തിരുവനന്തപുരത്ത് പുറത്തിറക്കിയ എന്‍ഡിഎയുടെ വികസിത കേരളം എന്ന മാര്‍ഗരേഖ, തെരഞ്ഞെടുപ്പുകള്‍ തോറും രാഷ്‌ട്രീയപാര്‍ട്ടികളും മുന്നണികളും വെറുമൊരു ചടങ്ങായി പുറത്തിറക്കാറുള്ള പ്രകടന പത്രികകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. തെരഞ്ഞെടുപ്പ് കാലത്ത് പ്രചരിപ്പിക്കുന്ന പൊള്ളയായ വാഗ്ദാനങ്ങള്‍ക്ക് പിന്നീട് എന്ത് സംഭവിക്കുന്നുവെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. അധികാരത്തിലേറുന്നതോടെ വാഗ്ദാനങ്ങള്‍ റദ്ദാക്കപ്പെടുന്നു. എല്‍ഡിഎഫും യുഡിഎഫും ഇതുവരെ നല്‍കിയ വാഗ്ദാനങ്ങളുടെ നൂറില്‍ ഒരംശമെങ്കിലും നടപ്പാക്കിയിരുന്നെങ്കില്‍ കേരളത്തിന്റെ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമായിരുന്നു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കാനാവാത്ത വിധം തകര്‍ന്നുപോകില്ലായിരുന്നു. വിദ്യാഭ്യാസ മേഖലയും ആരോഗ്യ മേഖലയും ഇത്രമാത്രം അധപ്പതിക്കില്ലായിരുന്നു.

ഇനി എല്‍ഡിഎഫ് അധികാരത്തില്‍ വന്നാലും യുഡിഎഫ് അധികാരത്തില്‍ വന്നാലും പതിറ്റാണ്ടുകളായി കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. കാരണം ഈ പ്രശ്‌നങ്ങള്‍ ഇക്കൂട്ടരുടെ സൃഷ്ടിയാണ്. പ്രശ്‌നങ്ങളോടുള്ള ഇരുകൂട്ടരുടെയും സമീപനം അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. കേരളം നേരിടുന്ന കടക്കെണിയുടെ പ്രശ്‌നം തന്നെ നോക്കാം. ഇവര്‍ മാറിമാറി അധികാരത്തില്‍ വന്നിട്ടും കേരളത്തെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ആളോഹരി കടം വര്‍ദ്ധിക്കുകയാണ് ചെയ്തത്. ഗള്‍ഫ് നാടുകളില്‍ നിന്നും മറ്റും മലയാളികള്‍ അയയ്‌ക്കുന്ന പണംകൊണ്ടു മാത്രം നിലനില്‍ക്കുന്ന ഇത്തിക്കണ്ണി സമ്പദ് വ്യവസ്ഥയാണ് കേരളത്തിന്റേത്. വിഭവ സമാഹരണവും റവന്യൂ വരുമാനവും നാമ മാത്രമായിരുന്നിട്ടും സംസ്ഥാനം സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് പോകാത്തതിന്റെ കാരണം വിദേശങ്ങളില്‍ നിന്ന് അയച്ചു കിട്ടുന്ന പണമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാതൊരു പങ്കുമില്ലാതിരുന്നിട്ടും ഇത് തങ്ങളുടെ മിടുക്കു കൊണ്ടാണെന്ന് മേനി നടിക്കുകയാണ് എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ ചെയ്യാറുള്ളത്.

ഇതിന് മാറ്റം വരുത്താനുള്ള സുവര്‍ണ്ണാവസരമാണ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കൈവന്നിട്ടുള്ളത്. എന്‍ഡിഎ അവതരിപ്പിച്ചിട്ടുള്ള വികസന മാര്‍ഗരേഖ തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെ തയ്യാറാക്കിയിട്ടുള്ളതാണ്. വികസനത്തിനും ജനക്ഷേമത്തിനും തുല്യ പ്രാധാന്യം നല്‍കുന്ന പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുതിയ മെട്രോ പദ്ധതികളും അതിവേഗ റെയില്‍പാതകളും കേരളം കാത്തിരിക്കുന്ന എയിംസും ഇവയില്‍ ഉള്‍പ്പെടുന്നു. വനിതകള്‍ക്ക് പലചരക്കും മരുന്നുകളും വാങ്ങാന്‍ 2500 രൂപയുടെ റീചാര്‍ജ് കാര്‍ഡ്, രണ്ട് എല്‍പിജി സിലിണ്ടര്‍ സൗജന്യം, പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥന്മാര്‍ക്കും വിധവകള്‍ക്കും 70 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രതിമാസം 3000 രൂപ ക്ഷേമപെന്‍ഷന്‍, എല്ലാ പഞ്ചായത്തിലും സഞ്ചരിക്കുന്ന ആശുപത്രികള്‍, ദിവസം മുഴുവനും സൗജന്യ ആംബുലന്‍സ് സേവനം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ മലയാളികളുടെ ജീവിതത്തെ വലിയ മാറ്റത്തിലേക്ക് നയിക്കും.

വാഗ്ദാനം ചെയ്യുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ബിജെപിക്കും എന്‍ഡിഎക്കുമുണ്ട്. എയിംസിന്റെ കാര്യമായാലും അതിവേഗ റെയില്‍ പാതയുടെ കാര്യമായാലും മെട്രോയുടെ വികസനമായാലും ആയുഷ്മാന്‍ ഭാരത് പദ്ധതിയായാലും കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പിന്തുണ എന്‍ഡിഎക്ക് ലഭിക്കും. കേന്ദ്രസര്‍ക്കാരിനോട് ശത്രുതാ മനോഭാവം പുലര്‍ത്തുന്ന എല്‍ഡിഎഫും യുഡിഎഫും കേരളത്തിന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയേയുള്ളൂ. കേന്ദ്രത്തിന്റെ പല വികസന-ക്ഷേമ പദ്ധതികളും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാതിരുന്നപ്പോള്‍ അതിനൊപ്പം നിന്നവരാണ് യുഡിഎഫ്. ഈ ദുരവസ്ഥ ഇല്ലാതാക്കാനുള്ള മാര്‍ഗമാണ് എന്‍ഡിഎയുടെ വികസന രേഖ മുന്നോട്ടു വയ്‌ക്കുന്നത്. ഈ അവസരം കേരളത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയണം.

Tags: Rajeev ChandrasekharBjp KeralaVikasit Kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.