Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വികസിത കേരളത്തിന് എന്‍ഡിഎ വരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 10:14 am IST
in Editorial

എല്‍ഡിഎഫും യുഡിഎഫും രണ്ടല്ല, ഒന്നാണെന്നു കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിനെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം നേരിടുന്നത്. അഴിമതിയും അവസരവാദവും വികസനവിരുദ്ധതയും മുഖമുദ്രയാക്കി പതിറ്റാണ്ടുകള്‍ സംസ്ഥാനം ഭരിച്ച എല്‍ഡിഎഫ്- യുഡിഎഫ് സര്‍ക്കാരുകള്‍ തങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുകയായിരുന്നു എന്ന തിരിച്ചറിവ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറുകയും, ഭരണത്തില്‍ അഭിരമിക്കുകയും ചെയ്യുകയെന്നതാണ് ഈ മുന്നണികള്‍ പിന്തുടരുന്ന പൊതു രീതി. ഇതിനൊരു മാറ്റം വരുത്താനുള്ള ജനവിധിയാണ് ബിജെപിയും എന്‍ഡിഎയും പ്രതീക്ഷിക്കുന്നത്. മാറാത്തത് ഇനി മാറും എന്ന ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന എന്‍ഡിഎ സഖ്യം എല്‍ഡിഎഫിനും യുഡിഎഫിനും ഇതുവരെ കഴിയാത്ത വികസന-ക്ഷേമ പദ്ധതികളുടെ രൂപരേഖയും മുന്നോട്ടു വച്ചിരിക്കുന്നു.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ നബീന്‍ തിരുവനന്തപുരത്ത് പുറത്തിറക്കിയ എന്‍ഡിഎയുടെ വികസിത കേരളം എന്ന മാര്‍ഗരേഖ, തെരഞ്ഞെടുപ്പുകള്‍ തോറും രാഷ്‌ട്രീയപാര്‍ട്ടികളും മുന്നണികളും വെറുമൊരു ചടങ്ങായി പുറത്തിറക്കാറുള്ള പ്രകടന പത്രികകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. തെരഞ്ഞെടുപ്പ് കാലത്ത് പ്രചരിപ്പിക്കുന്ന പൊള്ളയായ വാഗ്ദാനങ്ങള്‍ക്ക് പിന്നീട് എന്ത് സംഭവിക്കുന്നുവെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. അധികാരത്തിലേറുന്നതോടെ വാഗ്ദാനങ്ങള്‍ റദ്ദാക്കപ്പെടുന്നു. എല്‍ഡിഎഫും യുഡിഎഫും ഇതുവരെ നല്‍കിയ വാഗ്ദാനങ്ങളുടെ നൂറില്‍ ഒരംശമെങ്കിലും നടപ്പാക്കിയിരുന്നെങ്കില്‍ കേരളത്തിന്റെ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമായിരുന്നു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കാനാവാത്ത വിധം തകര്‍ന്നുപോകില്ലായിരുന്നു. വിദ്യാഭ്യാസ മേഖലയും ആരോഗ്യ മേഖലയും ഇത്രമാത്രം അധപ്പതിക്കില്ലായിരുന്നു.

ഇനി എല്‍ഡിഎഫ് അധികാരത്തില്‍ വന്നാലും യുഡിഎഫ് അധികാരത്തില്‍ വന്നാലും പതിറ്റാണ്ടുകളായി കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. കാരണം ഈ പ്രശ്‌നങ്ങള്‍ ഇക്കൂട്ടരുടെ സൃഷ്ടിയാണ്. പ്രശ്‌നങ്ങളോടുള്ള ഇരുകൂട്ടരുടെയും സമീപനം അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. കേരളം നേരിടുന്ന കടക്കെണിയുടെ പ്രശ്‌നം തന്നെ നോക്കാം. ഇവര്‍ മാറിമാറി അധികാരത്തില്‍ വന്നിട്ടും കേരളത്തെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ആളോഹരി കടം വര്‍ദ്ധിക്കുകയാണ് ചെയ്തത്. ഗള്‍ഫ് നാടുകളില്‍ നിന്നും മറ്റും മലയാളികള്‍ അയയ്‌ക്കുന്ന പണംകൊണ്ടു മാത്രം നിലനില്‍ക്കുന്ന ഇത്തിക്കണ്ണി സമ്പദ് വ്യവസ്ഥയാണ് കേരളത്തിന്റേത്. വിഭവ സമാഹരണവും റവന്യൂ വരുമാനവും നാമ മാത്രമായിരുന്നിട്ടും സംസ്ഥാനം സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് പോകാത്തതിന്റെ കാരണം വിദേശങ്ങളില്‍ നിന്ന് അയച്ചു കിട്ടുന്ന പണമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാതൊരു പങ്കുമില്ലാതിരുന്നിട്ടും ഇത് തങ്ങളുടെ മിടുക്കു കൊണ്ടാണെന്ന് മേനി നടിക്കുകയാണ് എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ ചെയ്യാറുള്ളത്.

ഇതിന് മാറ്റം വരുത്താനുള്ള സുവര്‍ണ്ണാവസരമാണ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കൈവന്നിട്ടുള്ളത്. എന്‍ഡിഎ അവതരിപ്പിച്ചിട്ടുള്ള വികസന മാര്‍ഗരേഖ തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെ തയ്യാറാക്കിയിട്ടുള്ളതാണ്. വികസനത്തിനും ജനക്ഷേമത്തിനും തുല്യ പ്രാധാന്യം നല്‍കുന്ന പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുതിയ മെട്രോ പദ്ധതികളും അതിവേഗ റെയില്‍പാതകളും കേരളം കാത്തിരിക്കുന്ന എയിംസും ഇവയില്‍ ഉള്‍പ്പെടുന്നു. വനിതകള്‍ക്ക് പലചരക്കും മരുന്നുകളും വാങ്ങാന്‍ 2500 രൂപയുടെ റീചാര്‍ജ് കാര്‍ഡ്, രണ്ട് എല്‍പിജി സിലിണ്ടര്‍ സൗജന്യം, പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥന്മാര്‍ക്കും വിധവകള്‍ക്കും 70 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രതിമാസം 3000 രൂപ ക്ഷേമപെന്‍ഷന്‍, എല്ലാ പഞ്ചായത്തിലും സഞ്ചരിക്കുന്ന ആശുപത്രികള്‍, ദിവസം മുഴുവനും സൗജന്യ ആംബുലന്‍സ് സേവനം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ മലയാളികളുടെ ജീവിതത്തെ വലിയ മാറ്റത്തിലേക്ക് നയിക്കും.

വാഗ്ദാനം ചെയ്യുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ബിജെപിക്കും എന്‍ഡിഎക്കുമുണ്ട്. എയിംസിന്റെ കാര്യമായാലും അതിവേഗ റെയില്‍ പാതയുടെ കാര്യമായാലും മെട്രോയുടെ വികസനമായാലും ആയുഷ്മാന്‍ ഭാരത് പദ്ധതിയായാലും കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പിന്തുണ എന്‍ഡിഎക്ക് ലഭിക്കും. കേന്ദ്രസര്‍ക്കാരിനോട് ശത്രുതാ മനോഭാവം പുലര്‍ത്തുന്ന എല്‍ഡിഎഫും യുഡിഎഫും കേരളത്തിന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയേയുള്ളൂ. കേന്ദ്രത്തിന്റെ പല വികസന-ക്ഷേമ പദ്ധതികളും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാതിരുന്നപ്പോള്‍ അതിനൊപ്പം നിന്നവരാണ് യുഡിഎഫ്. ഈ ദുരവസ്ഥ ഇല്ലാതാക്കാനുള്ള മാര്‍ഗമാണ് എന്‍ഡിഎയുടെ വികസന രേഖ മുന്നോട്ടു വയ്‌ക്കുന്നത്. ഈ അവസരം കേരളത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയണം.

Tags: Rajeev ChandrasekharBjp KeralaVikasit Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.