Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

പിടിക്കപ്പെട്ടാല്‍ പോലും മുസ്ലിമല്ലെന്ന് പാകിസ്ഥാനിലെ ഭരണാധികാരികള്‍ക്കോ പാക് ചാരസംഘടനയായ ഐഎസ് ഐയ്‌ക്കോ തിരിച്ചറിയാന്‍ കഴിയാത്ത വിധം രൂപവും ഭാവവും മാറിയാണ് മോഹിത് സെന്‍ എന്ന ഇന്ത്യന്‍ സൈനികന്‍ പണ്ട് പാകിസ്ഥാനില്‍ പോയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2026, 07:28 pm IST
in India, Bollywood, Entertainment
ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

ഇസ്ലാമബാദ്: പിടിക്കപ്പെട്ടാല്‍ പോലും മുസ്ലിമല്ലെന്ന് പാകിസ്ഥാനിലെ ഭരണാധികാരികള്‍ക്കോ പാക് ചാരസംഘടനയായ ഐഎസ് ഐയ്‌ക്കോ തിരിച്ചറിയാന്‍ കഴിയാത്ത വിധം രൂപവും ഭാവവും മാറിയാണ് മോഹിത് സെന്‍ എന്ന ഇന്ത്യന്‍ സൈനികന്‍ പണ്ട് പാകിസ്ഥാനില്‍ പോയത്. ലക്ഷ്യം ഒന്നേയുള്ളൂ. കള്ളക്കടത്തും കള്ളനോട്ടടിയും കള്ളപ്പണം വെളുപ്പിക്കലും മയക്കമരുന്ന് കച്ചവടവും ഭീകരവാദവും കൊണ്ട് പാകിസ്ഥാനെ ഭരിയ്‌ക്കുന്ന, അതുവഴി ഇന്ത്യയേയും ഭരിയ്‌ക്കുന്ന ല്യാറി (ലായരി) ഗ്യാങ്ങ് ഉള്‍പ്പെടെയുള്ള പാകിസ്ഥാനിലെ ഭീകരവാദ ശൃംഖലയെ ഇല്ലായ്‌മ ചെയ്യുക. 2008ല്‍ മുംബൈയില്‍ നടന്ന 166 പേരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിന് പകരം വീട്ടുക. ലഷ്കര്‍ ഇ ത്വയിബ നേതാവ് ഹഫീസ് സെയിദിനെപ്പോലെയുള്ളവരെ പോറ്റിവളര്‍ത്തുന്നത് ലായരി ഗ്യാങ്ങ് ആണ്. കശ്മീരില്‍ ഭീകരരെ വിട്ട് ആക്രമണങ്ങള്‍ നടത്തിപ്പിക്കുന്നതിന് പിന്നിലും ഈ ഗ്യാങ്ങിന് പങ്കുണ്ട്. പാകിസതാനിലെ ഭീകരവാദശൃംഖല തകര്‍ക്കാന്‍ പാകിസ്ഥാനിലേക്ക് പുറപ്പെടും മുന്‍പ് മോഹിത് സെന്‍ എന്താണ് ചെയ്തതെന്നോ? ഖുറാന്‍ പച്ചവെള്ളംപോലെ പഠിച്ചു. പാകിസ്ഥാന്‍ മുസ്ലിങ്ങളുടെ ജീവിതരീതിയും പഠിച്ചു. സുന്നത്തും ചെയ്തു. എങ്ങാനും പിടിക്കപ്പെട്ടാല്‍ പോലും കണ്ടുപിടിക്കാന്‍ സാധിക്കാത്തവിധമുള്ള രൂപഭാവമാറ്റം.

ആദിത്യ ചോപ്രയുടെ ധുരന്ധര്‍ എന്ന ആയിരം കോടി കൊയ്ത സിനിമയിലെ നായകകഥാപാത്രമായ ജസ്കിറാത് സിങ്ങ് രംഗി എന്ന വിദേശരാജ്യങ്ങളിലെ രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്ന ഇന്ത്യയുടെ റോ എന്ന രഹസ്യ ഏജന്‍സിയുടെ ഏജന്‍റ് എന്ന കഥാപാത്രത്തെ യഥാര്‍ത്ഥത്തില്‍ മോഹിത് സെന്‍ എന്ന ഇന്ത്യന്‍ സേനയിലെ ധീരനായ ഉദ്യോഗസ്ഥന്റെ ജീവിതത്തില്‍ നിന്നാണ് സംവിധായകന്‍ ആദിത്യ ചോപ്ര രൂപപ്പെടുത്തിയതെന്ന് പറയുന്നു. പക്ഷെ വിവാദം ഒഴിവാക്കാന്‍ ആദിത്യ ചോപ്ര പറയുന്നത് ധുരന്ധര്‍ എന്ന സിനിമയുടെ കഥയ്‌ക്ക് ജീവിച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തികളുമായി ബന്ധമില്ലെന്നാണ്.

പക്ഷെ ഈ മോഹിത് സെന്നെ മലയാളി സംവിധായകന്‍ മേജര്‍ രവി ഇന്ത്യന്‍ സേനയില്‍ ജോലി ചെയ്യുമ്പോള്‍ നേരിട്ട് കണ്ടിട്ടുണ്ട്. ഒരു ദിവസം മേജര്‍ രവി താമസിക്കുന്ന മുറിയില്‍ എത്തിയിട്ടുമുണ്ട് മോഹിത് സെന്‍. താടിയും മുടിയും നീട്ടിവളര്‍ത്തിയ രൂപമായിരുന്നു അപ്പോഴും. പിന്നീടാണ് മോഹിത് സെന്‍ പാകിസ്ഥാനില്‍ വെച്ച് കൊല്ലപ്പെട്ട വിവരം മേജര്‍ രവി അറിയുന്നത്. അവിടെ മോഹിത് സെന്റെ മൃതദേഹം കിടക്കുന്നതിന് ചുറ്റും 12ഓളം പാക് സൈനികരുടെ ജഡം കൂടി ഉണ്ടായിരുന്നുവത്രെ. എല്ലാവരേയും മോഹിത് സെന്‍ തീര്‍ത്തതാണ്. അതിന് മുന്‍പ് പാകിസ്ഥാനിലെ ഒരു സൈനികക്യാമ്പ് ഒറ്റയ്‌ക്ക് അടിച്ച് തകര്‍ത്ത് മോഹിത് സെന്‍ ഇന്ത്യയിലേക്ക് വന്നിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ മേജര്‍ രവി പറയുന്നു.

ധുരന്ധര്‍ സിനിമയില്‍ രണ്‍വീര്‍ സിങ്ങ് അവതരിപ്പിക്കുന്ന റോ ഏജന്‍റായ ജസ്കിറാത് സിങ്ങ് രംഗി ഒരു മുസ്ലിം പേര് സ്വീകരിച്ചാണ് പാകിസ്ഥാനിലേക്ക് നുഴഞ്ഞു കയറുന്നത്. ആരും സംശയിക്കാതിരിക്കാന്‍ ഇയാള്‍ മുസ്ലിമായി വേഷം കെട്ടുന്നു. താടിയും മുടിയും നീട്ടിവളര്‍ത്തി പാകിസ്ഥാനിലേക്ക് നുഴഞ്ഞു കയറുമ്പോള്‍ ഹംസ അലി മസാരി എന്ന പേരിലാണ് പോകുന്നത്. ഈ ഹംസ അലി മസാരി പാകിസ്ഥാനിലെ ലായരി ഗ്യാങ്ങിനെയും പാകിസ്ഥാനിലെ ഭീകരവാദശൃംഖലയെയും തകര്‍ക്കാനാണ് പോകുന്നത്. ലായരി ഗ്യാങ്ങിന്റെ നേതാവായ റഹ്മാന്‍ ദെകായതിലേക്ക് എത്തിപ്പെടാന്‍ യാലിനി ജമാലി എന്ന ലാഹോറിലുള്ള ഒരു സാദാ പെണ്‍കുട്ടിയെ പ്രേമിച്ച് വിവാഹം കഴിക്കുന്നു. ഈ പെണ്‍കുട്ടിയുടെ സഹായത്തോടെ ഹംസ അലി മസാരി ലായരി ഗ്യാങ്ങിനുള്ളില്‍ കയറിപ്പറ്റി മുംബൈ തീവ്രവാദ ആക്രമണത്തിന് പ്രതികാരം ചെയ്യുന്നു. ലായരി ഗ്യാങ്ങിന്റെ പ്രധാനികളായ റഹ്മാന‍് ദെകായതിനെയും അധോലോക ഭീകരനായ ഉസൈര്‍ ബലോചിനെയും വകവരുത്തുന്നു.

സിനിമയുടെ ഒടുവില്‍ ഹംസ അലി മസാരിയെ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐ പിടികൂടുകയാണ്. ഇതോടെയാണ് ഇയാള്‍ ഹംസ അലി മസാരി എന്ന മുസ്ലിമല്ലെന്നും ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗി ആണെന്ന് തിരിച്ചറിയപ്പെടുന്നത്. ഇതോടെ ധുരന്ധര്‍ രണ്ടാംഭാഗം അവസാനിക്കുകയാണ്. ഇതോടെ ധുരന്ധര്‍ മൂന്നാം ഭാഗം കൂടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്. എത്രത്തോളം ജീവന്‍ പണയം വെച്ചാണ് ഇന്ത്യയുടെ രഹസ്യ ഏജന്‍സികള്‍ ശത്രുക്കളായ വിദേശരാജ്യങ്ങളില്‍ നിന്നും രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതെന്നും രാജ്യത്തിന്റെ ശത്രുക്കളെ ഇല്ലായ്‌മ ചെയ്യുന്നതെന്നും മനസ്സിലാക്കിത്തരുന്നു ധുരന്ധര്‍ എന്ന സിനിമ.

Tags: Dhurandhar2 RevengeHamza Ali MazariJaskrit Singh Rangiranveer singhLatest newsDhurandharAditya DharLyari gang
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

India

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

പുതിയ വാര്‍ത്തകള്‍

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.