മുംബൈ: ഇറാന്റെ എണ്ണയും എല്‍പിജിയും വില്ക്കാന് അമേരിക്ക അനുമതി നല്‍കിയതോടെ ഇറാനില്‍ നിന്നും ചരക്ക് വാങ്ങിയ ആദ്യ രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ. ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇറാൻനിന്ന് ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് വാങ്ങിയതായി റിപ്പോർട്ടുകൾ. 2018 ജൂണിനുശേഷം ഏതാണ് എട്ടു വർഷത്തിനുശേഷമാണ് ഇന്ത്യൻ ഓയിൽ ഇറാനിൽ നിന്ന് നേരിട്ട് എൽപിജി വാങ്ങുന്നത്.
ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ പാചകവാതക ക്ഷാമം പരിഹരിക്കാനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യൻ ഓയിലിന്റെ ഈ ഇടപാട്. ഏകദേശം 43000 ടണ്‍ ബ്യൂട്ടേനും പ്രൊപ്പേനുമാണ് ഈ ചരക്കുകപ്പലിലുള്ളത്. ഇറക്കുമതി ചെയ്ത ഈ പാചകവാതകവിഹിതം മറ്റ് പൊതുമേഖല സ്ഥാപനങ്ങളായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് എന്നിവയുമായി ഇന്ത്യൻ ഓയിൽ പങ്കുവയ്ക്കുമെന്നാണ് വിവരം.
ഇറാനിൽനിന്നുള്ള അസംസ്കൃത എണ്ണയോ മറ്റ് പെട്രോളിയം ഉത്പന്നങ്ങളോ വാങ്ങാൻ ഇന്ത്യക്ക് അനുമതി നല്‍കിക്കൊണ്ട് ഈ മാസം ആദ്യ യുഎസ്എ താത്കാലിക ഇളവ് നല്‍കിയിരുന്നു.
















