Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

അജയന്‍ കുടയല്‍ by അജയന്‍ കുടയല്‍
Mar 26, 2026, 10:58 am IST
in Kerala, Thiruvananthapuram
വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

തിരുവനന്തപുരം: കേരള നിയമസഭാ മന്ദിരം, എംഎല്‍എ ഹോസ്റ്റല്‍, കേരള യൂണിവേഴ്‌സിറ്റി ഓഫീസ് എന്നീ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലം. ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്നവരും ബിസിനസുകാരും ഉള്‍പ്പെടുന്ന നഗരത്തിലെ പ്രധാനവ്യക്തിത്വങ്ങള്‍ താമസിക്കുന്ന മണ്ഡലം. വട്ടിയൂര്‍ക്കാവിന് പ്രത്യേകതകളേറെ… 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ രണ്ടാംസ്ഥാനത്തുവന്നതോടെ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി വട്ടിയൂര്‍ക്കാവ് മാറി.

2016ല്‍ കെ. മുരളീധരന്‍ 51,322 വോട്ട് നേടി വിജയിച്ചെങ്കിലും കോണ്‍ഗ്രസിന് മുന്‍ തെരഞ്ഞെടുപ്പിനെക്കാള്‍ 12.38 ശതമാനം വോട്ടിന്റെ കുറവാണ് ഉണ്ടായത്. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ 43,700 വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തി. 32.19 ശതമാനം വോട്ട് നേടി. ബിജെപിക്ക് 20.21 ശതമാനം വോട്ടിന്റെ വര്‍ധനവും ഉണ്ടായി. സിപിഎമ്മിന്റെ ടി.എന്‍. സീമ 40,441 വോട്ടു നേടി മൂന്നാം സ്ഥാനത്ത് ആയി. 29.79 ശതമാനം വോട്ട്. സിപിഎമ്മിന് 6.05 ശതമാനം വോട്ടിന്റെ കുറവുണ്ടായി.

മുരളീധരന്‍ എംപി സ്ഥാനം തേടി വടകരയില്‍ പോയപ്പോള്‍ 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വി.കെ. പ്രശാന്ത് 54,830 വോട്ട് നേടി (44.25 ശതമാനം) വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാര്‍ 40,365 വോട്ടും ബിജെപിയിലെ എസ്. സുരേഷ് 27,453 വോട്ടും കരസ്ഥമാക്കി.

2021ല്‍ സിപിഎമ്മിലെ വി.കെ. പ്രശാന്ത് 61,111 വോട്ടുനേടി (44.40 ശതമാനം) വിജയിച്ചു. 0.15 ശതമാനത്തിന്റെ വര്‍ധന സിപിഎമ്മിനുണ്ടായി. രണ്ടാമത് എത്തിയ ബിജെപിയിലെ വി.വി. രാജേഷ് 39,596 വോട്ടുനേടി (28.77 ശതമാനം) 6.61 ശതമാനം വോട്ടിന്റെ വര്‍ധന ബിജെപിക്ക് ഉണ്ടായി. കോണ്‍ഗ്രസിലെ വീണ എസ്. നായര്‍ 35,655 വോട്ടുനേടി (25.76 ശതമാനം) 6.82 ശതമാനം വോട്ടിന്റെ കുറവാണ് ഉണ്ടായത്.

വട്ടിയൂര്‍ക്കാവില്‍ ഇക്കുറി ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. ബിജെപിക്ക് അതിശക്തയായ സ്ഥാനാര്‍ത്ഥിയാണ് മത്സരത്തിനുള്ളത്. കേരളത്തിലെ ആദ്യവനിതാ ഐപിഎസുകാരിയും ആദ്യവനിതാ ഡിജിപിയുമായ ആര്‍. ശ്രീലേഖയാണ് ബിജെപി സ്ഥാനാര്‍ത്ഥി. ശാസ്തമംഗലത്തു നിന്ന് നഗരസഭയിലേക്ക് വലിയവിജയമാണ് അവര്‍ നേടിയത്. കേരളത്തില്‍ ഐപിഎസ് കേഡറില്‍ എത്തിയ ആദ്യവനിതയായ ശ്രീലേഖ തന്റെ 33 വര്‍ഷത്തെ സര്‍വീസ് ജീവിതത്തില്‍ നേടിയ സല്‍പ്പേരാണ് ജനങ്ങളെ ഏറെ ആകര്‍ഷിക്കുന്നത്. അഴിമതി രഹിത പോലീസ് ഉദ്യോഗസ്ഥ, പത്തോളം പുസ്തകങ്ങള്‍ എഴുതിയ എഴുത്തുകാരി, വിശേഷണങ്ങള്‍ ഏറെയുണ്ട്. ശ്രീലേഖയ്‌ക്ക് വട്ടിയൂര്‍ക്കാവില്‍ മികച്ച ജനപിന്തുണയാണ് ലഭിക്കുന്നത്. എല്‍ഡിഎഫിനെയും യുഡിഎഫിനെയും പിന്നോട്ടടിക്കുന്നതും അതു തന്നെയാണ്.

ഏഴുവര്‍ഷക്കാലം മണ്ഡലം ഭരിച്ചിട്ടും പത്തുവര്‍ഷം എല്‍ഡിഎഫ് ഭരണമുണ്ടായിട്ടും വട്ടിയൂര്‍ക്കാവിന്റെ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്തതാണ് എല്‍ഡിഎഫിനുവേണ്ടി വീണ്ടും മത്സരിക്കുന്ന വി.കെ. പ്രശാന്ത് നേരിടുന്ന വെല്ലുവിളി. കൃത്രിമമായി കെട്ടിപ്പൊക്കിയ പ്രതിഛായ പൊട്ടിവീഴുന്ന കാഴ്ചയാണ് കഴിഞ്ഞ ഏഴു വര്‍ഷമായി വട്ടിയൂര്‍ക്കാവില്‍ കണ്ടത്. വട്ടിയൂര്‍ക്കാവിന്റെ വികസനം അതിവേഗം നടപ്പാക്കുമെന്നു പ്രഖ്യാപിച്ച വി.കെ. പ്രശാന്ത് എംഎല്‍എക്ക് സ്വന്തം സര്‍ക്കാര്‍ ഉണ്ടായിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം എങ്ങുമെത്തിയില്ല. പൊളിച്ചിട്ട കെട്ടിടങ്ങളും പുനരധിവാസവും നിര്‍മാണപ്രവര്‍ത്തനങ്ങളും പാതിവഴിയിലാണ്. പേരൂര്‍ക്കടയിലെ മേല്‍പ്പാലത്തിന്റെ നിര്‍മാണം വാഗ്ദാനമായി അവശേഷിക്കുന്നു. പലപദ്ധതികളും അഴിമതി അന്വേഷണത്തിലാണ്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ (ഡിടിപിസി) ആക്കുളം ടൂറിസ്റ്റ് വില്ലേജ് ലെഷര്‍ ആന്‍ഡ് അഡ്വഞ്ചര്‍ പദ്ധതി, ആക്കുളം കണ്ണാടിപ്പാലം തുടങ്ങിയവയുടെ കരാറുകള്‍ അനുവദിച്ചതിനെതിരെയും നിര്‍മാണത്തിലെ അപാകതയെക്കുറിച്ചും പരാതിയുണ്ട്. ആക്കുളം കണ്ണാടിപ്പാലം നിര്‍മാണം വി.കെ. പ്രശാന്ത് എംഎല്‍എ നേതൃത്വം വഹിക്കുന്ന വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (വൈബ്‌കോസ്) നല്‍കിയതില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.

ഈ അഴിമതി അന്വേഷണങ്ങളും പാര്‍ട്ടിയില്‍ നഷ്ടപ്പെട്ട സ്വാധീനവും മണ്ഡലത്തിലെ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളുടെ ദുര്‍ബലതയും വി.കെ. പ്രശാന്തിന് ദോഷമാകും.
വിജയിച്ച മണ്ഡലത്തെ കൈവിട്ട് എംപി സ്ഥാനം തേടിപ്പോവുകയും പിന്നീട് ബിജെപിയെ തോല്‍പ്പിക്കാന്‍ എംപി സ്ഥാനം ഉപേക്ഷിച്ച് നേമത്ത് കുമ്മനം രാജശേഖരനെ തോല്‍പ്പിക്കാന്‍ മത്സരിച്ച കെ. മുരളീധരന്റെ പ്രവര്‍ത്തനം ഇക്കുറി തിരിച്ചടിക്കും. വിജയിക്കുക എന്നതിനപ്പുറം മറ്റൊരാളെ തോല്‍പ്പിക്കാനുള്ള നെഗറ്റീവ് രാഷ്‌ട്രീയം വട്ടിയൂര്‍ക്കാവുകാര്‍ വച്ചുപൊറുപ്പിക്കില്ല. മണ്ഡലം ഉപേക്ഷിച്ചുപോയ കെ. മുരളീധരന് ശക്തമായ മറുപടിയാവും വട്ടിയൂര്‍ക്കാവുകാര്‍ നല്‍കുകയെന്നാണ് ആദ്യപ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നത്.
2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 1,28114 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ രാജീവ് ചന്ദ്രശേഖര്‍ 53,025 വോട്ടുകള്‍ നേടി ഒന്നാമതെത്തി, ശശി തരൂര്‍ 44,863 വോട്ടുകളും പന്യന്‍ രവീന്ദ്രന്‍ 28,336 വോട്ടുകളുമാണ് നേടിയത്. ഇക്കഴിഞ്ഞ തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ആകെ 16 വാര്‍ഡുകളില്‍ എന്‍ഡിഎ എട്ടു വാര്‍ഡുകളും യുഡിഎഫ് അഞ്ചും എല്‍ഡിഎഫ് മൂന്നും വാര്‍ഡുകളിലാണ് വിജയിച്ചത്.
2021ലെ ആകെ വോട്ടര്‍മാര്‍ 20,8543, വോട്ടുചെയ്തവര്‍ 13,8038, വോട്ടിംഗ് ശതമാനം 66.19മാണ്. പുതിയ വോട്ടര്‍പട്ടികയനുസരിച്ച് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 16,3063 വോട്ടര്‍മാരാണുള്ളത്. അതില്‍ പുരുഷന്മാര്‍ 77550, സ്ത്രീകള്‍ 85510, ട്രാന്‍സ് ജന്‍ഡറുകള്‍ 3 എന്നിങ്ങനെയാണ്. 2021ലെ വോട്ടര്‍പട്ടികയില്‍ നിന്ന് 45,480 വോട്ടര്‍മാരുടെ കുറവാണ് ഇത്തവണ ഉള്ളത്.

Tags: R.SreelekhaKerala assembly election 2026election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

Kerala

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

Kerala

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

Kerala

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

പുതിയ വാര്‍ത്തകള്‍

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.