News

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പതിനെട്ടുവർഷമായി കോൺഗ്രസ് എന്റെ പിറകേയാണ്, സിപിഎമ്മുമുണ്ട്, അത് ടു ജി സ്‌പെക്ട്രം കേസ് പുറത്തുകൊണ്ടുവന്ന് കോൺഗ്രസിന്റെ അഴിമതി തുറന്നുകാണിച്ചതിനാണ് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതിലൊന്നും ഭയപ്പെടില്ലെന്നും ‘മോനേ വിട്, വികസനത്തെക്കുറിച്ച് ചർച്ച ചെയ്യ്, എന്റെ വീട്, ബൈക്ക്, ഭാര്യ തുടങ്ങി എന്തും ചർച്ച ചെയ്യാൻ ഞാൻ തയാറാണ്, എന്നെ പേടിപ്പിക്കാൻ നോക്കണ്ട, ബിജെപിയെ പേടിപ്പിക്കാൻ നോക്കണ്ട’ വാർത്താ സമ്മേളനത്തിൽ ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.
18 കൊല്ലമായി കോൺഗ്രസ് എന്റെ പിന്നാലെ ഉണ്ട്. കോൺഗ്രസ് എന്റെ ഓഫീസ് റെയ്ഡ് ചെയ്തു. സിപിഎമ്മും ഉപദ്രവിച്ചു. പക്ഷേ ഒന്നും നടക്കില്ല. നിങ്ങൾക്കെന്നെ ഒന്നും ചെയ്യാനാവില്ല, എന്റെ ജീവിതത്തിൽ ഒറ്റ കറുത്ത പാടുമില്ല, രാജീവ് പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർത്ഥി നോമിനേഷനിൽ സ്വത്തു മറച്ചുവെച്ചുവെന്ന ആരോപണം 2024ൽ ഉന്നയിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അന്നും കോൺഗ്രസ് തോറ്റതാണ്. പാഴായ ആരോപണം വീണ്ടും ഉയർത്തിയിരിക്കുകയാണ്. ബെംഗളൂരിൽ എനിക്ക് വീടുണ്ട്, വസ്തുവുണ്ട്. എന്നാൽ അത് എന്റെ പേരിൽ മാത്രമല്ല. പങ്കാളിത്തമുള്ള കമ്പനി നിർമ്മിച്ചതാണ്. തെരഞ്ഞെടുപ്പു കമ്മീഷന്റെ ചട്ട പ്രകാരം സ്ഥാനാർത്ഥിക്കും ഭാര്യയ്‌ക്കും അവരവരുടെ പേരിലുള്ള സ്വത്താണ് വെളിപ്പെടുത്തേണ്ടത്. അത് വെളിപ്പെടുത്തിയിട്ടുണ്ട്. പത്രിക സ്വീകരിക്കുമെന്ന കാര്യത്തിൽ എനിക്ക് പേടിയില്ല. കോൺഗ്രസ്സിന് ധൈര്യമുണ്ടെങ്കിൽ കോടതിയിൽ പോകട്ടെ, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വിഡ്ഢിത്തരമാണ് ഈ ആരോപണം. നിങ്ങൾ കരുതുന്നുണ്ടോ ഞാൻ അങ്ങനെ ചെയ്യുമെന്ന്. 2024ൽ അവർ ഇത്തന്നെ ചെയ്തതാണ്. വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള പരിപാടിയാണിത്, രാജീവ് പറഞ്ഞു.
കോൺഗ്രസ്സിനെക്കുറിച്ച് ഞാൻ 20 വർഷമായി പഠിക്കുകയാണ്. എനിക്ക് അതിന് ഒരു പിഎച്ച്ഡി കിട്ടാൻ യോഗ്യതയുണ്ട്. കോൺഗ്രസ് പാർട്ടിക്ക് ഒരു രീതിയും ശൈലിയുമുണ്ട്. അവർക്ക് തോൽവി ഉറപ്പാകുമ്പോൾ തെരഞ്ഞെടുപ്പുകളിൽ പത്തുപന്ത്രണ്ട് ദിവസം മുമ്പ് പുതിയ ചില പ്രചാരണങ്ങൾ നടത്തും. തെലങ്കാനയിൽ അവർ പ്രചരിപ്പിച്ചു ടിആർഎസ്സും ബിജെപിയും സഖ്യത്തിലാണെന്ന്. 2014 ൽ, 19 ൽ, 24 ൽ ഹരിയാനാ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ദൽഹി എന്നിവിടങ്ങളിൽ ിതേ രീതി കാണിച്ചും രാജീവ് പറഞ്ഞു.

 

Recent Posts