Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വികസന നേട്ടങ്ങള്‍ എണ്ണിപ്പറയുക എന്നത് ഭരണപക്ഷത്തിന്റെ പതിവ് ശൈലിയാണ്. അതിനായി എത്ര കാശുവേണമെങ്കിലും പിആര്‍ വര്‍ക്കിന് വേണ്ടി മുടക്കുകയും ചെയ്യും. പക്ഷേ, അവകാശവാദങ്ങളില്‍ തരിമ്പും വാസ്തവമില്ലെങ്കിലോ. അതുപോലെ ഒരു പിആര്‍ തള്ളായിരുന്നു പിണറായി ഭരണത്തിന്‍ കീഴിലെ പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ എന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ മികവാണ് അതിന് പിന്നിലെന്നതാണ് വാസ്തവം. പിആര്‍ തള്ളിന്റെ നെല്ലും പതിരും തിരഞ്ഞാല്‍ പതിരാണ് ഏറെ...

വിശ്വരാജ് വിശ്വbyവിശ്വരാജ് വിശ്വ
Mar 23, 2026, 05:06 pm IST
inVicharam, Main Article

കേരളത്തിന്റെ വൈദ്യുതി മേഖല ഇന്ന് ഭാരതത്തില്‍ തന്നെ മറ്റു സംസ്ഥാനങ്ങളെ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ്. ഇത് പ്രകൃതിവിഭവങ്ങളുടെ പരിമിതി കൊണ്ടല്ല, മറിച്ച് ദശാബ്ദങ്ങളായുള്ള ആസൂത്രണമില്ലായ്‌മയും തെറ്റായ തീരുമാനങ്ങളും ദീര്‍ഘവീക്ഷണമില്ലാത്ത ഭരണശൈലിയും കൊണ്ടാണ്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍ കൈവരിച്ച ഊര്‍ജ്ജ സ്വയംപര്യാപ്തതയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം ബഹുദൂരം പിന്നിലാണ്.

യഥാര്‍ത്ഥ കണക്കുകള്‍ പരിശോധിക്കാം

ആകെ വൈദ്യുതി ഉപഭോഗം: ഏകദേശം 27,700 മില്യണ്‍ യൂണിറ്റ് (എംയു)
കേരളത്തിന്റെ സ്വന്തം ഉല്‍പ്പാദനം: 5,600 എംയു മാത്രം

അതായത്, നമുക്ക് വേണ്ട 80% വൈദ്യുതിയും വന്‍തുക നല്‍കി പുറത്തുനിന്ന് വാങ്ങുകയാണ്. ഇടത്-വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും സ്വന്തം ആവശ്യത്തിന്റെ അഞ്ചിലൊന്ന് പോലും ഉത്പാദിപ്പിക്കാന്‍ നമുക്ക് കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

നമുക്ക് പിഴച്ചത് എവിടെ?

1. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം: സ്ഥിരമായ ഉത്പാദനത്തിന് ആവശ്യമായ വലിയ താപവൈദ്യുതി നിലയങ്ങളോ ആണവ നിലയങ്ങളോ കേരളത്തിലില്ല. ഇതിനാല്‍ തന്നെ 24 മണിക്കൂറും ലഭ്യമാകുന്ന ഒരു ‘ബേസ് ലോഡ്’ ഉറവിടം നമുക്കില്ല.

2. അമിതമായ ആശ്രയത്വം: കേന്ദ്ര ഗ്രിഡില്‍ നിന്ന് 11,400 എംയുവും പവര്‍ എക്‌സ്‌ചേഞ്ച് വഴി 5,500 എംയുവും സ്വകാര്യ ഉത്പാദകരില്‍ നിന്ന് 2,600 എംയുവും വാങ്ങിയാണ് നമ്മള്‍ മുന്നോട്ട് പോകുന്നത്. കേരളം ദിവസേന വൈദ്യുതി ‘വാങ്ങി ജീവിക്കുന്ന’ അവസ്ഥയിലായി.

3. വിപണി വിലയുടെ അടിമത്തം: പവര്‍ എക്‌സ്‌ചേഞ്ച് വഴി വാങ്ങുന്ന വൈദ്യുതിക്ക് സാധാരണ നിലയില്‍ യൂണിറ്റിന് 5 മുതല്‍ 7 രൂപ വരെയാണെങ്കില്‍, വേനല്‍ക്കാലത്ത് ഇത് 10 മുതല്‍ 20 രൂപ വരെയാകുന്നു. പീക്ക് അവറുകളില്‍ അവര്‍ ചോദിക്കുന്ന തുക നല്‍കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നു. ഈ ഭീമമായ ബാധ്യത ഒടുവില്‍ ഫ്യുവല്‍ സര്‍ചാര്‍ജ് ആയും നിരക്ക് വര്‍ദ്ധനയായും സാധാരണക്കാരന്റെ തലയില്‍ വരുന്നു.

4. ഡിമാന്‍ഡ് കൂടുന്നു, പദ്ധതികളില്ല: പ്രതിദിന ഉപയോഗം 100 എംയു കടക്കുകയും പീക്ക് ഡിമാന്‍ഡ് 6,000 മെഗാ വാട്ടിന് മുകളില്‍ എത്തുമ്പോഴും ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കൃത്യമായ പ്ലാനോ ആശയമോ സര്‍ക്കാരിനില്ല. മറ്റു സംസ്ഥാനങ്ങള്‍ ഈ മേഖലയില്‍ കുതിച്ചുചാട്ടം നടത്തുമ്പോള്‍ നമ്മള്‍ ‘നമ്പര്‍ വണ്‍’ പരസ്യങ്ങളില്‍ മാത്രം ഒതുങ്ങുന്നു.

5. സോളാര്‍ വിന്യാസത്തിലെ പാളിച്ച: സോളാര്‍ പാനലുകള്‍ വ്യാപകമാകുന്നുണ്ടെങ്കിലും ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കാനുള്ള സംവിധാനമില്ല. പകല്‍ അധികം കിട്ടുന്ന വൈദ്യുതി രാത്രിയിലെ പീക്ക് ഡിമാന്‍ഡ് സമയത്ത് ഉപയോഗിക്കാന്‍ കഴിയാത്തത് സാങ്കേതിക പരാജയമാണ്.

6. സാമ്പത്തിക നഷ്ടം: വൈദ്യുതി വാങ്ങാന്‍ മാത്രം പ്രതിവര്‍ഷം 10,000 കോടി രൂപയിലധികം നമ്മള്‍ ചെലവാക്കുന്നു. ഈ തുക കൊണ്ട് കേരളത്തില്‍ തന്നെ ഉത്പാദന കേന്ദ്രങ്ങള്‍ തുടങ്ങാമായിരുന്നു. വര്‍ദ്ധിച്ചുവരുന്ന കറന്റ് ചാര്‍ജ് മൂലം വ്യവസായികള്‍ കേരളം വിട്ടുപോകുന്ന സാഹചര്യമാണുള്ളത്.

പരിഹാരം

വലിയ നിലയങ്ങള്‍: കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ആണവ നിലയമോ വലിയ സോളാര്‍ പാര്‍ക്കുകളോ സ്ഥാപിക്കണം. ഇത് ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയുടെ അളവ് 50% വരെ കുറയ്‌ക്കാന്‍ സഹായിക്കും.

വൈകിയ പദ്ധതികള്‍: അതിരപ്പിള്ളി, ഭൂതത്താന്‍കെട്ട് തുടങ്ങിയ ഹൈഡല്‍ പദ്ധതികള്‍ തടസ്സങ്ങള്‍ നീക്കി വേഗത്തില്‍ പൂര്‍ത്തിയാക്കണം.

സ്റ്റോറേജ് സംവിധാനങ്ങള്‍: സോളാര്‍ വൈദ്യുതി രാത്രി ഉപയോഗിക്കാന്‍ ‘ബാറ്ററി സ്റ്റോറേജ്’ സംവിധാനങ്ങള്‍ വന്‍തോതില്‍ ഏര്‍പ്പെടുത്തണം.

ദീര്‍ഘകാല കരാറുകള്‍: വിപണി വിലയിലെ മാറ്റങ്ങളില്‍ നിന്ന് രക്ഷപെടാന്‍ സ്വകാര്യ കമ്പനികളുമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുറഞ്ഞ നിരക്കില്‍ കരാറുകള്‍ ഉണ്ടാക്കണം.

സ്മാര്‍ട്ട് ഗ്രിഡുകള്‍: സ്മാര്‍ട്ട് മീറ്ററുകളും എനര്‍ജി എഫിഷ്യന്റ് ഉപകരണങ്ങളും നിര്‍ബന്ധമാക്കി ഊര്‍ജ്ജ പാഴാക്കല്‍ തടയണം.

44 നദികളും കടല്‍തീരവും സമൃദ്ധമായ സൂര്യപ്രകാശവുമുള്ള കേരളം വൈദ്യുതിക്ക് വേണ്ടി മറ്റു സംസ്ഥാനങ്ങളെ കാത്തുനില്‍ക്കുന്നത് ഭരണപരമായ പരാജയമാണ്. കിഫ്ബി വഴി വന്‍കിട വൈദ്യുതി ഉല്‍പ്പാദന പദ്ധതികള്‍ക്ക് തുടക്കമിടണമായിരുന്നു. സ്വന്തമായി വരുമാനം ഉണ്ടാക്കുന്ന പദ്ധതികള്‍ക്ക് പകരം സെസ്സ് പിരിച്ചും കടമെടുത്തും പാലം പണിയുന്നത് ബുദ്ധിയല്ല. നിതിന്‍ ഗഡ്കരിയെയും പിയൂഷ് ഗോയലിനെയും പോലുള്ള ദീര്‍ഘവീക്ഷണമുള്ള നേതാക്കള്‍ നമ്മുടെ നാടിനും ആവശ്യമാണ്. ‘സ്വിച്ചിട്ടാല്‍ കറണ്ട് വരുന്നുണ്ടല്ലോ’ എന്ന മനോഭാവത്തില്‍ നിന്ന് നമ്മള്‍ മാറേണ്ടിയിരിക്കുന്നു.

Tags: keralamElectricityPower Cut
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

Kerala

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

Kerala

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

Kerala

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

Kerala

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.