Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

സിപിഎം ഏരിയ കമ്മിറ്റി അം​ഗമായ അഡ്വ. സ്മിത സുന്ദരേശൻ പാർട്ടി വിട്ട് ഞായറാഴ്ച ബിജെപിയിൽ ചേർന്നതിന് പിന്നാലെ അവരെ വര്‍ക്കലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ സിപിഎം കോട്ടകള്‍ വിറച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2026, 11:45 pm IST
in Kerala

വര്‍ക്കല:സിപിഎം ഏരിയ കമ്മിറ്റി അം​ഗമായ അഡ്വ. സ്മിത സുന്ദരേശൻ പാർട്ടി വിട്ട് ഞായറാഴ്ച ബിജെപിയിൽ ചേർന്നതിന് പിന്നാലെ അവരെ വര്‍ക്കലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ സിപിഎം കോട്ടകള്‍ വിറച്ചിരിക്കുകയാണ്. അഡ്വ. സ്മിത സുന്ദരശന്റെ സ്ഥാനാര്‍ത്ഥിയായുള്ള വരവില്‍ വർക്കലയുടെ പരമ്പരാഗത സമവാക്യങ്ങള്‍ മാറിമറിയുമെന്നുറപ്പ്.

എപ്പോഴും നിറപുഞ്ചിരിയുമായി വരുന്ന സ്മിതയുടെ വ്യക്തിപ്രഭാവവും സമൂഹത്തിന് വേണ്ടി ഒരുപാട് ചെയ്യണമെന്ന ആവേശവും വോട്ടായി മാറുമെന്നുറപ്പ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപ്രഭാവത്തിന് മാര്‍ക്കിട്ടാല്‍ വര്‍ക്കലയിലെ മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളേക്കാള്‍ ബഹുദൂരം മുന്നിലാണ് സ്മിത സുന്ദരേശ്വന്‍. 2016ലും 2021ലും ബിഡിജെഎസ് മത്സരിച്ച വര്‍ക്കല മണ്ഡലം തിരിച്ച് വാങ്ങാന്‍ ബിജെപി ഒരുമ്പെട്ടപ്പോള്‍ ഇത്രയും വലിയ ആകസ്മികത അതില്‍ ഒളിച്ചിരിപ്പുണ്ടെന്ന് ആരും കരുതിയിരുന്നില്ല. ഇതാണ് അമിത് ഷായുടെ മേല്‍നോട്ടത്തില്‍ രാജീവ് ചന്ദ്രശേഖറും ടീും കേരളത്തില്‍ നടപ്പാക്കുന്ന ഇലക്ഷന്‍ എഞ്ചിനീയറിംഗ്.

വി. ജോയിയാണ് വര്‍ക്കലയില്‍ സിപിഎം സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിനായി എത്തിയിരിക്കുന്നത് വര്‍ക്കല കഹാറാണ്. 2021ല്‍ വി.ജോയി ഏകദേശം 18000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിന്റെ അഡ്വ. ബിആര്‍എം ഷഫീറിനെ തോല്‍പിച്ച മണ്ഡലമാണ് വര്‍ക്കല. എന്‍ഡിഎയ്‌ക്ക് വേണ്ടി മത്സരിച്ച ബിഡിജെഎസ് സ്ഥാനാര്‍ത്ഥി അജി എസിന് പിടിക്കാനായത് 11,214 വോട്ടുകളാണ്. ഇതാണ് സ്മിതയുടെ വെല്ലുവിളി. സിപിഎമ്മിലെ അസംതൃപ്തരില്‍ നിന്നുള്ള വോട്ടുകളാണ് സ്മിതയുടെ പ്രതീക്ഷ. അതിനൊപ്പം പരമ്പരാഗത ബിജെപി വോട്ടുകളും കിട്ടും. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് 40000ല്‍ കൂടുതല്‍ വോട്ട് കിട്ടിയ സ്ഥലമാണ് എന്നതും സ്മിത സുന്ദരേശ്വന് ഏറെ പ്രതീക്ഷപകരുന്നു.

2016ല്‍ ചിത്രം വേറെയായിരുന്നു. അന്ന് കോണ്‍ഗ്രസിന്റെ വര്‍ക്കല കഹാര്‍ വോട്ട് പിടിച്ച് വി. ജോയിയെ വിറപ്പിച്ചിരുന്നു. വെറും 3,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്ന് വി ജോയിക്ക് വിജയിക്കാന്‍ സാധിച്ചത്. അതേ വര്‍ക്കല കഹാര്‍ മടങ്ങിവരുന്നു എന്നത് ബിജെപിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

മുൻ സിപിഎം നേതാവ് സുന്ദരേശന്റെ മകളാണ് സ്മിത. ഈ പ്രദേശത്ത് നല്ല വേരുകളുള്ള ഇടത് പക്ഷ കുടുംബമാണ് സ്മിതയുടേത്. സിപിഎമ്മിനോട് പല രീതിയില്‍ ഇടഞ്ഞുനില്‍ക്കുന്ന നിരവധി പാര്‍ട്ടികുടുംബങ്ങള്‍ വര്‍ക്കലയില്‍ ഉണ്ട്. ദീർഘകാലമായി ഇടതുകോട്ടയിൽ ഉറച്ചുനിന്ന കുടുംബത്തിൽ നിന്നുള്ള സ്മിതയുടെ ഈ മാറ്റം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതാണ് സ്മിത സുന്ദരേശന്റെ വരവ് വർക്കലയിൽ ശക്തമായ ഒരു ത്രികോണ മത്സരത്തിന് കളമൊരുക്കും എന്ന് പറയുന്നതിന് പിന്നില്‍.

സിപിഎമ്മിൽ ഇപ്പോൾ വ്യക്തിതാൽപ്പര്യങ്ങൾക്കും സ്വാർത്ഥതാൽപ്പര്യങ്ങൾക്കുമാണ് മുൻഗണനയെന്നും പാർട്ടിയുടെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചതായും പാർട്ടി വിട്ട ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ സ്മിത സുന്ദരേശൻ വ്യക്തമാക്കി. പാർട്ടിയിൽ തുടർന്നു പ്രവർത്തിക്കാൻ തനിക്ക് വലിയ മാനസിക പ്രയാസം നേരിട്ടതായും അവർ വെളിപ്പെടുത്തി. കൂടാതെ നരേന്ദ്ര മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ബിജെപിയിലേക്ക് വന്നതെന്നും സ്മിത സുന്ദരേശൻ സൂചിപ്പിച്ചു.

Tags: Varkala assembly constituencyVarkala KaharvarkalaBDJSV JoyLatest newsKerala Assembly elections 2026election 2026Smitha Sundaresan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജമാഅത്തെ ഇസ്ലാമിക്കും എസ്‍ഡിപിഐക്കും മുന്നിൽ കേരളത്തെ അടിയറവ് വച്ച മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യം കേരള ജനതയോട് മാപ്പ് പറയേണ്ടത്: രാജീവ് ചന്ദ്രശേഖർ

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)
India

ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി, പാര്‍ലമെന്‍റില്‍ വേറെ ബ്ലോക്കായി ഇരിക്കുമെന്ന് കകോലി, നാഷണലിസ്റ്റ് സിറ്റിസന്‍സ് പാര്‍ട്ടിയില്‍ ലയിച്ച് വിമതര്‍

India

ക്രിക്കറ്റിലെ വൈഭവ് അല്ല ഈ വൈഭവ്, ലളിതാസഹസ്രനാമം ഇംഗ്ലീലേക്ക് വിവര്‍ത്തനം ചെയ്ത 13കാരന്‍ വൈഭവിന് കയ്യടി ഉയരുന്നു…

വടക്കന്‍ പറവൂരില്‍ നടന്ന ആര്‍എസ്എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദി പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി.ഡി. സതീശന്‍റെ ചിത്രം
Kerala

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വിസിമാര്‍ മാപ്പ് പറയുന്നതിന് മുന്‍പ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സതീശന്‍ മാപ്പ് പറയണം

India

അയോധ്യ ക്ഷേത്രത്തില്‍ സംഭാവന എണ്ണുന്ന ജീവനക്കാരന്റെ വീട്ടില്‍ നിന്നും പൊലീസ് പത്ത് ലക്ഷം പിടിച്ചു, മൂന്നംഗ അന്വേഷണസംഘം, ഒരുത്തനെയും വിടില്ലെന്ന് യോഗി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവം:മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

വിസിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് നിയമ വിരുദ്ധമെങ്കില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കട്ടെയെന്ന് വി മുരളീധരന്‍

സായോണി മമതയെ കൈവിട്ടത് നിയമിച്ച് ദിവസങ്ങള്‍ക്കകം, പകരക്കാര്‍ എത്രകാലം തുടരും!

റോജി എം. ജോണ്‍ എംഎല്‍എ

ആര്‍ എസ് എസ് പരിപാടിയില്‍വി സി മാര്‍ പങ്കെടുത്തത് അത്യന്തം ഗുരുതരമായ പ്രശ്‌നമെന്ന് മന്ത്രി റോജി എം ജോണ്‍

ഇന്ന് അഞ്ച് ജില്ലകളില്‍ മഞ്ഞ ജാഗ്രത, തിങ്കളാഴ്ച മുതല്‍ മഴയുടെ ശക്തി കുറയും

ഇതാണ് രാഷ്‌ട്രീയ മാന്യത: അഖിലേഷ് യാദവിന്റെ മകള്‍ക്കെതിരെയുള്ള അധിക്‌ഷേപത്തെ അപലപിച്ച് യോഗി, കര്‍ക്കശ നടപടിക്കു നിര്‍ദേശം

നിപ സ്ഥിരീകരിച്ച വ്യക്തി വെന്റിലേറ്ററില്‍ തുടരുന്നു, റെംഡിവിര്‍ മരുന്നിന്റെ ആദ്യ ഡോസ് നല്‍കി

നവീകരണത്വര ഇന്ത്യയുടെ ഡിഎന്‍എയില്‍ ഉണ്ട്, ഇന്ത്യയില്‍ ഉള്ളത് രണ്ട് ലക്ഷം സ്റ്റാര്‍ട്ടപ്പുകള്‍: മോദി

വകുപ്പില്‍ ഇരുന്ന് ‘തൊരപ്പന്‍ പണി’ കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി, നിപയില്‍ നിലവില്‍ ആശങ്ക വേണ്ടതില്ല-കെ മുരളീധരന്‍

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.