Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കുളയട്ടകളും വര്‍ഗവഞ്ചകരും

എമ്മെസ്byഎമ്മെസ്
Mar 22, 2026, 11:30 am IST
inMain Article

അടിസ്ഥാന ജനതയുടെ ചോരകുടിച്ച് തെഴുത്തപ്പോള്‍ ഇടത് മാടമ്പിമാര്‍ക്ക് പിന്നാക്കക്കാരോട് പുച്ഛം. എകെജി സെന്ററില്‍ നിന്ന് ചാനല്‍ ഫ്ളോറിലേക്ക് ചര്‍ച്ചയ്‌ക്കെന്ന പേരില്‍ കെട്ടിയിറക്കിയ വാ പോയ കോടാലികളിലൊന്നിന്റെ വാമൊഴി വഴക്കത്തിലാണ് പട്ടികജാതിക്കാരായ കമ്മ്യൂണിസ്റ്റ് മുന്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ ചൊരുക്കത്രയും ജാതിപുച്ഛമായി പുറത്തുചാടിയത്. കൊടിപിടിക്കാനും അടികൊള്ളാനും പട്ടിണി കിടക്കാനുമല്ലാതെ മാര്‍ക്സിസ്റ്റുകള്‍ക്കെന്തിനാണ് അല്ലെങ്കിലും പിന്നാക്കക്കാരന്‍? അധികാരത്തിന്റെ തണലില്‍ പാര്‍ട്ടി ഒരുക്കുന്ന പതുപതുത്ത മെത്തയില്‍ മദിച്ച് പുളയ്‌ക്കുന്ന കുളയട്ടകള്‍ക്ക് വയലേലകളില്‍, പണിശാലകളില്‍ വിയര്‍പ്പൊഴുക്കുന്നവന്റെ ജീവിതത്തോട് തന്നെ പരിഹാസം തോന്നുന്നത് സ്വാഭാവികമാണ്.

ദേവികുളത്ത് എസ്. രാജേന്ദ്രനും വൈക്കത്ത് കെ. അജിത്തും നാട്ടികയില്‍ സി.സി. മുകുന്ദനും ബിജെപിയില്‍ ചേര്‍ന്നത് ചൂണ്ടിക്കാട്ടിയപ്പോഴാണ് സിപിഎം നേതാവിന്റെ ഉള്ളില്‍ കുമിഞ്ഞുകിടന്ന ജാതിവെറി അധിക്ഷേപമായി പുറത്തുചാടിയത്. ഒരു സമൂഹത്തിന്റെയാകെ ചുമലില്‍ കയറി നിന്ന് വര്‍ഗസംഘര്‍ഷത്തിന്റെ രാഷ്‌ട്രീയം വിളമ്പി ആളായ നേതാക്കളാണ് അവരെ അധിക്ഷേപിക്കുന്നത്. സിപിഎമ്മിനുള്ളില്‍ പട്ടികജാതി, വര്‍ഗ വിഭാഗത്തിലെ നേതാക്കള്‍ക്ക് മുന്നോട്ടുപോകാന്‍ വഴിമുട്ടിയപ്പോഴാണ് പാര്‍ട്ടി അവര്‍ക്കായി പട്ടികജാതിക്ഷേമ സമിതിയെന്ന ഒന്ന് തുടങ്ങിയത്. പാര്‍ട്ടി സെക്രട്ടറിയും പിബി അംഗവുമൊക്കെയാകണമെന്ന മോഹങ്ങള്‍ എ.കെ. ബാലന്‍ മുതല്‍ സോമപ്രസാദ് വരെയുള്ള നേതാക്കന്മാര്‍ അട്ടത്ത് വച്ച് കെട്ടിയാല്‍ മതിയെന്ന തിട്ടൂരമാണ് പട്ടികജാതി ക്ഷേമ സമിതിയിലൂടെ അവര്‍ പറയാതെ പറഞ്ഞത്. പരമാവധി പോയാല്‍ പികെഎസ് നേതാവാകാമെന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കണ്ട. അതായത് പാര്‍ട്ടി സെക്രട്ടറിയുടെ മെത്ത കണ്ട് പനിക്കണ്ട എന്ന് സാരം.

ജീവിതകാലം മുഴുവന്‍ ജാതിവാല്‍ പേറുകയും അതിന്റെ ആനുകൂല്യം ആസ്വദിക്കുകയും ചെയ്ത പാരമ്പര്യമാണ് സിപിഎമ്മിന്റെ മുന്‍നിര നേതാക്കളുടേത്. കെ.ആര്‍. ഗൗരിയമ്മയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച ആചാര്യസഖാവിന്റെ മകന്‍ മുതല്‍ എഐഎസ്എഫ് പ്രവര്‍ത്തകയെ ജാതി പറഞ്ഞ് പുലഭ്യം പറഞ്ഞ്, കാലുയര്‍ത്തി ചവിട്ടാന്‍ ഓങ്ങിയ പുത്തന്‍കൂറ്റ് ആര്‍പ്പുവിളിക്കാര്‍ വരെ അതിന്റെ തുടര്‍ച്ചയാണ്.

പാര്‍ട്ടിവിട്ടുപോയവരെ പിന്നാലെ നടന്ന് വര്‍ഗവഞ്ചകനെന്നും ചെറ്റയെന്നും വിളിക്കുകയാണ് പിണറായി വിജയനടക്കമുള്ള നേതാക്കള്‍. പരനാറിയന്‍ പ്രയോഗത്തിന്റെ ഇഫക്ടില്‍ നിന്ന് പാഠമൊന്നും ഇനിയും പഠിക്കാതെയാണ് പിന്നെയും കുഴിതോണ്ടാന്‍ നേതാവ് സ്വയം ഇറങ്ങിയിരിക്കുന്നത്. അടിസ്ഥാനവര്‍ഗം ചോരചൊരിഞ്ഞ് നേടിക്കൊടുത്തതാണ് അധികാരമടക്കമുള്ള സൗഭാഗ്യങ്ങളെന്ന് അവരോര്‍ക്കേണ്ടതാണ്. വര്‍ഗവഞ്ചകരെന്ന് തികച്ച് വിളിക്കേണ്ട മുതലുകളാണ് മറ്റുള്ളവര്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നത്. തൊഴിലാളി വര്‍ഗം അധികാരമേറ്റാല്‍ അവരായി പിന്നെ അധികാരി വര്‍ഗം എന്നത് കവിത മാത്രമല്ല.

 

Tags: CPM KeralaAssembly Election 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.