Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കുളയട്ടകളും വര്‍ഗവഞ്ചകരും

എമ്മെസ് by എമ്മെസ്
Mar 22, 2026, 11:30 am IST
in Main Article

അടിസ്ഥാന ജനതയുടെ ചോരകുടിച്ച് തെഴുത്തപ്പോള്‍ ഇടത് മാടമ്പിമാര്‍ക്ക് പിന്നാക്കക്കാരോട് പുച്ഛം. എകെജി സെന്ററില്‍ നിന്ന് ചാനല്‍ ഫ്ളോറിലേക്ക് ചര്‍ച്ചയ്‌ക്കെന്ന പേരില്‍ കെട്ടിയിറക്കിയ വാ പോയ കോടാലികളിലൊന്നിന്റെ വാമൊഴി വഴക്കത്തിലാണ് പട്ടികജാതിക്കാരായ കമ്മ്യൂണിസ്റ്റ് മുന്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ ചൊരുക്കത്രയും ജാതിപുച്ഛമായി പുറത്തുചാടിയത്. കൊടിപിടിക്കാനും അടികൊള്ളാനും പട്ടിണി കിടക്കാനുമല്ലാതെ മാര്‍ക്സിസ്റ്റുകള്‍ക്കെന്തിനാണ് അല്ലെങ്കിലും പിന്നാക്കക്കാരന്‍? അധികാരത്തിന്റെ തണലില്‍ പാര്‍ട്ടി ഒരുക്കുന്ന പതുപതുത്ത മെത്തയില്‍ മദിച്ച് പുളയ്‌ക്കുന്ന കുളയട്ടകള്‍ക്ക് വയലേലകളില്‍, പണിശാലകളില്‍ വിയര്‍പ്പൊഴുക്കുന്നവന്റെ ജീവിതത്തോട് തന്നെ പരിഹാസം തോന്നുന്നത് സ്വാഭാവികമാണ്.

ദേവികുളത്ത് എസ്. രാജേന്ദ്രനും വൈക്കത്ത് കെ. അജിത്തും നാട്ടികയില്‍ സി.സി. മുകുന്ദനും ബിജെപിയില്‍ ചേര്‍ന്നത് ചൂണ്ടിക്കാട്ടിയപ്പോഴാണ് സിപിഎം നേതാവിന്റെ ഉള്ളില്‍ കുമിഞ്ഞുകിടന്ന ജാതിവെറി അധിക്ഷേപമായി പുറത്തുചാടിയത്. ഒരു സമൂഹത്തിന്റെയാകെ ചുമലില്‍ കയറി നിന്ന് വര്‍ഗസംഘര്‍ഷത്തിന്റെ രാഷ്‌ട്രീയം വിളമ്പി ആളായ നേതാക്കളാണ് അവരെ അധിക്ഷേപിക്കുന്നത്. സിപിഎമ്മിനുള്ളില്‍ പട്ടികജാതി, വര്‍ഗ വിഭാഗത്തിലെ നേതാക്കള്‍ക്ക് മുന്നോട്ടുപോകാന്‍ വഴിമുട്ടിയപ്പോഴാണ് പാര്‍ട്ടി അവര്‍ക്കായി പട്ടികജാതിക്ഷേമ സമിതിയെന്ന ഒന്ന് തുടങ്ങിയത്. പാര്‍ട്ടി സെക്രട്ടറിയും പിബി അംഗവുമൊക്കെയാകണമെന്ന മോഹങ്ങള്‍ എ.കെ. ബാലന്‍ മുതല്‍ സോമപ്രസാദ് വരെയുള്ള നേതാക്കന്മാര്‍ അട്ടത്ത് വച്ച് കെട്ടിയാല്‍ മതിയെന്ന തിട്ടൂരമാണ് പട്ടികജാതി ക്ഷേമ സമിതിയിലൂടെ അവര്‍ പറയാതെ പറഞ്ഞത്. പരമാവധി പോയാല്‍ പികെഎസ് നേതാവാകാമെന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കണ്ട. അതായത് പാര്‍ട്ടി സെക്രട്ടറിയുടെ മെത്ത കണ്ട് പനിക്കണ്ട എന്ന് സാരം.

ജീവിതകാലം മുഴുവന്‍ ജാതിവാല്‍ പേറുകയും അതിന്റെ ആനുകൂല്യം ആസ്വദിക്കുകയും ചെയ്ത പാരമ്പര്യമാണ് സിപിഎമ്മിന്റെ മുന്‍നിര നേതാക്കളുടേത്. കെ.ആര്‍. ഗൗരിയമ്മയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച ആചാര്യസഖാവിന്റെ മകന്‍ മുതല്‍ എഐഎസ്എഫ് പ്രവര്‍ത്തകയെ ജാതി പറഞ്ഞ് പുലഭ്യം പറഞ്ഞ്, കാലുയര്‍ത്തി ചവിട്ടാന്‍ ഓങ്ങിയ പുത്തന്‍കൂറ്റ് ആര്‍പ്പുവിളിക്കാര്‍ വരെ അതിന്റെ തുടര്‍ച്ചയാണ്.

പാര്‍ട്ടിവിട്ടുപോയവരെ പിന്നാലെ നടന്ന് വര്‍ഗവഞ്ചകനെന്നും ചെറ്റയെന്നും വിളിക്കുകയാണ് പിണറായി വിജയനടക്കമുള്ള നേതാക്കള്‍. പരനാറിയന്‍ പ്രയോഗത്തിന്റെ ഇഫക്ടില്‍ നിന്ന് പാഠമൊന്നും ഇനിയും പഠിക്കാതെയാണ് പിന്നെയും കുഴിതോണ്ടാന്‍ നേതാവ് സ്വയം ഇറങ്ങിയിരിക്കുന്നത്. അടിസ്ഥാനവര്‍ഗം ചോരചൊരിഞ്ഞ് നേടിക്കൊടുത്തതാണ് അധികാരമടക്കമുള്ള സൗഭാഗ്യങ്ങളെന്ന് അവരോര്‍ക്കേണ്ടതാണ്. വര്‍ഗവഞ്ചകരെന്ന് തികച്ച് വിളിക്കേണ്ട മുതലുകളാണ് മറ്റുള്ളവര്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നത്. തൊഴിലാളി വര്‍ഗം അധികാരമേറ്റാല്‍ അവരായി പിന്നെ അധികാരി വര്‍ഗം എന്നത് കവിത മാത്രമല്ല.

 

Tags: Assembly Election 2026CPM Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Article

അവിടുത്തെപ്പോലെ ഇവിടെയും

Editorial

സിപിഎമ്മിന്റേത് കട്ടപിടിച്ച കാപട്യം

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം
Kerala

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.