തിരുവനന്തപുരം: കോടികൾ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യുവ ഡോക്ടർ കസ്റ്റംസ് പിടിയിൽ. സിംഗപ്പൂരിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ലിബിൻ ദാസിനെയാണ് (27) പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശിനും (34) പങ്കുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിയുടെ ബാഗിൽ നിന്നും 1.86 കോടി രൂപ വിലവരുന്ന അതീവ പ്രഹരശേഷിയുള്ള ഹൈഡ്രോപോണിക് കഞ്ചാവാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
ബാങ്കോക്കില്‍ നിന്നുമാണ് ഇവര്‍ ലഹരിമരുന്നുമായി എത്തിയത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ബാഗേജുകള്‍ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. വസ്ത്രങ്ങള്‍ക്കിടയിലും മറ്റും രഹസ്യ അറകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. വിപണിയില്‍ ഏകദേശം 1.86 കോടി രൂപയോളം വിലമതിക്കുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള ‘ഹൈബ്രിഡ് കഞ്ചാവ്’ ഇനമാണിതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേരളത്തിലെയും വിദേശത്തെയും വലിയ ലഹരിമരുന്ന് സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പിടിച്ചെടുത്ത ലഹരിമരുന്ന് ആര്‍ക്കുവേണ്ടിയാണ് എത്തിച്ചത് എന്നതിനെക്കുറിച്ച് കസ്റ്റംസും പൊലീസും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു..സിങ്കപ്പൂരില്‍നിന്ന് തിരുവനന്തപുരത്ത് വ്യാഴാഴ്ച രാത്രിയെത്തിയ സ്‌കൂട്ട് എയര്‍ലൈന്‍സിലെ യാത്രക്കാരായിരുന്നു ഇവരെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവിന് ഒരു കോടിയലധികം രൂപ വില വരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയവരാണ് ഇരുവരും.
















