Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുകഞ്ഞു നീറി ഇടതും വലതും; പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു

അജി ബുധനൂര്‍ by അജി ബുധനൂര്‍
Mar 21, 2026, 10:25 am IST
in Kerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ പുറമേ ശാന്തമെങ്കിലും അകം പുകയുകയാണ് ഇടത്, വലത് മുന്നണികളില്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അസ്വാരസ്യങ്ങള്‍ ഏതുനിമിഷവും പൊട്ടിത്തെറിക്കാമെന്ന ഭയം. ഇടതിലേയും വലതിലേയും പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു. ഗ്രൂപ്പ് ലീഡര്‍മാര്‍ തമ്മില്‍ വെട്ടും മറുവെട്ടുമായപ്പോള്‍ പതിവിനേക്കാള്‍ ഭിന്നതയാണ് കോണ്‍ഗ്രസില്‍.

വി.ഡി. സതീശനും കെ.സി. വേണുഗോപാലും ഒരുഭാഗത്ത് പിടിമുറുക്കിയപ്പോള്‍ ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും മറുഭാഗത്ത് നിലകൊണ്ടു. രമേശ് ചെന്നിത്തലയുടെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ ആരും തയാറായതുമില്ല. എംപിമാരായ കെ. സുധാകരനും അടൂര്‍ പ്രകാശിനും എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കും വേണ്ടി രമേശ് ചെന്നിത്തല ശക്തമായി വാദിച്ചെങ്കിലും മറുഭാഗം വെട്ടിനിരത്തി. ഇതോടെ കണ്ണൂരിലും പത്തനംതിട്ടയിലും പെരുമ്പാവൂരിലും കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത. കോന്നിയില്‍ എന്ത് സംഭവിച്ചാലും താന്‍ ഉത്തരവാദിയല്ലെന്ന് അടൂര്‍ പ്രകാശും തുടര്‍ ഭരണം തള്ളിക്കളയാനാകില്ലെന്ന് സുധാകരനും പ്രഖ്യാപിച്ചു. എല്‍ദോസ് കുന്നപ്പിള്ളിക്കും ദീപ്തി മേരി വര്‍ഗീസിനും സീറ്റ് നല്കാത്തതിനാല്‍ സഭാ നേതൃത്വവും പ്രതിഷേധത്തിലാണ്. ദീപ്തി മേരി വര്‍ഗീസ് പോസ്റ്ററും പ്രിന്റ് ചെയ്തു. അച്ചടിച്ച ഒരു ലക്ഷം പോസ്റ്റര്‍ എന്ത് ചെയ്യണമെന്നറിയാതെ വട്ടം കറങ്ങുകയാണ് ജോസഫ് വാഴയ്‌ക്കന്‍. ഏറ്റുമാനൂരില്‍ സീറ്റ് നല്കാമെന്ന് പറഞ്ഞതനുസരിച്ചാണ് ഫ്‌ളക്‌സും പോസ്റ്ററും പ്രിന്റ് ചെയ്തത്. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രാജിക്കൊരുങ്ങിയെങ്കിലും നേതൃത്വം ഇടപെട്ട് തണുപ്പിച്ചു. എന്നാല്‍ അമര്‍ഷം പുകയുന്നുണ്ട്. കുട്ടനാട് സീറ്റ് വിറ്റെന്ന് ആരോപിച്ച് ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫും ജനറല്‍ സെക്രട്ടറി കെ. ഗോപകുമാറും രാജിവച്ചു. സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാന സെക്രട്ടറി അബ്ദു റഹിമാന്‍ രണ്ടത്താണിയും വനിതാലീഗ് നേതാവ് അഡ്വ. നൂര്‍ബിന റഷീദും തുടക്കമിട്ട പ്രതിഷേധം ലീഗിലാകെ വ്യാപിച്ചു കഴിഞ്ഞു.

രക്തസാക്ഷി ഫണ്ടില്‍ തുടങ്ങി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വരെ സിപിഎമ്മിലും കലാപം. മലബാര്‍ മേഖലയില്‍ പാര്‍ട്ടിക്ക് ഏറെ ക്ഷീണം സംഭവിച്ചതാണ് കുഞ്ഞികൃഷ്ണന്‍ പുറത്തുവിട്ട രക്തസാക്ഷി ഫണ്ട് തട്ടിപ്പ്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പലര്‍ക്കും സീറ്റ് നല്കിയതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ കടുത്ത ആരോപണങ്ങളാണ് അണികളില്‍ നിന്നുയരുന്നത്. കെ.കെ. ശൈലജയെ ഒതുക്കാന്‍ മട്ടന്നൂരില്‍ നിന്ന് പേരാവൂരിലേക്ക് മാറ്റി. എം.വി. ഗോവിന്ദന്റെ ഭാര്യ ശ്യാമളയ്‌ക്ക് തളിപ്പറമ്പില്‍ സീറ്റ് നല്കി. ഇതില്‍ പ്രതിഷേധിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിടുകയും ചെയ്തു.

സ്പീക്കര്‍ എ.എന്‍. ഷംസീറിന് സീറ്റ് നല്കയതുമില്ല. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ഇടഞ്ഞതിനാലും നിയമസഭയില്‍ പലപ്പോഴും പ്രതിപക്ഷത്തെ സഹായിച്ചതിനാലുമാണ് സീറ്റ് നല്കാത്തത്. ആലപ്പുഴയില്‍ ജി. സുധാകരന്‍ നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചാണ് പാര്‍ട്ടി വിട്ടത്. എം.വി. ഗോവിന്ദനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. പാലക്കാട് പി. ശശിയും പാര്‍ട്ടി വിട്ട് യുഡിഎഫ് ക്യാമ്പിലെത്തി. പി. ജയരാജന് ഇക്കുറിയും സീറ്റ് നല്കിയില്ല. ഇ.പി. ജയരാജനെ പലപ്പോഴും അപകീര്‍ത്തിപ്പെടുത്താന്‍ എം.വി. ഗോവിന്ദന്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത ശേഷം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള നീക്കം ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. എം.വി. ശ്രേയാംസ് കുമാറിന്റെ രാഷ്‌ട്രീയ ജനതാദളിനെ സിപിഎം കബളിപ്പിച്ചെന്ന് ആരോപിച്ച് മുന്‍ മന്ത്രിയടക്കം പാര്‍ട്ടി വിട്ടു.

 

Tags: Kerala assembly election 2026election 2026CPM Kerala#CongressLeaderInBJP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

Main Article

മതവികാരം ജനവികാരമാവില്ല

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

Article

കമ്മ്യൂണിസ്റ്റുകളുടെ കാവുതീണ്ടലുകള്‍

Kerala

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

പുതിയ വാര്‍ത്തകള്‍

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.