ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവന്നപ്പോൾ സ്ഥാനാർത്ഥികൾ പ്രചാരണ രംഗത്തേക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ ഇറങ്ങുകയായി. ഇന്നുതന്നെ സ്ഥാനാർത്ഥികളുടെ റോഡ്‌ഷോ ഉൾപ്പെടെയുള്ള വൻ പ്രചാരണമാണ് തുടങ്ങിയിരിക്കുന്നത്. സ്ഥാനാർത്ഥികളിൽ ചിലരുടെ ആദ്യ പ്രതികരണം ഇങ്ങനെ:
– അച്ഛനും മകനും ഒരേ തെരഞ്ഞെടുപ്പിൽ അടുത്തടുത്ത മണ്ഡലത്തിൽ മത്സരിക്കുന്നത് അസാധാരണമാണ്. പൂഞ്ഞാറിൽനിന്ന് പി.സി. ജോർജ്ജ്, പാലായിൽനിന്ന് മകൻ ഷോൺ ജോർജ്ജ്. ഷോൺ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്. പി.സി. ജോർജ്ജ് ബിജെപി ദേശീയ സമിതലിയംഗമാണ്.
– എനിക്ക് സേവനം ഹരമായി മാറിയെന്ന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ സ്ഥാനാർത്ഥി ആർ.ശ്രീലേഖ ഐപിഎസ്് പ്രതികരിച്ചു. നിയമസഭയിലെത്തിയാൽ സംസ്ഥാനത്തെയാകെ സേവിക്കാൻ അവസരമാകും. വിജയിക്കുമെന്ന് നല്ല ആത്മവിശ്വാസമാണ്. എനിക്കെതിരേ കള്ളക്കേസ് എടുത്ത് എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഒരു വാശിയുണ്ടായി, പിന്നെ പാർട്ടി പറഞ്ഞാൽ പിന്നെ മാറ്റമില്ല, ശ്രീലേഖ പറഞ്ഞു.
– തിരുവല്ല മണ്ഡലത്തിലെ സ്ഥാനാർത്ഥി അനൂപ് ആന്റണി പറയുന്നു: കാലങ്ങളായി തിരുവല്ല കാത്തിരിക്കുന്ന വികസനമുണ്ട് തിരുവല്ലയിൽ. അതിന് സാധിക്കുന്നത് ഡബിൾ എഞ്ചിൻ എംഎൽഎ വേണം. നരേന്ദ്ര മോദിയുടെ പദ്ധതികൾ നടപ്പാക്കാൻ തിരുവല്ലയിലെ എംഎൽഎ ആകാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. തിരുവല്ലയിലെ പ്രവർത്തകരുടെ കാലങ്ങളായുള്ള പ്രയത്‌നത്തിന്റെ ഫലം ഇത്തവണ ഉറപ്പാകും.
– കഴക്കൂട്ടത്തെ സ്ഥാനാർത്ഥി വി. മുരളീധരൻ പറയുന്നു: കഴക്കൂട്ട

ത്ത പ്രവർത്തകർ പ്രചാരണ രംഗത്തുണ്ട്, അത് ഇനി കൂടുതൽ തീവ്രമാകും. അവരുടെ ഒപ്പം ഞാൻ ഉണ്ടാകും. കഴക്കൂട്ടത്ത് എന്തൊക്കെ വികസനമുണ്ടെന്നു പറഞ്ഞാലും കുടിവെള്ളം ഇനിയും ആവശ്യത്തിന് ലഭിക്കാത്ത പ്രദേശമാണ്. അതിൽ അറിയാമല്ലോ ഒരു സർക്കാരിന്റെ പ്രവർത്തനവും അവിടത്തെ ജനപ്രതിനിധിയും എന്താണ് ചെയ്തതെന്ന്.
– കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥ നവ്യ ഹരിദാസ് പറയുന്നു: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുഫലം പറയുന്നത് ഭരണമാറ്റമായിരുന്നു. നിയമസഭയിൽ അത് ആവർത്തിക്കും. ഇടത് വലതു മുന്നണികൾ വർഗ്ഗിയ കക്ഷികളെ കൂട്ടുപിടിച്ച് വിജയിക്കാനാണ് മത്സരിക്കുന്നത്. ബിജെപി വികസനത്തിനു വേണ്ടിയുള്ള അജണ്ടയുമായാണ് മത്സരിക്കുന്നത്. സ്ത്രീകൾക്കുവേണ്ടി കേന്ദ്ര സർക്കാർ നടത്തിയ പദ്ധതികൾക്ക് വലിയ സ്വീകാര്യതയാണ്. സ്ത്രീകൾ വലിയ തോതിൽ പരസ്യമായി ബിജെപിക്ക് പിന്തുണ നൽകുന്നുണ്ട്.
– ചെങ്ങന്നൂർ സ്ഥാനാർത്ഥി എ.വി. ഗോപകുമാർ പറയുന്നു: അഞ്ചു പഞ്ചായത്തിൽ ബിജെപി ഭരിക്കുന്നുണ്ട്, അഞ്ചിടയത്ത് പ്രതിപക്ഷമാണ്. വൻതോതിൽ ബിജെപിക്ക് പിന്തുണ കൂടുന്നുണ്ട്. എൽഡിഎഫ്- യുഡിഎഫ് മുന്നണികളിൽ ഒട്ടേറെ പടലപിണക്കമുണ്ട്. പല അനുകൂല സാഹചര്യങ്ങൾ ബിജെപിക്കുണ്ട്, ഗോപകുമാർ പറഞ്ഞു.
















