Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഭാരത സമ്പദ്വ്യവസ്ഥ ഒരു സമഗ്രാവലോകനം

സി.എ. മധുകുട്ടന്‍ പിള്ള കെ.ബി. by സി.എ. മധുകുട്ടന്‍ പിള്ള കെ.ബി.
Mar 9, 2026, 08:47 am IST
in Main Article

സമകാലീന സമ്പദ്വ്യവസ്ഥയെക്കുറിച്ച് സമഗ്രമായ ഒരു പഠനം നടത്തുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. അതിനായുള്ള ഒരു എളിയ ശ്രമമാണ് ഈ ലേഖനം.
”There are years when nothing happens and there are weeks when decades happen.’ (ഒന്നും സംഭവിക്കാത്ത വര്‍ഷങ്ങളുണ്ട്, പതിറ്റാണ്ടുകള്‍ സംഭവിക്കുന്ന ആഴ്ചകളുമുണ്ട്).

ഈ വാക്യത്തെ അന്വര്‍ത്ഥമാക്കുന്ന വികസനമാണ് കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി (12 വര്‍ഷം) ഭാരതത്തില്‍ നടക്കുന്നത്. ഇതിലൂടെ ഭാരത സമ്പദ്വ്യവസ്ഥ ലോകത്ത് പത്താം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് ഉയരുകയും, വൈകാതെ തന്നെ മൂന്നാം സ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയുമാണ്.

ഈ അവലോകനത്തെ പ്രധാനമായും 11 ശീര്‍ഷകങ്ങളിലായി താഴെ വിവരിക്കുന്നു:

1. സാമ്പത്തിക വളര്‍ച്ച
ഒരു സമ്പദ്വ്യവസ്ഥ വികസിത സമ്പദ്വ്യവസ്ഥയായി മാറാന്‍ ശരാശരി 7-8% വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തേണ്ടതുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭാരതം 7.4% വളര്‍ച്ച രേഖപ്പെടുത്തി. 2030-ഓടെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാനുള്ള എല്ലാ സാധ്യതകളും ഇന്ന് നിലവിലുണ്ട്. ഇപ്പോള്‍ ഭാരതത്തിന്റെ നോമിനല്‍ ജിഡിപി 4.18 ട്രില്യണ്‍ മുതല്‍ 4.3 ട്രില്യണ്‍ ഡോളര്‍ വരെയാണ്. ജര്‍മ്മനിയെ മറികടക്കാന്‍ ഭാരതത്തിന് അധിക ദൂരമില്ല.

2. സാമ്പത്തിക അച്ചടക്കം
ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം സാമ്പത്തിക അച്ചടക്കമാണ്. കോവിഡ് കാലത്ത് 9.2% ആയിരുന്ന ധനക്കമ്മി, കഴിഞ്ഞ വര്‍ഷം 4.8% ആയി കുറയ്‌ക്കാന്‍ സാധിച്ചു. പുതിയ ബജറ്റ് പ്രകാരം ഇത് 4.3% ആയി വീണ്ടും കുറയും. വികസിത രാജ്യങ്ങള്‍ക്ക് അനുയോജ്യമായ 3% എന്ന നിരക്കിലേക്ക് ഭാരതം പടിപടിയായി നീങ്ങുകയാണ്.

3. കടം കൈകാര്യം ചെയ്യല്‍
ജിഡിപിയുടെ 55.6% ആണ് പുതിയ ബജറ്റിലെ കടം. വിദേശ കടം (ഋഃലേൃിമഹ ഉലയ)േ ഗണ്യമായി കുറയ്‌ക്കാന്‍ സാധിച്ചു. ആര്‍ബിഐ കണക്ക് പ്രകാരം ഭാരതത്തിന്റെ വിദേശ കടം 746 ബില്യണ്‍ ഡോളറാണ് (ജിഡിപിയുടെ 19.2%). ഇത് നിലവിലെ സാഹചര്യത്തില്‍ വളരെ സുരക്ഷിതമാണ്. ഭാരതത്തിന്റെ വിദേശനാണ്യ ശേഖരം (Forex Reserve) 724 ബില്യണ്‍ ഡോളറിലെത്തി നില്‍ക്കുന്നു.

4. പൊതു ആസ്തി വര്‍ദ്ധിപ്പിക്കല്‍
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനായി സര്‍ക്കാര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നു. 2014-ല്‍ 2 ലക്ഷം കോടിയായിരുന്ന മൂലധനച്ചെലവ് 2026-27 കാലയളവില്‍ 12.2 ലക്ഷം കോടിയായി ഉയരും. ഇതിനര്‍ത്ഥം സര്‍ക്കാര്‍ എടുക്കുന്ന കടം ആസ്തികള്‍ നിര്‍മിക്കാനാണ് ഉപയോഗിക്കുന്നത് എന്നാണ്. ഭാരതം അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ രീതിയിലുള്ള നിക്ഷേപമാണ് ഇപ്പോള്‍ നടത്തുന്നത്.

അടിസ്ഥാന സൗകര്യങ്ങളിലെ മാറ്റം:
2014 ല്‍ നിന്ന് 2025-26 ല്‍ എത്തുമ്പോള്‍
മെഡിക്കല്‍ കോളേജുകള്‍:
387-ല്‍ നിന്ന് 700 ആയി.
വിമാനത്താവളങ്ങള്‍:
74-ല്‍ നിന്ന് 164 വരെയായി.
ദേശീയ പാതകള്‍:
പ്രതിദിനം 12 കി.മീറ്ററില്‍ നിന്ന്
34 കി.മീറ്ററായി.

5. നികുതി ഘടനയും പരിഷ്‌കരണവും
നോട്ടുനിരോധനത്തിന് ശേഷമുണ്ടായ ഡിജിറ്റൈസേഷന്‍ വലിയ മാറ്റമുണ്ടാക്കി. JAM Trinity (Jan Dhan-Aadhaar-Mobile) നികുതി മേഖലയെ സുതാര്യമാക്കി. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ 3 കോടിയില്‍ നിന്ന് 9.05 കോടിയായി ഉയര്‍ന്നു. ജിഎസ്ടി പിരിവ് പ്രതിമാസം ശരാശരി 1.90 ലക്ഷം കോടി രൂപയെന്ന നിലയില്‍ ശക്തമായി തുടരുന്നു.

6. പരിഷ്‌കരണങ്ങള്‍
ഐ.ബി.സി, പുതിയ ലേബര്‍ കോഡ്, ഇന്‍കം ടാക്‌സ് ആക്ട് (2025) തുടങ്ങിയ പരിഷ്‌കരണങ്ങള്‍ ഭാരതത്തിന്റെ സാമ്പത്തിക അടിത്തറ മാറ്റിമറിച്ചു. യുപിഐ വഴി ജനുവരി മാസത്തില്‍ മാത്രം 29 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടന്നത് ഭാരതത്തിന്റെ ഡിജിറ്റല്‍ കരുത്ത് തെളിയിക്കുന്നു.

7. ആര്‍.ബി.ഐയും പണപ്പെരുപ്പവും
ബാങ്കുകളുടെ കിട്ടാക്കടം 11.2 ശതമാനത്തില്‍ നിന്ന് 2.15 ശതമാനമായി കുറഞ്ഞത് ബാങ്കിങ് മേഖലയുടെ കരുത്ത് വര്‍ദ്ധിപ്പിച്ചു. പണപ്പെരുപ്പം 2.75% എന്ന നിയന്ത്രിത നിരക്കില്‍ നിലനിര്‍ത്താന്‍ ആര്‍ബിഐക്ക് സാധിച്ചു.

8. ദാരിദ്ര്യവും തൊഴിലില്ലായ്‌മയും
ഏകദേശം 25 കോടി ജനങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ ഭാരതത്തിന് കഴിഞ്ഞു. പ്രതിശീര്‍ഷ വരുമാനം 2014ലെ 1631 ഡോളറില്‍ നിന്ന് 2025-ല്‍ 2878 ഡോളറായി വര്‍ദ്ധിച്ചു. തൊഴിലില്ലായ്‌മ നിരക്ക് 4.7% – 5% എന്ന നിലയിലാണ്.

9. മുദ്രാലോണുകള്‍
ഭാരതത്തില്‍ ഏകദേശം 6.8 കോടി എംഎസ്എംഇ യൂണിറ്റുകളുണ്ടെന്നാണ് കണക്ക്. ചെറുകിട വ്യവസായങ്ങള്‍ക്കായി (എംഎസ്എംഇ) 33 ലക്ഷം കോടി രൂപ മുദ്ര ലോണായി നല്‍കി. ഇത് കോടിക്കണക്കിന് ആളുകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ സഹായകമായി. എന്നാല്‍ ഈ മേഖലയിലെ കിട്ടാക്കടം (9.8%) ഒരു വെല്ലുവിളിയായി തുടരുന്നു.

10. വികസനത്തിലെ തടസങ്ങള്‍
ജുഡീഷ്യല്‍ കാലതാമസം:
5.3 കോടി കേസുകള്‍ കെട്ടിക്കിടക്കുന്നത് വികസനത്തിന് തടസ്സമാണ്.
ബ്യൂറോക്രസി:
ഉദ്യോഗസ്ഥ തലത്തിലെ ചുവപ്പുനാടകള്‍ ഇനിയും കുറയേണ്ടതുണ്ട്.
സ്വകാര്യ നിക്ഷേപം:
സര്‍ക്കാര്‍ ചെലവിനൊപ്പം സ്വകാര്യ നിക്ഷേപവും കൂടി വര്‍ദ്ധിക്കേണ്ടതുണ്ട്.

11. ബാഹ്യ-ആഭ്യന്തര പ്രശ്‌നങ്ങള്‍
ആഗോള തലത്തിലെ യുദ്ധങ്ങളും വിദേശ വിപണിയിലെ മാറ്റങ്ങളും വെല്ലുവിളിയാണെങ്കിലും, ആഭ്യന്തര ഉപഭോഗം ശക്തമായതിനാല്‍ ഭാരതം 7% വളര്‍ച്ച നിലനിര്‍ത്തുന്നു. വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകള്‍ ഭാരതത്തിന് പുതിയ അവസരങ്ങള്‍ നല്‍കും.

ആഗോളതലത്തില്‍ സാമ്പത്തിക വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും ഭാരതം ഒരു ‘ബ്രൈറ്റ് സ്‌പോട്ട്’ ആയി തുടരുന്നു. അന്താരാഷ്‌ട്ര റേറ്റിംഗ് ഏജന്‍സിയായ S&P ഭാരതത്തിന്റെ റേറ്റിംഗ് BBB+ ആക്കി ഉയര്‍ത്തിയത് ഈ വിശ്വാസത്തിന്റെ അടയാളമാണ്. വെല്ലുവിളികള്‍ ഉണ്ടെങ്കിലും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.

Tags: indian railwaydeveloped indiaReseve bank of indiaImportant infrastructure project
സി.എ. മധുകുട്ടന്‍ പിള്ള കെ.ബി.
സി.എ. മധുകുട്ടന്‍ പിള്ള കെ.ബി.
(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്) [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

India

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

India

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റെയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

India

പരീക്ഷയ്‌ക്ക് ട്രെയിനില്‍ പോയ യുവാവ് തിരക്ക് കാരണം ശ്വാസംമുട്ടി മരിച്ചുവെന്ന് വീഡിയോയുമായി രാഹുല്‍ ഗാന്ധി, കാണിച്ചത് തെറ്റായ വീഡിയോയെന്ന് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.