Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറ്റുകാല്‍ പൊങ്കാല നഗര ശുചീകരണം: ഒറ്റരാത്രികൊണ്ട് മാറ്റിയത് 811 ടണ്‍ മാലിന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2026, 01:32 am IST
in Kerala, Thiruvananthapuram
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം നഗരം ശുചീകരിക്കുന്ന പ്രവര്‍ത്തികളുടെ ഉദ്ഘാടനം മേയര്‍ വി.വി. രാജേഷ് നിര്‍വഹിക്കുന്നു

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം നഗരം ശുചീകരിക്കുന്ന പ്രവര്‍ത്തികളുടെ ഉദ്ഘാടനം മേയര്‍ വി.വി. രാജേഷ് നിര്‍വഹിക്കുന്നു

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ശേഷം ഒറ്റരാത്രികൊണ്ട് നഗരം ശുചീകരിച്ച് നീക്കം ചെയ്തത് 811 ടണ്‍ മാലിന്യം. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പൊങ്കാലയിട്ടത് ഈ വര്‍ഷമാണെന്ന് പോലീസിന്റെയും ക്ഷേത്രം ട്രസ്റ്റിന്റെയും കണക്കുകള്‍. പൊങ്കാലയുടെ വിജയത്തിനും ശുചീകരണത്തിനും വേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ പേര്‍ക്കും നന്ദി പറഞ്ഞ് മേയര്‍ വി.വി. രാജേഷ്. ശുചീകരണത്തില്‍ പങ്കെടുത്തത് 3500 തൊഴിലാളികള്‍.

ശുചീകരണം വെല്ലുവിളിയായിരുന്നെങ്കിലും അത് മനസിലാക്കിയാണ് സര്‍വ സജ്ജരായി മേയറും കൗണ്‍സിലര്‍മാരും ശുചീകരണത്തിന് നേതൃത്വം നല്‍കിയത്. സേവാഭാരതി ശുചീകരണത്തിന് ഇറങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും നഗരസഭ തന്നെ തങ്ങളുടെ സംവിധാനം ഉപയോഗിച്ച് ശുചീകരണം നടത്താമെന്ന് സേവാഭാരതിയെ അറിയിക്കുകയായിരുന്നു.

പൊങ്കാല കഴിഞ്ഞ ഉടന്‍ മേയറുടെയും നഗരസഭ കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ നഗരത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും ശുചീകരണത്തിന് തുടക്കം കുറിച്ചു. കോര്‍പറേഷന്‍ ജീവനക്കാര്‍, കോര്‍പറേഷന്റെ ശുചീകരണ തൊഴിലാളികള്‍, താത്കാലിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് ശുചീകരണത്തിന് ഇറങ്ങിയത്. 138 പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും നേതൃത്വം നല്‍കാന്‍ ഉണ്ടായിരുന്നു. നഗരസഭ 3500 തൊഴിലാളികളെയാണ് ശുചീകരണത്തിനായി നിയോഗിച്ചിരുന്നത്. 210 ടിപ്പര്‍ ലോറികള്‍ നാല് മണ്ണുമാന്തികളും ശുചീകരണത്തിന് ഉപയോഗിച്ചു.

നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ചുടുകല്ലുകളും ചവറുകളും രാത്രി 12 മണിയോടെ മാറ്റിയിരുന്നു. ചുടുകല്ലും പൊങ്കാലയുടെ ബാക്കി വന്ന വിറക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും ഒരേ സമയം തന്നെ മാറ്റി. 134 വലിയ ലോറികളിലും 48 ചെറിയ ലോറികളിലുമായിട്ടാണ് ചുടുകല്ലുകള്‍ മാറ്റിയത്. ചുടുകല്ല് ചാല സ്‌കൂളിലേക്കും മറ്റെല്ലാം ഡംപിങ് യാര്‍ഡുകളിലേക്കുമാണ് മാറ്റിയത്. രാത്രി എട്ടരയ്‌ക്ക് തന്നെ നഗരത്തില്‍ കൃത്രിമ മഴ പെയ്യിച്ച് മുഴുവന്‍ റോഡുകളും വൃത്തിയാക്കി. 280 ടാങ്കറില്‍ വെള്ളം കൊണ്ടുവന്ന് പ്രധാനപ്പെട്ട സ്ഥലങ്ങളൊക്കെ കഴുകി വൃത്തിയാക്കി.

ഇതിനിടയിലും സിപിഎം സൈബര്‍ സെല്ലുകള്‍ രാഷ്‌ട്രീയ നേട്ടത്തിന് കുതന്ത്രങ്ങള്‍ പ്രയോഗിച്ചത് അവര്‍ക്ക് തന്നെ വിനയായി. സ്വകാര്യസ്ഥലങ്ങളിലെ മാലിന്യങ്ങളുടെയും ശുചീകരണത്തിന് മുമ്പുള്ള നഗര പ്രദേശത്തെ മാലിന്യങ്ങളുടെയും ചിത്രങ്ങളെടുത്ത് ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളിലും പോസ്റ്റ് ചെയ്തത് വലിയ വിമര്‍ശനങ്ങളാണ് നേടിയത്. പൊങ്കാലയുടെ വിജയത്തിനും ശുചീകരണത്തിലും പങ്കെടുത്ത മുഴുവന്‍ സന്നദ്ധ സംഘടനകള്‍ക്കും റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും ക്ലബ്ബുകള്‍ക്കും കോര്‍പറേഷന്‍ ജീവനക്കാര്‍ക്കും പോലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കും മാധ്യമങ്ങള്‍ക്കും മേയര്‍ വി.വി. രാജേഷ് നന്ദിപറഞ്ഞു.

Tags: Thiruvananthapuram CorporationMayor VV RajeshAttukal Pongala city cleaning811 tons of garbage removed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

സ്ഥിരം സമിതിയെ മറികടന്ന് കരാർ ഇഷ്ടക്കാർക്ക് നൽകി; മുൻ മേയ‍ർ ആര്യാ രാജേന്ദ്രനെതിരെ അന്വേഷണം ആരംഭിച്ചു

പൂര്‍ണം സെമിനാറിന്റെ സമാപനസഭയില്‍ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് സംസാരിക്കുന്നു
Kerala

ഭാരതീയ വിചാരകേന്ദ്രത്തില്‍ പൂര്‍ണം ശില്‍പശാല സമാപിച്ചു

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

പുതിയ വാര്‍ത്തകള്‍

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വിജയ് സർക്കാര്‍ വൈകാതെ നിലംപൊത്തുമോ? എഐഎഡിഎംകെയെ കൂട്ടിയാൽ പിന്തുണ പിൻവലിക്കുമെന്ന് സിപിഎം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.