തിരുവനന്തപുരം : ഭക്തലക്ഷങ്ങളാണ് ആറ്റുകാൽ പൊങ്കാല ദിവസം ദേവിയെ ഒരു നോക്ക് കാണാനായി അനന്തപുരിയിൽ എത്തുന്നത് . കടുത്ത ചൂടും, പുകയും വക വയ്‌ക്കാതെ ദേവീദർശനത്തിനായി അന്യജില്ലകളിൽ നിന്ന് പോലും ഭക്തർ വരാറുണ്ട്. പണ്ടാര അടുപ്പിൽ തീ കൊളുത്തുമ്പോൾ സമീപത്ത് നിൽക്കുന്ന പകരും ദേവീസ്തുതികൾ ചൊല്ലി കൈകൂപ്പാറുണ്ട്.
എന്നാൽ ദേവസ്വം മന്ത്രിയായിട്ട് പോലും അതിന് മുതിരാതെ വെറും കാഴ്‌ച്ചക്കാരനായാണ് ഇന്ന് മന്ത്രി വാസവൻ ആറ്റുകാൽ ക്ഷേത്ര നടയിൽ എത്തിയത് . കൂട്ടിന് മന്ത്രിമാരായ ശിവൻ കുട്ടി, ജി ആർ അനിൽ എന്നിവരുമുണ്ടായിരുന്നു. ഇവർക്ക് സമീപത്ത് നിന്ന മേയർ രാജേഷ്, ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ തൊഴുകൈകളുമായി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.
തോളിൽ കൈയ്യിട്ട് കാഴ്‌ച്ച കാണാനെത്തിയവരെ പോലെ ഭക്തരെ പുച്ഛിച്ചാണ് മന്ത്രിമാർ ക്ഷേത്രപരിസരത്ത് നിന്നത് . മന്ത്രി വാസവൻ മുൻപ് ശബരിമലയിലും ഇതേ രീതിയിലാണ് പെരുമാറിയിട്ടുള്ളത് . ഇത്തവണ ആറ്റുകാലും ഇതേ രീതി പിന്തുടർന്നതോടെ മന്ത്രിമാർ എന്തിനാണ് വന്നതെന്ന ചോദ്യവും ഉയർന്നു.
‘ ഈ മൂന്നു പേര്‍ ഒരുമാതിരി കോളേജ് പിള്ളേര്‍ വായിനോക്കാന്‍ നില്‍ക്കണത് പോലെ വന്ന് നില്‍ക്കണത് എന്തിനാണ് ???? നിങ്ങള്‍ക്ക് വിശ്വാസമോ ബഹുമാനമോ ഇല്ലെങ്കില്‍ ഒരു വശത്തേക്ക് മാറി നില്‍ക്കരുതോ…. മറ്റുള്ളവരെങ്കിലും തൊഴില്ലേ….‘ എന്നാണ് ഇവരെ പരിഹസിച്ച് യുവരാജ് ഗോകുൽ പങ്ക് വച്ച പോസ്റ്റ്.
പലരും ശക്തമായ വിമർശനങ്ങളാണ് ഇവർക്കെതിരെ ഉന്നയിക്കുന്നത് . SSLC ബുക്കിൽ ഹിന്ദു എന്ന് എഴുതിവച്ചാൽ ഹിന്ദു ആവില്ല. അതിന് നട്ടെല്ല് വേണം , ഇനി ആറ്റുകാലാണോ ലക്ഷ്യം എന്നിങ്ങനെയാണ് ചില കമന്റുകൾ.
















