Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോടികളുടെ ഡേറ്റ കച്ചവടം: സര്‍ക്കാര്‍ കോടതി കയറും, സിപിഎമ്മിന് തലവേദന

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Feb 24, 2026, 02:16 am IST
inKerala

തിരുവനന്തപുരം: തെര. പ്രചരണത്തിനായി, സര്‍ക്കാര്‍ ജീവനക്കാരുടേതുള്‍പ്പെടെ വ്യക്തി വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു സ്വകാര്യ പിആര്‍ ടീമിനു ചോര്‍ത്തിയതില്‍ കോടികളുടെ കച്ചവടം നടക്കുമെന്ന ആശങ്ക. ഇതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ കോടതിയിലേക്ക്. ഭരണഘടന ഉറപ്പേകുന്ന സ്വകാര്യതാ ലംഘനമാണ് ഡേറ്റ ചോര്‍ത്തലെന്നുകാട്ടി സെക്രട്ടേറിയറ്റ് ക്ലെറിക്കല്‍ അസി. കെ.എം. അനില്‍കുമാറും മലപ്പുറം കെടിഎം കോളജ് അസോ. പ്രൊഫ. ഡോ. പി. റഷീദ് അഹമ്മദും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അനുവാദമില്ലാതെ വിവരം ചോര്‍ത്തിയതിന് നഷ്ടപരിഹാരവും തേടി. വിവരച്ചോര്‍ച്ചയില്‍ സ്പാര്‍ക്കും മെഡിസെപ്പുമാണ് സംശയനിഴലില്‍.

ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് സ്വകാര്യതയെന്ന സുപ്രീംകോടതി വിധി സര്‍ക്കാര്‍ ലംഘിച്ചു, ഡിജിറ്റല്‍ നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്, എന്നിവ കാണിച്ചാണ് ഹര്‍ജി. കൂടുതല്‍ പേര്‍ നഷ്ടപരിഹാരം തേടിയാല്‍ സര്‍ക്കാര്‍ കോടതിയില്‍ വിയര്‍ക്കും.

2024ല്‍ നിയമസഭയില്‍ സമര്‍പ്പിച്ച കണക്ക് പ്രകാരം കേരളത്തില്‍ 5,45,423 സ്ഥിരം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന 62 ലക്ഷം പേരുമുണ്ട്. പിണറായി സര്‍ക്കാര്‍ സംരംഭക വര്‍ഷം പദ്ധതിയിലൂടെ 4,06,178 സംരംഭങ്ങള്‍ തുടങ്ങിയതായാണ് അവകാശ വാദം. ഇതെല്ലാം ചേര്‍ത്താല്‍ 72 ലക്ഷത്തോളം പേരുടെ ഡേറ്റകള്‍ കടത്തി.

2023ലെ ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ നിയമ പ്രകാരം ഡേറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യക്ക് പരാതി നല്‍കും. നിയമം ലംഘിച്ചതായി ബോര്‍ഡിന് ബോധ്യമായാല്‍ കനത്ത പിഴയാണ് ശിക്ഷ. ഡേറ്റ ചോര്‍ച്ച തടയുന്നതില്‍ പരാജയപ്പെട്ടതായി ബോധ്യമായാല്‍ ഉത്തരവാദികളായ കമ്പനികള്‍ക്ക് 250 കോടി വരെ പിഴ ചുമത്താം. ഇത് സ്പാര്‍ക്കിനും മെഡിസെപ്പിനും തിരിച്ചടിയായേക്കും.

ഡേറ്റ ലംഘനം നടന്നാല്‍ അത് പ്രൊട്ടക്ഷന്‍ ബോര്‍ഡിനെയോ ബാധിക്കപ്പെട്ട വ്യക്തിയെയോ അറിയിക്കാതിരുന്നാല്‍ 200 കോടി വരെയാണ് പിഴ. നിയമത്തിലെ മറ്റു വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 50 കോടി വരെയാണ് പിഴ. വിവരങ്ങള്‍ ചോര്‍ത്തുന്നത് സൈബര്‍ കുറ്റകൃത്യമായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക പോര്‍ട്ടല്‍ cybercrime.gov.in വഴി ഓണ്‍ലൈനായും നാഷണല്‍ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1930ല്‍ വിളിച്ചും പരാതി നല്‍കാം.

ഡിപിബിഐ ശിക്ഷ വിധിച്ചാല്‍ 60 ദിവസത്തിനുള്ളില്‍ ടെലികോം ഡിസ്പ്യൂട്ട്‌സ് സെറ്റില്‍മെന്റ് ആന്‍ഡ് അപ്പലെറ്റ് ട്രിബ്യൂണലിന് അപ്പീല്‍ നല്‍കണം. അപ്പീല്‍ തള്ളിയാല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡ് വിധിച്ച ശിക്ഷ നിലനില്‍ക്കും. ബോര്‍ഡ് ഉത്തരവ് സിവില്‍ കോടതിയുടേതിനു തുല്യവും ലംഘിക്കുന്നത് കോടതിയലക്ഷ്യത്തിന് സമാനമായ കുറ്റവുമാണ്.

Tags: cpmKerala GovernmentData trading
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

പുതിയ വാര്‍ത്തകള്‍

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.