Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് ഭരണകാലത്ത് ആയുധങ്ങള്‍ വാങ്ങിയിരുന്നത് ഇടനിലക്കാരായ ആയുധക്കച്ചവടക്കാര്‍, കൈക്കൂലി വാങ്ങി കോണ്‍ഗ്രസ് മന്ത്രിമാര്‍ കൊഴുത്തു

400 ബൊഫോഴ്സ് തോക്ക് വാങ്ങിയതിന് കമ്മീഷന്‍ തുകയായി രാജീവ് ഗാന്ധിക്ക് വേണ്ടി മോണ്ട് ബ്ലാങ്ക് എന്ന പേരിലുള്ള സ്വിസ് ബാങ്ക് അക്കൗണ്ടില്‍ കോടികള്‍ ഒഴുകിയെത്തിയ സംഭവം. ഇക്കാര്യം ബൊഫോഴ്സ് കേസ് അന്വേഷിച്ച ഹെര്‍ഷ്മാന്‍ എന്ന ഡിറ്റക്ടീവാണ് 2017ല്‍ വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2026, 12:32 am IST
in India, Defence
കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ഭരണകാലത്ത് 1500 കോടി ഡോളറിന്‍റെ അഴമിതയ്ക്ക് ഇടയാക്കിയ ബൊഫോഴ്സ് തോക്ക് (ഇടത്ത്)

കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ഭരണകാലത്ത് 1500 കോടി ഡോളറിന്‍റെ അഴമിതയ്ക്ക് ഇടയാക്കിയ ബൊഫോഴ്സ് തോക്ക് (ഇടത്ത്)

ന്യൂദല്‍ഹി: ഇടനിലക്കാരാണ് കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യന്‍ പ്രതിരോധസേനയ്‌ക്ക് വേണ്ടി ആയുധം വാങ്ങിക്കൊടുത്തിരുന്നത്. അല്ലാതെ പ്രതിരോധസേനയ്‌ക്ക് വലിയ ശബ്ദം ഇല്ലായിരുന്നു. ഗാന്ധി കുടുംബത്തിന് ഇതിന്റെ പേരില്‍ വന്‍ അഴിമതിപ്പണം ലഭിക്കുമായിരുന്നു. അതിന് ഉദാഹരണമാണ് എബി ബോഫോഴ്സ് എന്ന സ്വിസ് കമ്പനിയില്‍ നിന്നും 400 ബൊഫോഴ്സ് തോക്ക് വാങ്ങിയതിന് കമ്മീഷന്‍ തുകയായി രാജീവ് ഗാന്ധിക്ക് വേണ്ടി മോണ്ട് ബ്ലാങ്ക് എന്ന പേരിലുള്ള സ്വിസ് ബാങ്ക് അക്കൗണ്ടില്‍ കോടികള്‍ ഒഴുകിയെത്തിയ സംഭവം. ഇക്കാര്യം ബൊഫോഴ്സ് കേസ് അന്വേഷിച്ച ഹെര്‍ഷ്മാന്‍ എന്ന ഡിറ്റക്ടീവാണ് 2017ല്‍ വെളിപ്പെടുത്തിയത്.

ആയുധക്കച്ചവടത്തില്‍ ഇടനില നില്‍ക്കുന്ന രാഷ്‌ട്രീയക്കാര്‍ക്ക് കമ്മീഷന്‍ എന്നത് കോണ്‍ഗ്രസ് ഭരണകാലത്തെ അലിഖിത നിയമമാണ്. അതല്ലാതെ രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കണമെന്ന ഒരു മോഹവും ഗാന്ധി കുടുംബത്തിന്റെ കടിഞ്ഞാണില്‍ തളയ്‌ക്കപ്പെട്ട കോണ്‍ഗ്രസ് സര്ക്കാരുകള്‍ക്ക് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളുമായി യുദ്ധമുണ്ടാകാതിരിക്കാന്‍ ചേരി ചേരാ നയം എന്ന ആണും പെണ്ണും കെട്ട ഒരു വിദേശ നയവും കോണ്‍ഗ്രസ് ഉണ്ടാക്കി. ഒരു ചേരിയിലും നില്‍ക്കാതെ നിന്നാല്‍ യുദ്ധത്തിന്റെ തലവേദനകളില്ലാതെ സുഖമായി രാജ്യം ഭരിയ്‌ക്കാം.

ഇന്ത്യന്‍ സേന മുന്നോട്ട് വെയ്‌ക്കുന്ന ആവശ്യങ്ങള്‍ ഒരിയ്‌ക്കലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കേള്‍ക്കില്ലായിരുന്നു. അങ്ങിനെ കേട്ടിരുന്നെങ്കില്‍ 1990ല്‍ തന്നെ 40 സ്ക്വാഡ്രന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങണം എന്ന ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ദേശം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എന്നേ നടപ്പാക്കുമായിരുന്നു. ഇന്നും ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് 30സ്ക്വാഡ്രന്‍ യുദ്ധവിമാനങ്ങളെ ഉള്ളൂ. ഒരു സ്ക്വാഡ്രന്‍ എന്നാല്‍ അര്‍ത്ഥം 18 യുദ്ധവിമാനങ്ങള്‍ എന്നാണ്. അപ്പോള്‍ 30 സ്ക്വാഡ്രന്‍ എന്നതിനര്‍ത്ഥം. 540 യുദ്ധവിമാനങ്ങള്‍ എന്നാണ്. പക്ഷെ ഇന്ത്യയ്‌ക്ക് വേണ്ടത് 40 സ്ക്വാഡ്രന്‍ ആണ്. അതായത് 720 യുദ്ധവിമാനങ്ങളാണ്. അപ്പോഴും ഏകദേശം 180 യുദ്ധവിമാനങ്ങളുടെ കുറവുണ്ടെന്നര്‍ത്ഥം. ആ കുറവാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ തിരുത്തുന്നത്. പുതുതായി ഫ്രാന്‍സുമായി ഒപ്പുവെച്ച 114 ഓപ്പറേഷന്‍ സിന്ദൂര്‍ വാങ്ങാനുള്ള കരാര്‍ കൂടി യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയ്‌ക്ക് 40 സ്ക്വാഡ്രണുകള്‍ ആകും. ഇതോടെ പാകിസ്ഥാനെപ്പോലുള്ള വിദേശശക്തികള്‍ക്ക് വെല്ലുവിളിക്കാന്‍ കഴിയാത്ത ശക്തിയായി ഇന്ത്യ മാറും. മാത്രമല്ല, 3.25 ലക്ഷം കോടി രൂപ ചെലവ് ചെയ്ത് 114 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പുവെച്ച കരാര്‍ ഗവണ്‍മെന്‍റ് ടു ഗവണ്‍മെന്‍റ് കരാര്‍ ആണ്. അതായത് അഴിമതിക്ക് ഒരു സ്കോപ്പുമില്ല എന്നര്‍ത്ഥം. എല്ലാകാര്യങ്ങളും സുതാര്യമായിരിക്കും. വ്യവസ്ഥകള്‍ സമയബന്ധിതമായി നടപ്പാക്കേണ്ടിയും വരും.

എന്തായിരുന്നു ബൊഫോഴ്സ് അഴിമതി?

ഇന്ത്യൻ പ്രതിരോധസേനയിൽ ആയുധങ്ങൾ വാങ്ങുന്നതുമായി ബദ്ധപ്പെട്ട് ഉയർന്നുവന്ന അഴിമതിയാണ് ബോഫോഴ്സ് അഴിമതി. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ വളരെക്കാലം ചർച്ചയാകുകയും കോൺഗ്രസ് (ഐ.)യേയും പ്രത്യേകിച്ച് രാജീവ് ഗാന്ധി കുടുംബത്തെ പ്രതിരോധത്തിലാക്കുകയും ചെയ്ത ഒന്നാണ് ബോഫോഴ്സ് അഴിമതി.

1980-ൽ ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഇറ്റാലിയൻ ആയുധനിർമ്മാണ കമ്പനിയായ ബോഫോഴ്സിൽ നിന്ന് ഇന്ത്യൻ സേന ബോഫോഴ്സ് പീരങ്കി തോക്കുകൾ വാങ്ങിയതിൽ രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ സുഹൃത്തായ വിൻ ഛദ്ദയും ഇറ്റാലിയൻ ബിസ്സിനസുകാരൻ ഒട്ടോവിയോ കൊത്രോച്ചിയും കമ്മീഷൻ വാങ്ങി എന്ന ആരോപണമാണ് ഈ വിവാദം. 40 കോടി രൂപയുടെ ഈ കുംഭകോണം പുറം ലോകമറിഞ്ഞത് ഇന്ത്യൻ എക്സ്പ്രസ്, ദി ഹിന്ദു എന്നീ പത്രങ്ങളുടെ അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെയായിരുന്നു.ബോഫേഴ്സ് ആരോപണത്തെ തുടർന്ന് വന്ന തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിക്ക് അധികാരം നഷ്ടപ്പെട്ടു.

മോദി സര്‍ക്കാര്‍ വീണ്ടും ബൊഫോഴ്സ് അഴിമതിക്കേസ് അന്വേഷിക്കും

ബൊഫോഴ്സ് അഴിമതി കേസിൽ ഉൾപ്പെട്ട ഏറെക്കുറെ എല്ലാവരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇപ്പോഴിതാ കേസ് വീണ്ടും പൊടിതട്ടിയെടുക്കുകയാണ് സിബിഐ. അതിനു വേണ്ടി മൈക്കൽ ഹെർഷ്‌മാൻ എന്ന പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്ററുടെ സഹായവും തേടിയിട്ടുണ്ട്. 1987ൽ ഇതേ ഹെർഷ്‌മാന്റെ സഹായത്തോടെയാണ് വി.പി. സിങ് അന്ന് രാജീവ് ഗാന്ധിയുടെ രാഷ്‌ട്രീയ ഭാവി പോലും അനിശ്ചിതത്വത്തിലാക്കിയ ബൊഫോഴ്സ് അഴിമതിക്കഥകളുടെ ചുരുളഴിച്ചത്. ഈ അഴിമതിയില്‍ മോണ്ട് ബ്ലാങ്ക് എന്ന പേരിലുള്ള സ്വിസ് ബാങ്കില്‍ തുടങ്ങിയ അക്കൗണ്ടില്‍ ബൊഫോഴ്സ് തോക്ക് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ വാങ്ങിയതിന്റെ അഴിമതിപ്പണം എത്തിയത് രാജീവ് ഗാന്ധി പിന്നീട് അറിഞ്ഞതായി ഹെര്‍ഷ്മാന്‍ 2017ല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Tags: rajiv gandhiIndira GandhiLatest newsBoforsWin ChaddhaSwiss artillery gun
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

പുതിയ വാര്‍ത്തകള്‍

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.